'വോട്ട് തന്നെന്ന് കരുതി ഞാന്‍ നിങ്ങളുടെ അടിമയല്ല'; നിവേദനം നല്‍കാനെത്തിയ ജനങ്ങളോട് അജിത് പവാര്‍
മുംബൈ: നിവേദനം നല്‍കാനെത്തിയ ജനങ്ങളെ അധിക്ഷേപിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. നിരവധി ആളുകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് അജിത പവാറിന് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ''നിങ്ങള്‍ എനിക്ക് വോട്ട് ചെയ്തു, എന്നാല്‍ അതിനര്‍ത്ഥം ഞാന്‍ നിങ്ങളുടെ അടിമയാണ് എന്നല്ല,'' എന്നായിരുന്നു ക്ഷുഭിതനായി കൊണ്ട് അജിത് പവാര്‍ പറഞ്ഞത്.
ഞായറാഴ്ച ബാരാമതിയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ജനങ്ങള്‍ തന്നെ അവരുടെ സേവകനാക്കിയോ എന്നും അദ്ദേഹം വേദിയിലുണ്ടായിരുന്നവരോട് ചോദിച്ചു. അജിത് പവാറിന്റെ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. നേതാക്കളെ അധികാരത്തിലെത്തിക്കുന്നത് ജനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു.

അതുകൊണ്ട് എന്‍ ഡി എ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും ബവന്‍കുലെ പറഞ്ഞു. അതേസമയം പ്രതിപക്ഷം അജിത് പവാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അജിത് പവാറിന്റെ അഹങ്കാരമാണ് ഇവിടെ വെളിവായിരിക്കുന്നത് എന്ന് എന്‍ സി പി (എസ് പി) വക്താവ് ക്ലൈഡ് ക്രാസ്റ്റോ ആരോപിച്ചു. സ്വന്തം മണ്ഡലമായ ബാരാമതിയിലെ വോട്ടര്‍മാരോട് അജിതിന് ഒരു പ്രതിബദ്ധതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
'വിചിത്രമെന്നു പറയട്ടെ ഡാമുകളില്‍ വെള്ളമില്ല എന്ന വിഷയം ജനങ്ങള്‍ ഉന്നയിച്ചപ്പോഴാണ് അദ്ദേഹം അത്തരമൊരു പരാമര്‍ശം നടത്തിയത്. ഇത് ബാരാമതി നിവാസികള്‍ക്ക് മാത്രമല്ല, എല്ലാ മഹായുതി വോട്ടര്‍മാര്‍ക്കും നല്കുന്ന സന്ദേശമാണ്. എങ്ങനെയാണ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്ന് ആളുകള്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകും'' ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു. അതേസമയം എന്‍സിപിയിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളും ഇതിനിടെ ചര്‍ച്ചയാകുന്നുണ്ട്.
ശരദ് പവാറിന്റെ വിഭാഗവുമായി വീണ്ടും ഒന്നിക്കാനുള്ള സാധ്യതകള്‍ അജിത് പവാര്‍ വിഭാഗം തള്ളിക്കളഞ്ഞിരുന്നു. ഇത് പാര്‍ട്ടിക്കുള്ളിലെ ഭിന്നത കൂടുതല്‍ ആഴത്തിലാക്കിയിട്ടുണ്ട് എന്നാണ് വിവരം. അജിത് പവാറിനൊപ്പമുള്ള നേതാക്കളില്‍ ചിലര്‍ ശരദ് പവാറിനേയും ഒപ്പം കൂട്ടണം എന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ മഹായുതി വിട്ടൊരു നീക്കത്തിനില്ല എന്നാണ് അജിത് പക്ഷത്തിന്റെ നിലപാട്.
അടുത്തിടെ സമാപിച്ച മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയാണ് മഹായുതി (ബിജെപി-ശിവസേന-എന്‍സിപി സഖ്യം) അധികാരം നിലനിര്‍ത്തിയത്. ആകെയുള്ള 288 ല്‍ 230 സീറ്റുകളും മഹായുതിയാണ് സ്വന്തമാക്കിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications