Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവം; പൈലറ്റ് ലഹരി ഉപയോഗിച്ചു? പരിശോധനാഫലം പോസിറ്റീവ്

എയര്‍ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി പദാര്‍ത്ഥം ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. യാത്രയ്ക്ക് ശേഷമുള്ള ലഹരി പരിശോധനയില്‍ (ഡോപ് ടെസ്റ്റ്) പൈലറ്റിന്റെ ശരീരത്തില്‍ സൈക്കോആക്റ്റീവ് പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗസ്റ്റ് 4-ന് ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുന്നതിനിടെയാണ് വിമാനം ആകാശച്ചുഴില്‍ പെട്ടത്.

ബെംഗളൂരു നൈസ് റോഡ് ഇടനാഴിയില്‍ ടോള്‍ നല്‍കരുതെന്ന് കേന്ദ്രമന്ത്രി; ടോള്‍ നിരക്ക് കൂട്ടിയതാരെന്ന് കോണ്‍ഗ്രസ്
ബെംഗളൂരു നൈസ് റോഡ് ഇടനാഴിയില്‍ ടോള്‍ നല്‍കരുതെന്ന് കേന്ദ്രമന്ത്രി; ടോള്‍ നിരക്ക് കൂട്ടിയതാരെന്ന് കോണ്‍ഗ്രസ്

ലാന്‍ഡിംഗിന് തൊട്ട് മുന്‍പായിരുന്നു ഇത്. പറക്കുന്നതിനിടെ ഏകദേശം 300 അടിയോളം താഴേക്ക് വിമാനം അന്തരീക്ഷത്തില്‍ വീഴുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് വിമാന ജീവനക്കാരുടെ ലഹരി പരിശോധന നടത്തിയത്. എന്നാല്‍, പരിശോധനാ ഫലങ്ങള്‍ എയര്‍ലൈനുമായി പങ്കുവെച്ചിട്ടില്ലെന്നും അതിനാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണ്ടെത്തലിനെക്കുറിച്ച് പ്രതികരിക്കാന്‍ സാധിക്കില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

Air India

സംഭവം നടക്കുമ്പോള്‍ എയര്‍ബസ് A320 വിമാനത്തില്‍ 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനം അപകടത്തില്‍പ്പെട്ട ശേഷം 13 യാത്രക്കാര്‍ക്കും നാല് ജീവനക്കാര്‍ക്കും പരിക്കേല്‍ക്കുകയും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഡിജിസിഎ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറും സുരക്ഷിതമാക്കിയിട്ടുണ്ട്.

പലവഴിക്ക് പണം കൈയിലേക്ക്, ആസ്തി വര്‍ധിക്കും; ഈ രാശിക്കാരുടെ കഷ്ടകാലം നീങ്ങുന്നു
പലവഴിക്ക് പണം കൈയിലേക്ക്, ആസ്തി വര്‍ധിക്കും; ഈ രാശിക്കാരുടെ കഷ്ടകാലം നീങ്ങുന്നു

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പരിശോധനാ ഫലം എയര്‍ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഈ സംഭവം ജീവനക്കാരുടെ ക്ഷമതയെയും വ്യോമയാന സുരക്ഷയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. വിമാനം ഒഡീഷയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യാത്രക്കാരും ജീവനക്കാരും തെറിച്ചുപോവുകയും, ചിലര്‍ ക്യാബിന്‍ സീലിംഗിലും ഓവര്‍ഹെഡ് കമ്പാര്‍ട്ട്‌മെന്റുകളിലും ഇടിക്കുകയും ചെയ്തു.

പരിക്കേറ്റ 17 പേരില്‍ അഞ്ച് യാത്രക്കാരെ ഡിസ്ചാര്‍ജ് ചെയ്തതായും മറ്റുള്ളവര്‍ ചികിത്സ തുടരുകയാണെന്നും എയര്‍ലൈന്‍ നേരത്തെ അറിയിച്ചിരുന്നു. സംഭവത്തിന് ശേഷം വിമാനം പ്രവര്‍ത്തനക്ഷമമായി തുടരുകയും നിശ്ചയിച്ച സമയത്തിന് ഏകദേശം 43 മിനിറ്റ് മുമ്പ്, രാവിലെ 11:07-ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു.

സ്വര്‍ണം കൈയിലുണ്ടെങ്കില്‍ വില്‍ക്കേണ്ട.. എക്‌സ്‌ചേഞ്ച് ഓഫറില്‍ പുതിയത് വാങ്ങിക്കോ? നഷ്ടം വരില്ല
സ്വര്‍ണം കൈയിലുണ്ടെങ്കില്‍ വില്‍ക്കേണ്ട.. എക്‌സ്‌ചേഞ്ച് ഓഫറില്‍ പുതിയത് വാങ്ങിക്കോ? നഷ്ടം വരില്ല

സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡു ഡല്‍ഹിയിലെ ആശുപത്രിയില്‍ പരിക്കേറ്റ യാത്രക്കാരെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന്, അപകടത്തില്‍പ്പെട്ട സാഹചര്യങ്ങളും സംഭവസമയത്ത് വിമാനം കൈകാര്യം ചെയ്ത രീതിയും ഡിജിസിഎ പരിശോധിക്കാന്‍ തുടങ്ങി. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്നും വിമാന നിര്‍മ്മാതാക്കളെയും വിവരം അറിയിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് എയര്‍ലൈന്‍ അറിയിച്ചു. സംഭവത്തിന് ശേഷം, വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറും വ്യോമയാന അധികൃതര്‍ കസ്റ്റഡിയിലെടുത്തു. വിമാനത്തിന്റെ സഞ്ചാരപാത, കോക്ക്പിറ്റിലെ ആശയവിനിമയം, ജീവനക്കാരുടെ നടപടികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇവയില്‍ നിന്ന് ലഭിക്കും.

സംഭവങ്ങളുടെ ക്രമം, അന്തരീക്ഷത്തിലെ അസ്ഥിരത സാഹചര്യങ്ങള്‍, വിമാനം പ്രവര്‍ത്തിപ്പിച്ച രീതി, നിശ്ചയിച്ചിട്ടുള്ള സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നോ എന്നിവ ഡിജിസിഎ പരിശോധിക്കും. വിമാനം ലാന്‍ഡ് ചെയ്ത ശേഷം പൈലറ്റുമാര്‍ക്ക് നിര്‍ബന്ധിത ലഹരി പരിശോധന നടത്തിയിരുന്നു. ഇതിലാണ് ക്യാപ്റ്റന്റെ പരിശോധനാഫലം സൈക്കോആക്റ്റീവ് പദാര്‍ത്ഥങ്ങളുടെ (മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ലഹരിവസ്തുക്കള്‍) സാന്നിധ്യമുണ്ടെന്ന സൂചനയുള്ളത്.

എന്നാല്‍, പരിശോധനകള്‍ കൃത്യമായി നടത്തിയെങ്കിലും അതിന്റെ ഫലം എയര്‍ലൈനിനെ അറിയിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. വാണിജ്യ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ജീവനക്കാര്‍ കര്‍ശനമായ ക്ഷമതാ-സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിധേയരാണ്. അതിനാല്‍ തന്നെ ഇത്തരമൊരു പരിശോധനാഫലം പുറത്തുവരുന്നത് അതീവ പ്രാധാന്യമര്‍ഹിക്കുന്നു. എന്നിരുന്നാലും ആകാശച്ചുഴി അപ്രതീക്ഷിതമായി സംഭവിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+