ഏകദിന ഉപവാസം അവസാനിപ്പിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സിങ്
ദില്ലി:ഏകദിന ഉപവാസം അവസാനിപ്പിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് . സഭയില്‍ വിവാദ കാര്‍ഷിക ബില്ല് പാസാക്കുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ അക്രമാസക്തമായി പെരുമാറിയെന്നോരിപിച്ചായിരുന്നു ഹരിവംശ് ഒരു ദിവസം ഉപവാസ സമരം നടത്താന്‍ തീരുമാനിച്ചത്.
മമത രണ്ടും കല്‍പ്പിച്ച്; കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതിന് ഉപാധിവച്ചു, പണം സംസ്ഥാനം വഴി നല്‍കൂ...
ബില്ലില്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് രാജ്യസഭയില്‍ നിന്നും സസ്പന്റ് ചെയ്യപ്പെട്ടതിനും പിന്നാലെ തിങ്കളാഴ്ച്ച മുതല്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം നടത്തുന്ന എംപിമാര്‍ ചൊവ്വാഴ്ച്ച രാവിലെ ഹരിവംശ് സിങ് ചായയുമായെത്തിയിരുന്നു. എന്നാല്‍ ചായ നിരസിക്കുകയും ഹരിവംശ് ഒരു കര്‍ഷ വിരുദ്ധനാണെന്നും പ്രതിപക്ഷം പ്രതികരിച്ചു. പിന്നാലെയാണ് പാര്‍ലമെന്റില്‍ അദ്ദേഹം ഉപവാസമിരുന്നത്.
Recommended Video
എംപിമാര്‍ക്ക് ചായ നല്കാന് തീരുമാനിച്ച ഹരിവംശ് സിങിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തിത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ ആക്രമിച്ചവര്‍ക്ക് പോലും ചായ വിതരണം ചെയ്യുന്നത് ഹരിവംശ് സിങിന്റെ വലിയ മനസിനെ കാണിക്കുന്നതാണ്. രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം അദ്ദേഹത്തെ ഞാനും അഭിനന്ദിക്കുകയായിരുന്നുവെന്നായിരുന്നു ഹരിവംശ് സിങിന്റെ ട്വീറ്റ്.
എളമരം കരീം, കെകെ രാഗേഷ്, ഡെറക് ഒബ്രിയാന്, ദോല സെന്‍, രാജീവ് സതവ്, റിപുന്‍ ബോറ, സയ്യിദ് നാസര്‍ ഹുസൈന്, സജ്ഞയ് സിങ് എന്നിവരെയായിരുന്നു പാര്‍ലമെന്റില്‍ നിന്നും ഒരാഴ്ച്ചത്തേക്ക് സസ്പെന്റ് ചെയ്തത്. പിന്നാലെ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം നടത്തുകയായിരുന്നു.
ബലാത്സംഗം, അപമാനിക്കൽ; അനുരാഗ് കശ്യപിനെതിരെ പരാതി നൽകി നടി, മീ ടു ആരോപണത്തിന് പിന്നാലെ