ഗാന്ധി കുടുംബത്തിന്റെ സുരക്ഷാ ചുമതല സിആർപിഎഫിന്: എസ്പിജി സുരക്ഷ മോദിക്ക് മാത്രം, ഉടൻ ചുമതലയേൽക്കും!
ദില്ലി: കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മക്കളുടേയും സുരക്ഷാ ചുമതല സിആർപിഎഫ് ഏറ്റെടുത്തു. കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസർക്കാർ നെഹ്റു കുടുംബത്തിന് നൽകിവന്നിരുന്ന എസ്പിജി സുരക്ഷ പിൻവലിച്ചത്. ഇതോടെയാണ് സോണിയാ ഗാന്ധി, മക്കളായ പ്രിയങ്കാ ഗാന്ധി രാഹുൽ ഗാന്ധി എന്നിവരുടെ സുരക്ഷാ ചുമതല സിആർപിഎഫ് ഏറ്റെടുത്തിട്ടുള്ളത്. ഇസ്രായേലി എക്സ് 95, എകെ സിരീസ്, എംപി5 തോക്കുകൾ കൈവശമുള്ള കേന്ദ്രസേനയാണ് ഇവർക്ക് സുരക്ഷയൊരുക്കുക. 10 ജൻപഥിലെ സോണിയാ ഗാന്ധിയുടെ വസതിയിലാണ് കമാൻഡോകളുടെ സംഘം നിലയുറപ്പിക്കുക. ഇവർ സഞ്ചരിക്കുന്ന സ്ഥലങ്ങളിൽ സുരക്ഷയൊരുക്കാനുള്ള ചുമതലയും കേന്ദ്ര സേനാംഗങ്ങൾക്കുണ്ട്.
സമാനമായ സ്ക്വാഡ് തന്നെയാണ് ലോധി എസ്റ്റേറ്റിൽ പ്രിയങ്കാ ഗാന്ധി വധ്രയുടെ വസതിയിലും കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ വസതിയിലും സുരക്ഷയ്ക്കായെത്തുക. എസ്പിജി സുരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചതോടെ വിഐപികൾക്ക് സുരക്ഷയൊരുക്കുന്ന സിആർപിഎഫിലെ വിവിഐപി സുരക്ഷാ യൂണിറ്റിനോടാണ് ഗാന്ധി കുടുംബത്തിന് ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എസ്പിജി സുരക്ഷ നീക്കം ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തിൽ എസ്പിജി സംഘത്തിന്റെ സഹായത്തോടെയായിരിക്കും സിആർപിഎഫ് സുരക്ഷയൊരുക്കുക. തുടർന്ന് ദില്ലി പോലീസിന്റെയും സംസ്ഥാനത്തെ മറ്റ് പോലീസ് സേനയുടേയും സഹായത്തോടെ ഓരോ നേതാക്കൾക്കും പ്രത്യേകം സുരക്ഷയൊരുക്കും.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി എൽടിടിഇ പ്രവർത്തകരുടെ വെടിയേറ്റ് 1991 മെയ് 21ന് മരിച്ചതിന് പിന്നാലെയാണ് ഗാന്ധി കുടുംബത്തിന് കേന്ദ്രസർക്കാർ എസ്പിജി സുരക്ഷയൊരുക്കിയത്. എന്നാൽ നിലവിലെ സുരക്ഷ അവലോകനം ചെയ്ത ശേഷം റോയുടേയും ഇന്റലിജൻസ് ബ്യൂറോയുടേയും റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് എസ്പിജി സുരക്ഷ റദ്ദാക്കിയത്. കഴിഞ്ഞ 28 വർഷമായി ലഭിച്ചുകൊണ്ടിരുന്ന എസ്പിജി സുരക്ഷയാണ് ഇതോടെ ഇല്ലാതായിട്ടുള്ളത്. 1988ലെ എസ്പിജി ആക്ടിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 1991ൽ കേന്ദ്രസർക്കാർ നെഹ്രു കുടുംബത്തിന് എസ്പിജി സുരക്ഷ നൽകിവന്നിരുന്നത്.
നിലവിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാണ് രാജ്യത്ത് എസ്പിജി സുരക്ഷയുള്ളത്. 4000 ഓളം വരുന്ന കരുത്തുറ്റ ടീമാണ് മോദിക്ക് സുരക്ഷയൊരുക്കുന്നത്. നക്സൽ ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകുന്ന സിആർപിഎഫ് നിലവിൽ 52 വിവിഐപികൾക്കാണ് സുരക്ഷയൊരുക്കുന്നത്. കേന്ദ്രമന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, റിലയൻസ് ചെയർമാൻ മുകേഷ് അംബാനി, ഭാര്യ നിതാ അംബാനി എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications