അത്രയ്ക്കും ഭായി - ബഹൻ... എന്നിട്ടും ജയലളിതയെ കാണാൻ മോദി വന്നില്ല.. പിന്നിലെന്തോ രഹസ്യമുണ്ട്!!
ചെന്നൈ: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് നടി ഗൗതമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഈ കത്ത് മോദി പരിഗണിക്കുന്നില്ല എന്ന കുറ്റപ്പെടുത്തലുമായി ഗൗതമി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്തുകൊണ്ടാണ് നരേന്ദ്ര മോദി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കുമെന്ന് ഗൗതമിയും ജനങ്ങളും പ്രതീക്ഷിക്കുന്നത്.
Read Also: മൂന്ന് നടിമാര്‍ ഒരുമിച്ച് ചൂടന്‍ സ്മൂച്ചിങ്.. നിങ്ങള്‍ ഒരിക്കലും കണ്ടിരിക്കാന്‍ സാധ്യയില്ലാത്ത ഒരു കാഴ്ച, വീഡിയോ കാണാം!!
Read Also: പുറത്ത് പറയാന്‍ പോലും പറ്റില്ല.. അത്രയ്ക്ക് ക്രൂരം, നിന്ദ്യം.. തട്ടിക്കൊണ്ടുപോയ രാത്രിയില്‍ നടിക്ക് സംഭവിച്ചത്...
പ്രധാനമന്ത്രിയാകുന്നതിന് മുമ്പും നരേന്ദ്ര മോദിയും ജയലളിതയും തമ്മില്‍ വലിയ അടുപ്പമാണ് ഉണ്ടായിരുന്നത് എന്ന വാര്‍ത്തകളാകാം ഒരു കാരണം. എന്നിട്ടും എന്തുകൊണ്ടായിരിക്കും നരേന്ദ്ര മോദി ജയലളിതയെ കാണാന്‍ അപ്പോളോ ആശുപത്രിയില്‍ വരാതിരുന്നത്. ഒന്നും രണ്ടുമല്ല 75 ദിവസങ്ങളാണ് ജയലളിത അപ്പോളോയില്‍ കിടന്നത് എന്നോര്‍ക്കണേ.
മോദിയും ജയലളിതയും
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്‌ക്കെതിരെ ഉണ്ടാകാന്‍ സാധ്യതയുള്ള നീക്കങ്ങളെപ്പറ്റി നരേന്ദ്ര മോദി മുന്നറിയിപ്പ് കൊടുത്തു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന ഒരു കഥ. ഇതിന്റെ സത്യാവസ്ഥ എന്തായാലും, രണ്ട് മുഖ്യമന്ത്രിമാരും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടായിരുന്നു എന്നത് സത്യം. ഇരുവരുടെയും രീതികളില്‍ പോലും ഈ സാമ്യം കാണാം.
എന്നിട്ടും മോദി വന്നില്ല
രണ്ടരമാസത്തോളം ജയലളിത ആശുപത്രിയില്‍ കിടന്നിട്ടും നരേന്ദ്ര മോദി കാണാന്‍ വന്നില്ല. എന്തായിരിക്കും ഇതിന് പിന്നിലെ കാരണം. ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തി ആശങ്ക പരത്തരുതെന്ന ഒരു പ്രസ്താവന മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാലത്ത് നല്‍കിയത്. ജയലളിതയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്നും മോദി പറഞ്ഞിരുന്നു.
ആരൊക്കെയാണ് വന്നത്
മോദി വന്നില്ലെങ്കിലും ബി ജെ പിയുടെ പ്രമുഖ നേതാക്കള്‍ അപ്പോളോ ആശുപത്രിയില്‍ എത്തിയിരുന്നു. തമിഴ്‌നാട് ഗവര്‍ണറും ആശുപത്രിയില്‍ വന്നു. വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ ജയലളിതയെ സന്ദര്‍ശിക്കാന്‍ വേണ്ടി അപ്പോളോ ആശുപത്രിയില്‍ എത്തി. എന്നാല്‍ ഇവര്‍ക്കൊന്നും ജയലളിതയെ കാണാന്‍ പറ്റിയില്ല എന്നത് വേറെ കാര്യം.
