കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം സഹോദരന്മാർ തൂങ്ങിമരിച്ചു; ബുരാരിയിലേതിന് സമാനമായ കൂട്ടമരണം
റാഞ്ചി: ദില്ലിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത മാറുന്നതിന് മുൻപ് വീണ്ടും സമാനമായ സംഭവം. ഇത്തവണ റാഞ്ചിയിലാണ് ഒരു കുടുംബത്തിലെ 7 പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ചയാണ് 2 കുട്ടികളുൾപ്പെടെ കുടുംബത്തിലെ 7 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മുൻനിര കമ്പനിയിലെ സെയിൽസ്മാനായ ദീപക് കുമാർ, ഇയാളുടെ സഹോദരൻ, മാതാപിതാക്കൾ,ഭാര്യ, രണ്ടു മക്കൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തൂങ്ങിയ നിലയിൽ
വാടക വീട്ടിലെ സീലിംങ് ഫാനിൽ തൂങ്ങിയ നിലയിലാണ് ദീപക് കുമാറിന്റെയും സഹോദരന്റെയും മൃതദേഹം കണ്ടെത്തിയത്. കുടുംബത്തിലെ മറ്റുള്ളവരുടെ മൃതദേഹങ്ങൾ കട്ടിലിലായിരുന്നു. 15 പേജുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ഇവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിയമനമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
|
കൊലപാതകം
വാടക വീട്ടിലെ സീലിംങ് ഫാനിൽ തൂങ്ങിയ നിലയിലാണ് ദീപക് കുമാറിന്റെയും സഹോദരന്റെയും മൃതദേഹം കണ്ടെത്തിയത്. കുടുംബത്തിലെ മറ്റുള്ളവരുടെ മൃതദേഹങ്ങൾ കട്ടിലിലായിരുന്നു. 15 പേജുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ഇവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കടബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിയമനമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
|
കൊലപാതകം
ദീപകിനേയും സഹോദരനെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം ഇവർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് കരുതുന്നത്. ദീപകിന്റെ ഭാര്യയുടെ ശരീരത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചതിന്റെ പാടുകളുണ്ട്. വൃദ്ധനായ പിതാവിന്റെ കഴുത്ത് ഞെരിച്ചതിന്റെയും പാടുകളുണ്ട്.

കടബാധ്യത
40കാരനായ ദീപക് സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ പദ്ധതിയിട്ടുന്നുവെന്നും എന്നാൽ സാമ്പത്തിക ബാധ്യതകളുള്ളതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വീട്ടുടമസ്ഥൻ മൊഴി നൽകിയിട്ടുണ്ട്. ദീപകിന്റെ സഹോദരൻ രൂപേഷ് തൊഴിൽ രഹിതനായിരുന്നു. എന്നാൽ ഇവർക്ക് വലിയ കടബാധ്യതകൾ ഉള്ളതായി അറിയില്ലെന്നും വീട്ടുമടമസ്ഥൻ മൊഴി നൽകിയിട്ടുണ്ട്.

എഴു വയസുകാരി
ദീപകിന്റെ മകൾ പോകുന്ന സ്കൂൾ വാൻ വീടിന് മുമ്പിൽ ഒരുപാട് നേരം ഹോൺ മുഴക്കിയിട്ടും കുട്ടി ഇറങ്ങി വരാത്തതിനെ തുടർന്ന് സഹപാഠിയായ എഴുവയസുകാരി വീടിനുള്ളിലേക്ക് എത്തുകയായിരുന്നു. ഈ പെൺകുട്ടിയാണ് വീട്ടുകാർ മരിച്ചുകിടക്കുന്ന വിവരം പുറത്തറിയിക്കുന്നത്.

മുൻപും
10 ദിവസത്തിനുള്ളിൽ ജാർഖണ്ഡിൽ നടക്കുന്ന രണ്ടാമത്തെ കൂട്ടമരണമാണ് ഇത്. കഴിഞ്ഞയാഴ്ച ഹസരീബാഗിൽ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കടക്കെണി മൂലമായിരുന്നു ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അന്വേഷണം പുരോഗമിക്കുകയാണ്.

ഭാട്ടിയ കുടുംബം
ജൂലൈ 11ാം തീയതിയാണ് ദില്ലി ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദില്ലിയിലെ ധനികരായ കുടുംബത്തിന്റെ മരണത്തിന് പിന്നിൽ ചില അന്ധവിശ്വാസങ്ങളാണെന്ന നിഗമനത്തിലാണ് പോലീസ്. കുടുംബം ആത്മാക്കളിൽ വിശ്വസിച്ചിരുന്നതായും മോക്ഷപ്രാപ്തിക്ക് വേണ്ടി ചെയ്ത കർമങ്ങളുടെ ഭാഗമായി മരണം സംഭവിച്ചതാണെന്ന് സൂചിപ്പിക്കുന്ന ചില കുറിപ്പുകൾ ഇവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയിയിരുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications