Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള സ്റ്റോറി കഴിഞ്ഞു, അടുത്തത് അജ്മീര്‍ 92, എന്താണ് യഥാര്‍ത്ഥത്തില്‍ രാജസ്ഥാനില്‍ സംഭവിച്ചത്?

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് മതംമാറ്റി യുവതികളെ ഐസിസിലേക്ക് കൊണ്ടുപോകുന്നുവെന്ന് കാണിച്ച് നിര്‍മിച്ച ചിത്രമായിരുന്നു കേരള സ്‌റ്റോറി. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതൊരു പ്രചാരണ ചിത്രമാണെന്ന് നിരവധി പേരാണ് വിമര്‍ശിച്ചത്. 30000 അധികം യുവതികളെ ഐസിസിലേക്ക് കൊണ്ടുപോയെന്ന വാദത്തിനും തെളിവില്ലായിരുന്നു.

എന്തായാലും ചിത്രം ബോക്‌സോഫീസില്‍ വമ്പന്‍ വിജയമായി. കശ്മീര്‍ ഫയല്‍സിന് ശേഷം ഇതേ പാറ്റേണിലുള്ള ചിത്രം ഒരിക്കല്‍ കൂടി വിജയം നേടുകയായിരുന്നു. അടുത്തതായി വരാന്‍ പോകുന്നത് അജ്മീര്‍ 92 എന്ന ചിത്രമാണ്. ഇതും ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിടുന്ന പ്രചാരണ ചിത്രമാണെന്ന വിമര്‍ശനമുയര്‍ന്ന് കഴിഞ്ഞു. എന്താണ് പക്ഷേ ഈ വിവാദത്തിന് കാരണം. അജ്മീറില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് പരിശോധിക്കാം.

ajmer 92 bollywood movie

എന്താണ് അജ്‌മേര്‍ 92

അജ്മീര്‍ 92 ഒരു ബോളിവുഡ് ചിത്രമാണ്. അജ്മീറില്‍ 1992ല്‍ നടന്ന കൂട്ടബലാത്സംഗ കേസിനെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം ചിത്രം റിലീസ് ചെയ്യും. അജ്മീര്‍ ഷരീഫ് ദര്‍ഗയെ വളരെ മോശമായി കാണിക്കുന്നതാണ് ഈ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകം മുഴുവന്‍ പ്രശസ്തമാണ് ഈ ദര്‍ഗ. അതിനെ മോശമാക്കി കാണിക്കുന്നുവെന്ന ആരോപണമാണ് ചിത്രത്തെ വിവാദമാക്കുന്നത്.

യഥാര്‍ത്ഥ സംഭവം ഇങ്ങനെ

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമെന്നാണ് സംവിധായകന്‍ അടക്കം പറയുന്നത്. അജ്മീര്‍ ദര്‍ഗയുമായി ബന്ധമുള്ള ഒരു കുടുംബം പ്രായപര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതാണ് സംഭവം.

നിരവധി പെണ്‍കുട്ടികളെ പ്രതികള്‍ ബ്ലാക്‌മെയില്‍ ചെയ്ത് പീഡിപ്പിച്ചത്. ഈ കുടുംബം അധികാര കേന്ദ്രത്തില്‍ ഇരിക്കുന്ന ശക്തരായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

പുറത്തെത്തിച്ചത് മാധ്യമങ്ങള്‍

അജ്മീറിലെ കൂട്ടബലാത്സംഗങ്ങള്‍ പുറം ലോകത്തെ അറിയിച്ചത് മാധ്യങ്ങളാണ്. ദൈനിക നവജ്യോതി എന്ന ദിനപത്രമാണ് ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ജയ്പൂരില്‍ പ്രചാരണത്തിലുള്ള ഒരു ദിനപത്രമാണിത്.

ഖാദിം കുടുംബത്തിലെ ഫാറൂഖ്, നഫീസ് ചിസ്തി എന്നിവരുടെ നേതൃത്വത്തിലുള്ള യുവാക്കള്‍ പെണ്‍കുട്ടികളെ ബ്ലാക്‌മെയില്‍ ചെയ്ത് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഒരു സ്വകാര്യ ഫാംഹൗസിലാണ് സംഭവം അരങ്ങേറിയത്. അജ്മീര്‍ ഷരീഫ് ദര്‍ഗയിലെ കാര്യങ്ങള്‍ നോക്കിയിരുന്നവരാണ് ഫാറൂഖും, നഫീസ് ചിസ്തിയും.

അന്വേഷണത്തില്‍ കണ്ടെത്തിയത്

ഫാറൂഖ് ചിസ്തി സോഫിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുമായി സൗഹൃദമുണ്ടാക്കി, ആ കുട്ടിയെ ബ്ലാക്‌മെയില്‍ ചെയ്താണ് മറ്റുള്ള കുട്ടികളെയും പീഡനത്തിന് ഇരയാക്കിയത്. ഈ പെണ്‍കുട്ടി തന്റെ സഹപാഠികളെ ഇവരുമായി പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു.

തുടര്‍ന്ന് ഇവരെ ഓരോരുത്തരായി ഫാം ഹൗസിലെത്തിക്കുകയായിരുന്നു. ചിസ്തിയും സുഹൃത്തുക്കളും കുറ്റകൃത്യത്തില്‍ പങ്കാളിയായി. 250ലധികം പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ കെണിയില്‍ വീണത്.

11 മുതല്‍ 20 വയസ്സിനിടയില്‍ പ്രായമുള്ളവരാണ് ഈ പെണ്‍കുട്ടികള്‍. അതേസമയം അജ്മീര്‍ പോലീസിന് ഇതിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഖാദിം കുടുംബത്തിന്റെ സ്വാധീനത്തെ തുടര്‍ന്ന് അതിനെ അവഗണിക്കുകയായിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ ഇവര്‍ അറസ്റ്റിലാവുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+