ഇതായിരുന്നോ ആ കാരണം
അപ്പോളോ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചത് ജയലളിതയുടെ മൃതദേഹമാണ് എന്ന് അവിടത്തെ ഡോക്ടറായ രാമസീത പറഞ്ഞിരുന്നു. ഇത് കൊണ്ടാണോ അതോ ആശുപത്രിയിൽ എത്തിയാലും ജയലളിതയെ കാണാൻ കഴിയില്ല എന്നതുകൊണ്ടാണോ - ഇതിൽ ഒരു കാരണം കൊണ്ടാണ് മോദി ജയലളിതയെ കാണാന്‍ എത്താതിരുന്നത് എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. കാണാന്‍ വന്ന പ്രമുഖരെ, ബന്ധുക്കളെയും പനീര്‍ശെല്‍വത്തെയും ഉള്‍പ്പെടെ ജയലളിതയെ കാണാന്‍ അനുവദിച്ചിരുന്നില്ലത്രെ.
നിലയ്ക്കാത്ത വെളിപ്പെടുത്തലുകള്‍
ജയലളിത മരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ദിനം പ്രതിയെന്നോണം ഓരോ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഡോക്ടര്‍ രാമസീതയുടെ വാക്കുകള്‍ സത്യമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വലിയൊരു വെളിപ്പെടുത്തല്‍ പത്രവാര്‍ത്തയും ട്വീറ്റുമായി സോഷ്യല്‍ മീഡിയയില്‍ പറന്നുനടക്കുകയാണ് ഇപ്പോള്‍. ലണ്ടനില്‍ നിന്നുമുള്ള റേഡിയന്റിന്റെ റിപ്പോര്‍ട്ടാണ് പ്രചരിക്കുന്നത്. ഇത് പറയുന്നത് പ്രകാരം ജയലളിത മരിച്ചത് എല്ലാവരും പറയും പോലെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചല്ല.
പനീര്‍ശെല്‍വം പോലും പറഞ്ഞു
ജയലളിതയുടെ ഏറ്റവും വിശ്വസ്തനായിരുന്ന പനീര്‍ശെല്‍വവും ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു എന്നോര്‍ക്കണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ശശികല ജയലളിതയെ കാണാന്‍ പോലും അനുവദിച്ചില്ലെന്നായിരുന്നു പനീര്‍ശെല്‍വം പറഞ്ഞത്. ജയലളിതയുടെ മരണത്തിന് കാരണമായവര്‍ ഇപ്പോള്‍ അമ്മയുടെ കസേരയില്‍ ഇരിക്കുന്നു എന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട ശേഷം പനീര്‍ശെല്‍വം തുറന്നടിച്ചിരുന്നു.
പത്രകട്ടിങ് ഇങ്ങനെ
ലണ്ടനില്‍ നിന്നുമുള്ള റേഡിയന്റിന്റേത് എന്ന പേരില്‍ വാട്സ് ആപ്പിലും യൂട്യൂബിലും ചില ഓണ്‍ലൈന്‍ ഫോറങ്ങളിലും പരക്കുന്ന പേപ്പര്‍ കട്ടിങാണിത്. ഇതില്‍ പറയുന്നത് പ്രകാരം ജയലളിത മരിച്ചത് ചെന്നൈയില്‍ വെച്ചല്ല. ലണ്ടനില്‍ വെച്ചാണ്. എങ്കില്‍ എങ്ങനെയാണ് ജയലളിത മരിച്ചത് ചെന്നെയിലാണ് എന്ന് വരുത്തിത്തീര്‍ക്കപ്പെട്ടത്. എപ്പോഴാണ് ജയലളിത മരിച്ചത്. ഉത്തരങ്ങളെല്ലാം ഈ റിപ്പോര്‍ട്ട് തന്നെ പറയും.
കൊണ്ടുപോയത് ഒക്ടോബറില്‍?
സെപ്തംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജലീകരണവുമാണ് അമ്മയ്ക്ക് എന്നാണ് അന്ന് പറഞ്ഞത്. ഉടനേ സുഖപ്പെടും എന്നും ആശുപത്രി വിടും എന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ അപ്പോളോയിലെ ചികിത്സ ഫലിക്കാത്തതിനെ തുടര്‍ന്ന് ഒക്ടോബര്‍ ആദ്യവാരം ജയലളിതയെ ചികിത്സയ്ക്ക് വേണ്ടി ലണ്ടനിലേക്ക് കൊണ്ടുപോയി എന്നാണ് പറയപ്പെടുന്നത്.
