എയർഇന്ത്യയിലാണോ യാത്ര? അധിക ബാഗേജിന് ഇനി കൂടുതൽ പണം മുടക്കണം... കീശ ചോരും...
അധിക ബാഗേജിന് നിരക്ക് വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞായഴ്ച തന്നെ എയർഇന്ത്യ വ്യക്തമാക്കിയിരുന്നു.
ദില്ലി: എയർഇന്ത്യ വിമാനങ്ങളിൽ അധിക ബാഗേജിന് നിരക്ക് വർദ്ധിപ്പിച്ചു. ജൂൺ 11 തിങ്കളാഴ്ച മുതലാണ് അധികമായി വരുന്ന ബാഗേജിന് കൂടുതൽ പണം ഈടാക്കാൻ ആരംഭിച്ചത്. ആഭ്യന്തര യാത്രക്കാരുടെ അധിക ബാഗേജിന് നിരക്ക് വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞായഴ്ച തന്നെ എയർഇന്ത്യ വ്യക്തമാക്കിയിരുന്നു.
അധിക ബാഗേജിൽ ഓരോ കിലോയ്ക്കും അഞ്ഞൂറ് രൂപയാണ് പുതിയ നിരക്ക്. നേരത്തെ ഇത് നാന്നൂറ് രൂപയായിരുന്നു. എയർഇന്ത്യ ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ വിമാനങ്ങളിലെ യാത്രക്കാർക്കും പുതിയ നിരക്ക് ബാധകമാണ്. പുതുക്കിയ നിരക്ക് നിലവിൽ വന്നതോടെ ചില റൂട്ടുകളിലെ അധിക ബാഗേജിന് ജിഎസ്ടിയും നൽകേണ്ടി വരും.

എന്നാൽ അരുണാചൽ പ്രദേശ്, മിസോറം, ത്രിപുര, ആസാം, മണിപ്പൂർ, മേഘാലയ, സിക്കിം, നാഗലാൻഡ്, ബംഗാളിലെ ബാഗ്ദോഗ്ര എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്കും ഇവിടങ്ങളിലേക്ക് വരുന്നവർക്കും ജിഎസ്ടി നൽകേണ്ടതില്ല. ആഭ്യന്തര സർവ്വീസുകളിൽ മറ്റു വിമാന കമ്പനികൾ 15 കിലോ മാത്രം ബാഗേജ് അനുവദിക്കുമ്പോൾ 25 കിലോയാണ് എയർഇന്ത്യയിലെ ബാഗേജ് പരിധി. ഇനിമുതൽ 25 കിലോയിലും കൂടുതൽ ബാഗേജ് ഉണ്ടെങ്കിൽ ഓരോ കിലോയ്ക്കും 500 രൂപ വെച്ച് നൽകണം.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications