അതിഖ് വധക്കേസില്‍ എന്തുകൊണ്ട് യുഎപിഎ ഇല്ല? ചോദ്യങ്ങളുമായി ഉവൈസി
ഹൈദരാബാദ്: മുന്‍ എംപിയും മാഫിയ നേതാവുമായ അതിഖ് അഹമ്മദിന്റെയും സഹോദരന് അഷ്റഫിന്റെയും കൊലപാതക കേസില്‍ എന്തുകൊണ്ട് യുഎപിഎ ചുമത്തുന്നില്ലെന്ന ചോദ്യവുമായി മജ്ലിസ് പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കടുത്ത ഭാഷയിലാണ് ഉവൈസി പ്രതികരിച്ചത്.
അതിഖും സഹോദരനും പോലീസ് കസ്റ്റഡിയിലാണ് കൊല്ലപ്പെട്ടത്. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെയുടെ അനുയായികളാണ് കൊലപാതകികള്‍. അവരെ തടഞ്ഞില്ലെങ്കില്‍ കൂടുതല്‍ പേരെ കൊല്ലും. ഭീകര സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ് അക്രമികള്‍ എന്നും ഉവൈസി പറഞ്ഞു. അതിഖിന്റെ കൊലപാതകികള്‍ക്കെതിരെ എന്തുകൊണ്ട് യുഎപിഎ വകുപ്പ് പ്രകാരം കേസെടുക്കുന്നില്ല.

എട്ട് ലക്ഷം രൂപ കൊടുത്ത് വാങ്ങുന്ന ആയുധം അക്രമികള്‍ക്ക് എങ്ങനെ ലഭിച്ചു. ഓട്ടോമാറ്റിക് ആയുധമാണ് അവര്‍ ഉപയോഗിച്ചത്. എട്ട് ലക്ഷം രൂപയാണ് തോക്കിന് ചെലവ് എന്ന് പറയുന്നു. ആരാണ് പണം അക്രമികള്‍ക്ക് നല്‍കിയത്. റാഡിക്കലൈസ് ആയ യുവാക്കളാണ് അവര്‍. ഗോഡ്സെയുടെ പാത പിന്പറ്റുന്നവരാണവര് എന്നും ഉവൈസി പറഞ്ഞു.
അതിഖ് വധവുമായി ബന്ധപ്പെട്ട് നേരത്തെയും ഉവൈസി യുപി സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു. തോക്കിന് മുനയിലെ ഭരണമാണ് യുപിയില്‍ നടക്കുന്നതെന്നാണ് അദ്ദേഹം ആരോപിച്ചത്. കൊലപാതകങ്ങളെ ആഘോഷിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ തനിക്ക് യുപി സന്ദര്‍ശിക്കാന്‍ ഭയമില്ലെന്നും നേരത്തെ യുപിയില്‍ വച്ച് തനിക്ക് നേരെയുണ്ടായ ആക്രമണം സൂചിപ്പിച്ച് ഉവൈസി പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് യുപിയില്‍ വച്ച് ഉവൈസിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കാറില്‍ വെടിയുണ്ട പതിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും തുടരുകയാണ്. യുപിയിലെ രാഷ്ട്രീയ യോഗത്തിന് ശേഷം ഡല്‍ഹിയിലേക്ക് പോകവെയായിരുന്നു ആക്രമണം.
ഉമേഷ് പാല് വധക്കേസില്‍ അറസ്റ്റിലായ അതിഖ് അഹമ്മദും സഹോദരനും കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇരുവരെയും പ്രയാഗ് രാജിലേക്ക് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവരവെ മൂന്ന് പേര് വെടിയുതിര്‍ക്കുകയായിരുന്നു. പോലീസുകാരും മാധ്യമപ്രവര്‍ത്തകരും നോക്കി നില്‍ക്കെയായിരുന്നു തൊട്ടടുത്ത് നിന്ന് വെടിവച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
അതിഖിനെയും അഷ്റഫിനെയും വെടിവച്ച ശേഷം പ്രതികള്‍ കീഴടങ്ങുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ ബജ്റംഗ്ദള്‍ നേതാവാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മൂന്നു പ്രതികളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണന്നും വാര്‍ത്തകള്‍ വന്നു. കുടുംബവുമായി ബന്ധമില്ലാത്തവരാണ് മൂന്ന് പേരുമെന്ന് പോലീസ് പറയുകയും ചെയ്തു.
അരുണ്‍ മൗര്യ, ലവ്ലേശ് തിവാരി, സണ്ണി സിങ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഗോഡ്സെയെ ആരാധിക്കുന്നവരാണ് എന്ന് ഉവൈസി ആരോപിക്കുന്നു. യുപിയില്‍ വ്യാപകമായി ഏറ്റുമുട്ടല്‍ കൊലകളും മറ്റും നടക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. എന്നാല്‍ അതിഖിന്റെ വധത്തെ ന്യായീകരിച്ചാണ് ബിജെപി നേതാക്കളും യുപിയിലെ മന്ത്രിമാരും പ്രതികരിച്ചത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications