നാഗാലാന്റിനെ പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിച്ചു; അഫ്സ്പ 6 മാസത്തേക്ക് നീട്ടി
ഗുവാഹത്തി: സംസ്ഥാനത്തെ അടിയന്തര സാഹചര്യം പരിഗണിച്ച് നാഗലാന്റിലെ അഫ്സ്പ 6 മാസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ സായുധ സേനയക്ക് മുന്‍കൂട്ടി അറിയിപ്പില്ലാതെ സംസ്ഥാനത്ത് എവിടെയും ഓപ്പറേഷന് നടത്താനും ആരെയും അറസ്റ്റ് ചെയ്യാനും സാധിക്കും. നാഗാലാന്‍ഡ് സംസ്ഥാനം മുഴുവനും ഉള്‍പ്പെടുന്ന പ്രദേശം അസ്വസ്ഥവും അപകടകരവുമായ അവസ്ഥയിലായതിനാല്‍ സായുധ സേനയുടെ സഹായം അത്യാവശ്യമാണ്. അതിനാല്‍ 2019 ഡിസംബര്‍ 30 മുതല്‍ ആറുമാസത്തേക്ക് അതായത് ജൂണ്‍ വരെ സംസ്ഥാനത്ത് അഫ്സ്പ ഏര്‍പ്പെടുത്തിയതായി വിജ്ഞാപനത്തില്‍ പറയുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊലപാതകം, കൊള്ളയടിക്കല്‍ എന്നിവ നടക്കുന്നതിനാലാണ് നാഗാലാന്‍ഡിനെ പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിക്കാനുള്ള തീരുമാനം സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് നാഗാലാന്‍ഡില്‍ ആദ്യമായി അഫ്സ്പ ചുമത്തുന്നത്. കൂടുതല്‍ സ്വയംഭരണാവകാശം ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അത്.

പിന്നീട് ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഒരു പ്രത്യേക കരാറില്‍ ഒപ്പിട്ടിരുന്നു. 2015 ആഗസ്റ്റ് 3നായിരുന്നു അത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ നാഗാ വിമത ഗ്രൂപ്പായ എന്എസ്സിഎന്-ഐഎം ജനറല്‍ സെക്രട്ടറി തുയിംഗലെങ് മുയിവയും സര്‍ക്കാര്‍ മധ്യസ്ഥന്‍ ആര്‍എന്‍ രവിയും ചേര്‍ന്നാണ് അന്ന് ആ കരാറില്‍ ഒപ്പിട്ടത്.
നാഗാലാന്‍ഡിലെ പതിറ്റാണ്ടുകളുടെ കലാപത്തിന് ശേഷം 1997ല്‍ വെടിനിര്‍ത്തല്‍ കരാര്‍ രൂപം കൊണ്ടിരുന്നു. ഇതിന് ശേഷമാണ് മോദിയുടെ നേതൃത്വത്തില്‍ കരാറില്‍ ഒപ്പ് വെക്കുന്നത്. 18 വര്‍ഷത്തിനിടെ 80ഓളം ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ കരാര്‍ രൂപം കൊള്ളുന്നത്. എന്നിരുന്നാലും കരാറിന് ശേഷവും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന അഫ്സ്പ പിന്‍വലിച്ചിരുന്നില്ല.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications