എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ചു: സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍, ഡിന്നറിന് ക്ഷണിച്ച് മദ്യം നല്‍കി മയക്കി
മുംബൈ: എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ച കേസില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍. രാത്രി ഭക്ഷണത്തിനായി ക്ഷണിച്ച് മദ്യം നല്‍കി മയക്കി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. 25കാരിയുടെ പരാതിയില്‍ 23കാരനായ യുവാവാണ് അറസ്റ്റിലായത്. ജൂണ്‍ 3 ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഹൈദരാബാദില്‍ നിന്ന് താമസം മാറി മുംബൈയിലെത്തിയതാണ് പീഡനത്തിനിരയായ യുവതി. അതിക്രമത്തിനിരയായ യുവതിയും കുറ്റാരോപിതനായ യുവാവും തിങ്കളാഴ്ച വൈകിട്ട് ഒരേ കാറിലാണ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. പിന്നീട് ബാറില്‍ വെച്ച് കാണാമെന്ന് ധാരണയായിരുന്നുവെന്നും പോലീസ് പറയുന്നു. സ്വകാര്യ എയര്‍ലൈന്‍ ജീവനക്കാരാണ് ഇരുവരും. പ്രതിയായ സ്വപ്നില്‍ ബദോണിയ സ്വകാര്യ വിമാന കമ്പനിയിലെ സെക്യൂരിറ്റി ഓഫീസറാണ്.
രാജസ്ഥാനിൽ പരസ്യ പോരിനിറങ്ങി നേതാക്കൾ; അശോക് ഗെലോട്ട് രാജി വയ്ക്കണമെന്ന് പാർട്ടി എംഎൽഎ
താമസിക്കാന്‍ മുറി അന്വേഷിച്ചെങ്കിലും ലഭിക്കാതായതോടെയാണ് അപ്പാര്‍ട്ട്മെന്റിലേക്ക് പോയതെന്നും യുവതി പറയുന്നു. മദ്യപിച്ച് രാത്രി 1.30ആയതോടെ അന്ധേരിയിലെ തന്റെ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കാമെന്ന് കുറ്റാരോപിതനായ യുവാവ് പറഞ്ഞെന്നാണ് യുവതിയുടെ മൊഴി. അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ മറ്റ് മൂന്ന് പേര്‍ കൂടി അവിടെ ഉണ്ടായിരുന്നുവെന്നും യുവതി പറയുന്നു. ബുധനാഴ്ച രാവിലെ 11 മണിയോടെ അന്ധേരിയിലെ ഫുഡ് ജോയിന്റില്‍ നിന്ന് യുവതിയുടെ ആണ്‍സുഹൃത്താണ് അതിക്രമത്തിന് ഇരയായ യുവതിയെ കണ്ടെത്തുന്നത്.
വീട്ടിലെത്തിച്ച ശേഷം യുവതിയുടെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടതോടെയാണ് താന്‍ പീഢനത്തിനിരയായെന്ന് പിതാവിനോട് വെളിപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന് നല്‍കിയിട്ടുള്ള വിവരം. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചതോടെ കുറ്റവാളി ഉള്‍പ്പെടെ യുവതിയ്ക്കൊപ്പം തിങ്കളാഴ്ച രാത്രിയുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്തുു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്യൂരിറ്റി ഓഫീസറായ യുവതിയുടെ സുഹൃത്താണ് പീഡിപ്പച്ചതെന്ന് പോലീസിനോട് സുഹൃത്തുക്കളാണ് പോലീസിനോട് വെളിപ്പെടുത്തിയത്. കൂട്ടമാനഭംഗത്തിന് കേസെടുത്ത പോലീസ് പിന്നീട് കേസില്‍ ഭേദഗതി വരുത്തുകയായിരുന്നു.