വോട്ട് ചെയ്താൽ വിരൽ മുറിക്കും... നക്സൽ ഭീഷണി, വിരലിലെ മഷി നീക്കം ചെയ്യാനൊരുങ്ങി ജനങ്ങൾ!!
ഛത്തീസ്ഘട്ട്: സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് ചെയ്തവർക്കെല്ലാം നക്സൽ ഭീഷണി. വോട്ട് ചെയ്തവരുടെ വിരലുകൾ മുറിക്കുമെന്നാമ് നെക്സൽ ഭാഷണി വന്നിരിക്കുന്നത്. ഇതോടെ വിരലിലെ മഷി നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് ഒരു ജില്ലയിലെ മുഴുവൻ ജനങ്ങളും. ദന്ദേവാദ ജില്ലയിലെ ജനങ്ങളാണ് കൂടുതൽ പ്രതിസന്ധി അനുഭവിക്കുന്നത്.
ഡിവൈഎഫ്‌ഐയ്ക്ക് പുതിയ ഭാരവാഹികള്‍... എഎ റഹീം സെക്രട്ടറി, എസ് സതീഷ് പ്രസിഡന്റ്, എസ്‌കെ സജീഷ് ട്രഷറര്‍
ഭീഷണിയെ തുടർന്ന് ഇന്ദ്രാവതി നദിക്കരികിൽ സ്ഥാപിച്ചിരുന്ന ഏഴ് വോട്ടിംഗ് ബൂത്തുകൾ മാറ്റി സ്ഥാപിക്കേണ്ടി വന്നിരുന്നു. ഇതു കാരണം വോട്ട് ചെയ്യാൻ ജനങ്ങൾ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിയും വന്നു. ഛത്തീസ്ഘട്ടിലെ ആദ്യഘട്ട വോട്ടെടുപ്പ് നവംമ്പർ 12 നാണ് നടന്നത്. ബാക്കിയുള്ള 72 നിയോജക മണ്ഡലത്തിലെ വോട്ടെടുപ്പ് നവംമ്പർ 20ന് നടക്കാനിരിക്കുകയാണ്.
ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ തന്നെ ഭീഷണിയുടെ വക്കിലാണ് ഛത്തീസ്ഘട്ടിലെ ജനങ്ങൾ. എന്നാൽ ജനങ്ങൾക്ക് ഭീഷണികൂടാതെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നുവെന്നാണ് പോലീസിന്റെ വാദം. ജീവന് ഭീഷണിയുണ്ടായിരുന്നിട്ടും നല്ലൊരു ശതമാനം ജനങ്ങൾ ഇത്തവണ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നുവെന്നതും അതിശയിപ്പിക്കുന്ന കാര്യമാണ്. ഛത്തീസ്ഘട്ടിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഡിസംബർ 11നാണ് പ്രഖ്യാപിക്കുന്നത്.