അപ്പോളോയില്‍ നടന്നത് എന്ത്
അതീവരഹസ്യമായിട്ടാണത്രെ ജയലളിതയെ ലണ്ടനിലേക്ക് കൊണ്ടുപോയത്. ഈ വിവരം ആരെയും അറിയിച്ചിരുന്നില്ല പോലും. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് ജയലളിത എന്നാണ് അപ്പോഴും ആളുകള്‍ വിശ്വസിച്ചിരുന്നത്. ഈ സമയത്ത് ജയലളിതയെ കാണാന്‍ ഗവര്‍ണര്‍ അടക്കം പല പ്രമുഖരും ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും കാണാന്‍ അനുമതി കിട്ടിയിരുന്നില്ല. ഇത് അന്ന് തന്നെ സംശയം തോന്നിപ്പിച്ചിരുന്നു.
ജയലളിതയുടെ ഒപ്പ് പോലും
ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ജയലളിതയുടെ വിരലടയാളങ്ങള്‍ എടുക്കപ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു. വെള്ളപ്പേപ്പറില്‍ പതിപ്പിച്ച ഈ വിരലടയാളങ്ങളാണത്രെ പിന്നീട് ഉപതിരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചത്. എന്തുകൊണ്ടാണ് ജയലളിത എഴുതി ഒപ്പിടാതിരുന്നത് എന്ന് അപ്പോള്‍ ചോദ്യം ഉയര്‍ന്നിരുന്നു. നല്ല വിദ്യാഭ്യാസമുള്ള ജയലളിത ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഒരിക്കലും വിരലടയാളം ഉപയോഗിച്ചിരുന്നില്ല.
മൃതദേഹം തിരിച്ചുകൊണ്ടുവന്നു എന്ന്
ഡിസംബര്‍ നാലാം തീയതി അപ്പോളോ ആശുപത്രിയിലേക്ക് ജയലളിതയുടെ മൃതദേഹം കൊണ്ടുവന്നു എന്നാണ് പരക്കുന്ന പത്രകട്ടിങിലുള്ളത്. ഏതാണ്ട് ഇതേ തരത്തിലാണ് അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ രാമസീതയും വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേ അവര്‍ക്ക് ജീവനില്ലായിരുന്നുവെന്നാണ് ഡോക്ടര്‍ രാമസീത പറഞ്ഞത്. ജയലളിതയെ താനും പരിശോധിച്ചിരുന്നു എന്ന് ഈ ഡോക്ടറും പറഞ്ഞിരുന്നു.
അഞ്ചാം തീയതി എന്തുണ്ടായി
ജയലളിത മരിച്ചു എന്ന് പ്രഖ്യാപിച്ച അഞ്ചാം തീയതി രാവിലെ അപ്പോളോ ആശുപത്രി അധികൃതര്‍ ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ജയലളിത ഇ സി എം ഒയുടെ സഹായത്തോടെ ജീവിക്കുന്നത് എന്നായിരുന്നു ഇതില്‍ പറഞ്ഞത്. ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അമ്മയെ മോണിട്ടര്‍ ചെയ്യുന്നതായും പറഞ്ഞു. ജയലളിത സുഖം പ്രാപിക്കുന്നു എന്നും വൈകാതെ വീട്ടിലേക്ക് മടങ്ങും എന്ന സൂചനകള്‍ നല്‍കിയ ശേഷമായിരുന്നു ഇത്.
ജയലളിതയുടെ മരണവാര്‍ത്ത പുറത്ത്
അഞ്ചാം തീയതി വൈകുന്നേരം അഞ്ചരയോടെയാണ് ജയലളിത മരിച്ചു എന്ന വാര്‍ത്ത തമിഴ് ചാനലുകള്‍ ബ്രേക്ക് ചെയ്തത്. എ ഐ എ ഡി എം കെയുടെ ചാനലായ ജയ ടിവിയും ഇതേ വാര്‍ത്ത ഫ്‌ലാഷ് ചെയ്തു. ഇതോടെ തമിഴകം ഒന്നാകെ ഇളകി. എന്നാല്‍ ഏതാനും മിനുട്ടുകള്‍ക്ക് ശേഷം ചാനലുകള്‍ ജയലളിതയുടെ മരണവാര്‍ത്ത പിന്‍വലിച്ചു. ജയലളിത മരിച്ചിട്ടില്ല എന്ന് അപ്പോളോ ആശുപത്രി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഹാര്‍ട്ട് അറ്റാക്ക്, മരണം
രാത്രി പതിനൊന്നരയോടെയാണ് പിന്നീട് ജയലളിത മരിച്ചതായി അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമായിരുന്നു മരണകാരണം. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹമായ ഒരുപാട് കാര്യങ്ങളുണ്ട്. ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കാതിരുന്നതും സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നതും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്.
