Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ എംബസിയുടെ പ്രവർത്തനം അവസാനിപ്പിച്ചു: കാരണം നിരത്തി പ്രസ്താവന

ഡല്‍ഹി: ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ എംബസിയുടെ പ്രവർത്തനം അവസാനിപ്പിച്ചു. ഔദ്യോഗിക പത്ര പ്രസ്താവനയിലൂടെയാണ് അഫ്ഗാനിസ്ഥാന്‍ എംബസി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള നിസ്സഹരകരണം, അഫ്ഗാനിസ്ഥാന്റെ താല്‍പര്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയം, ഉദ്യോഗസ്ഥരുടെയും വിഭവങ്ങളുടെയും കുറവ് തുടങ്ങിയ കാരണങ്ങളാലാണ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്.

2023 ഒക്‌ടോബർ 1 മുതൽ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിൽ ഖേദിക്കുന്നതായി ന്യൂഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസി പ്രസ്താവനയിൽ പറഞ്ഞു. "അഗാധമായ സങ്കടത്തോടും ഖേദത്തോടും നിരാശയോടും കൂടിയാണ് ന്യൂ ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസി പ്രവർത്തനം നിർത്താനുള്ള ഈ തീരുമാനം പ്രഖ്യാപിക്കുന്നത്," പ്രസ്താവനയിൽ പറയുന്നു.

taliban

അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ദീർഘകാല പങ്കാളിത്തവും കണക്കിലെടുത്ത്, വളരെ ഖേദകരമാണെങ്കിലും ഈ തീരുമാനം എടുക്കേണ്ടി വന്നുവെന്നും എംബസി അറിയിച്ചു. "ആതിഥേയ സർക്കാരിൽ നിന്നുള്ള പിന്തുണയുടെ അഭാവം" എന്ന കാര്യമാണ് അഫ്ഗാനിസ്ഥാന്‍ സർക്കാർ പ്രധാനമായും ഉയർത്തിക്കാണിക്കുന്നത്. ആതിഥേയ ഗവൺമെന്റിൽ നിന്ന് നിർണായകമായ പിന്തുണയുടെ അഭാവം അനുഭവപ്പെട്ടുവെന്നാണ് ആരോപണം. ഇത് ചുമതലകൾ ഫലപ്രദമായി നിർവഹിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തിയെന്ന് അഫ്ഗാസ്ഥാന്‍ എംബസി പറഞ്ഞു.

"ഇന്ത്യയിലെ നയതന്ത്ര പിന്തുണയുടെ അഭാവവും കാബൂളിൽ നിയമാനുസൃതമായി പ്രവർത്തിക്കുന്ന സർക്കാരിന്റെ അഭാവവും കാരണം അഫ്ഗാനിസ്ഥാന്റെയും പൗരന്മാരുടെയും മികച്ച താൽപ്പര്യങ്ങൾ നിറവേറ്റുന്നതിലുള്ള ഞങ്ങളുടെ പോരായ്മകൾ ഞങ്ങൾ അംഗീകരിക്കുന്നു," പ്രസ്താവനയില്‍ പറയുന്നു. മുൻകൂട്ടിക്കാണാത്തതും നിർഭാഗ്യകരവുമായ സാഹചര്യങ്ങൾ കാരണം, അതിന് ലഭ്യമായ ഉദ്യോഗസ്ഥരിലും വിഭവങ്ങളിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും, ഇത് പ്രവർത്തനം തുടരുന്നത് കൂടുതൽ വെല്ലുവിളിയാക്കിയെന്നും എംബസി വ്യക്തമാക്കുന്നു.

നയതന്ത്രജ്ഞർക്ക് മറ്റ് നിർണായക സഹകരണ മേഖലകളിലേക്കുള്ള വിസ പുതുക്കുന്നതിൽ നിന്ന് സമയബന്ധിതവും മതിയായതുമായ പിന്തുണ ലഭിക്കാത്തത് ഞങ്ങളുടെ ടീമിനെ നിരാശയിലേക്ക് നയിക്കുകയും പതിവ് ചുമതലകൾ ഫലപ്രദമായി നിർവഹിക്കാനുള്ള ഞങ്ങളുടെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് മിഷന്റെ കസ്റ്റഡി അധികാരം ആതിഥേയ രാജ്യത്തേക്ക് കൈമാറുന്നത് വരെ അഫ്ഗാൻ പൗരന്മാർക്കുള്ള അടിയന്തര കോൺസുലാർ സേവനങ്ങൾ ഒഴികെ മിഷന്റെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കാനുള്ള പ്രയാസകരമായ തീരുമാനമെടുത്തതിൽ ഖേദമുണ്ടെന്നും എംബസി പറഞ്ഞു.

അംബാസഡർ ഫരീദ് മമുണ്ടസായിയാണ് ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ എംബസിയുടെ തലവൻ. നേരത്തെയുണ്ടായിരുന്ന അഷ്‌റഫ് ഘാനി സർക്കാരാണ് മമുണ്ടസായിയെ നിയമിച്ചതെങ്കിലും 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിന് ശേഷവും അദ്ദേഹം അഫ്ഗാൻ പ്രതിനിധിയായി പ്രവർത്തിച്ച് വരികയായിരുന്നു. ഏപ്രിൽ - മെയ് മാസങ്ങളിൽ മമുണ്ടസായിയെ മാറ്റി മറ്റൊരു സംഘത്തെ നിയമിച്ചതായുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഈ അധികാരത്തർക്കം എംബസിയെ പിടിച്ചുകുലുക്കുകയും ചെയ്തു. പിന്നീട് ഏറെ നാളുകള്‍ക്ക് ശേഷം നേതൃസ്ഥാനത്ത് മാറ്റമില്ലെന്ന പ്രസ്താവനയുമായി എംബസി രംഗത്തെത്തി.

2020 മുതൽ എംബസിയിൽ ട്രേഡ് കൗൺസിലറായി ജോലി ചെയ്യുന്ന ഖാദിർ ഷാ, തന്നെ താലിബാൻ എംബസിയിലെ ചാർജ് ഡി അഫയറായി നിയമിച്ചതായി അവകാശപ്പെട്ട് ഏപ്രിൽ അവസാനം ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തില്‍ കത്തെഴുതിയതിനെ തുടർന്നാണ് അധികാരത്തിനായുള്ള തർക്കം പൊട്ടിപ്പുറപ്പെട്ടത്.

അതേസമയം, എംബസി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച കുറിപ്പ് ലഭിച്ച സാഹചര്യത്തില്‍ അതിന്റെ ആധികാരികത പരിശോധിക്കുകയാണെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. കഴിഞ്ഞ കുറേ മാസങ്ങളായി അഫ്ഗാനിസ്ഥാന്‍ അംബാസഡര്‍ ഇന്ത്യക്ക് പുറത്താണ്. ലഭിച്ച കുറിപ്പിന്റെ ആധികാരികതയും അതിലെ ഉള്ളടക്കങ്ങളും പരിശോധിച്ചുവരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+