ഡോക്ടര്‍ രാമസീത പറഞ്ഞത്
അപ്പോളോ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചത് ജയലളിതയുടെ മൃതദേഹമാണ് എന്നാണ് ഡോക്ടര്‍ രാമസീത വെളിപ്പെടുത്തിയിരിക്കുന്നത്. ആശുപത്രിയിലെ മുന്‍ ഡോക്ടറാണ് ഇവര്‍. ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലായിരുന്നു ഡോക്ടര്‍ രാമസീത. താനും ജയലളിതയെ പരിശോധിച്ചിരുന്നു. പക്ഷേ ആശുപത്രിയില്‍ എത്തിക്കുമ്പോഴേ അവര്‍ക്ക് ജീവനില്ലായിരുന്നു - രാമസീത പറഞ്ഞു.
നാഡിമിടിപ്പുകള്‍ നിലച്ചിരുന്നു
ആശുപത്രിയില്‍ എത്തുമ്പോള്‍ ജയലളിതയുടെ നാഡിമിടിപ്പുകള്‍ നിലച്ചിരിക്കുകയായിരുന്നു. എന്നിട്ടും അവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ജയലളിതയുടെ മരണവാര്‍ത്ത പുറത്ത് വിട്ടത്. - രാമസീത പറയുന്നത് പ്രകാരം സെപ്തംബര്‍ 22ന് ആശുപത്രിയില്‍ എത്തുമ്പോഴേ ജയളലിത മരിച്ചിരുന്നു. ലണ്ടനിലേക്ക് ജയലളിതയെ കൊണ്ടുപോയ കാര്യം അവരും പറയുന്നില്ല.
ഈ പറയുന്നതില്‍ എന്ത് സത്യം?
അപ്പോളോ ആശുപത്രിയില്‍ നിന്നും ചികിത്സക്കിടെ ജയലളിതയെ ലണ്ടനിലേക്ക് കൊണ്ടുപോയി എന്നും അവിടെ വെച്ച് മരിച്ചു എന്നും പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമാണ്. ജയലളിതയെ പോലെ പ്രശസ്തയായ ഒരാളെ ആരും അറിയാതെ ആശുപത്രിയില്‍ നിന്നും പുറത്തു കടത്തി, വിമാനമാര്‍ഗത്തില്‍ ലണ്ടനിലെ ആശുപത്രിയില്‍ കൊണ്ടുപോയി എന്നൊക്കെ പറയുന്നത് കുറച്ച് കടന്ന കൈയാണ്. ചെന്നൈയില്‍ ശശികലയ്ക്ക് സ്വാധീനമുണ്ട് എന്ന് കരുതാം, ലണ്ടനിലെ സ്ഥിതി അതല്ലല്ലോ.
പക്ഷേ ആ പാടുകള്‍?
ലണ്ടനിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് മരിച്ചു എന്നൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ പാടേ തള്ളിക്കളഞ്ഞാലും, മരണശേഷം ജയലളിതയുടെ മൃതശരീരത്തില്‍ മുഖത്ത് കണ്ട തുളകള്‍ എവിടെ നിന്നു വന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടണം. ഈ പാടുകള്‍ എംബാം ചെയ്തതാണോ എന്ന് നേരത്തെ തന്നെ സംശയങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആ തുളകള്‍ മൃതദേഹം എംബാം ചെയ്തുവെന്നതിന് തെളിവാണ് എന്നാണ് ഡോക്ടര്‍ രാമസീത പറയുന്നത്.
പിന്നില്‍ ശശികലയെന്ന് ആരോപണം
ജയലളിതയുടേത് സ്വാഭാവിക മരണമല്ല എന്നും ജയലളിതയുടെ മരണത്തിന് പിന്നില്‍ ശശികലയാണ് എന്നും എ ഐ എ ഡി എം കെയ്ക്ക് അകത്തു നിന്നും തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതൊന്നും രഹസ്യമല്ല. ജയലളിതയുടെ മരണത്തില്‍ ദുരൂഹത ഉള്ളതായി എഐഎഡിഎംകെ മുതിര്‍ന്ന നേതാവും തമിഴ്നാട് മുന്‍ സ്പീക്കറുമായ പിഎച്ച് പാണ്ഡ്യന്‍ ആരോപണം ഉന്നയിച്ചിരുന്നു. ജയലളിതയുടെ മരണത്തിന് മുന്‍പ് വസതിയായ പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കം നടന്നുവെന്നും പാണ്ഡ്യന്‍ പറഞ്ഞു.