Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുദ്വാരകളിലെ ശുചിമുറി കഴുകണം; സുഖ്ബീര്‍ ബാദലിന് ശിക്ഷ വിധിച്ച് സിഖ് പരമോന്നത സംഘടന

ചണ്ഡീഗഡ്: ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിനെ ഗുരു ഗ്രന്ഥ സാഹിബിന്റെ ബലിദാനത്തില്‍ അനുകൂലിച്ചതിന് പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ ബാദലിന് ശിക്ഷ വിധിച്ച് സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത്. അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം ഉള്‍പ്പെടെയുള്ള നിരവധി ഗുരുദ്വാരകളിലെ അടുക്കളയിലും കുളിമുറിയിലും വൃത്തിയാക്കണം എന്ന് സുഖ്ബീര്‍ ബാദലിനോട് അകാല്‍ തഖ്ത് ആവശ്യപ്പെട്ടു.

സുഖ്ബീര്‍ ബാദലിന്റെ പിതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന പ്രകാശ് സിംഗ് ബാദലിന് സമൂഹത്തിലെ സേവനങ്ങള്‍ക്ക് 2011-ല്‍ നല്‍കിയ ഫഖ്ര്‍-ഇ-ക്വാം (സിഖ് സമൂഹത്തിന്റെ അഭിമാനം) ബഹുമതി എടുത്തുകളയുകയും ചെയ്തിട്ടുണ്ട്. സുഖ്ബീര്‍ ബാദലും 2015 ല്‍ മന്ത്രിസഭാംഗങ്ങളായിരുന്ന അകാലിദള്‍ നേതാക്കളും കോര്‍ കമ്മിറ്റി അംഗങ്ങളും അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിലെ ബാത്ത്‌റൂമുകള്‍ ഡിസംബര്‍ മൂന്നിന് ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചയ്ക്ക് 1 വരെ വൃത്തിയാക്കും.

Sukhbir Badal

ഇതിനുശേഷം കുളിച്ച് ലങ്കാര്‍ വിളമ്പും. തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് ബാദല്‍ അകാല്‍ തഖ്തിനോട് നിരുപാധികം ക്ഷമാപണം നടത്തിയിരുന്നു. ജതേദാര്‍ ഗിയാനി രഗ്ബീര്‍ സിംഗ് അടക്കം സിഖുകാരുടെ അഞ്ച് പ്രധാന പുരോഹിതന്മാര്‍ ഉള്‍പ്പെട്ട അകാല്‍ തഖ്ത് തെറ്റായ പെരുമാറ്റത്തിനുള്ള മതപരമായ ശിക്ഷ ഇന്നാണ് പ്രഖ്യാപിച്ചത്.

അതേസമയം ശിരോമണി അകാലി ദള്‍ അധ്യക്ഷസ്ഥാനത്ത് നിന്നുള്ള ബാദലിന്റെ രാജി അംഗീകരിക്കാനും ആറ് മാസത്തിനകം പാര്‍ട്ടി പുനഃസംഘടിപ്പിക്കാന്‍ ഒരു പാനല്‍ രൂപീകരിക്കാനും ജതേദാര്‍ പാര്‍ട്ടി വര്‍ക്കിംഗ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. 2007 മുതല്‍ 2017 വരെ പഞ്ചാബില്‍ അധികാരത്തിലിരുന്നപ്പോള്‍ പാര്‍ട്ടി ചെയ്ത തെറ്റുകള്‍ക്ക് മതപരമായ ദുരാചാരങ്ങളുടെ പേരില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സുഖ്ബീര്‍ ബാദലിനെ കുറ്റക്കാരനായി പ്രഖ്യാപിച്ചത്.

ബിബി ജാഗീര്‍ കൗര്‍, പ്രേം സിംഗ് ചന്ദുമജ്ര, സുര്‍ജിത് സിംഗ്, ബിക്രംജീത് സിംഗ് മജിതിയ, ബിജെപി നേതാവ് സോഹന്‍ സിംഗ് തണ്ടല്‍, മഹേഷ് ഇന്ദര്‍ സിംഗ്, ആദേശ് പ്രതാപ് സിംഗ് കൈറോണ്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും കുറ്റക്കാരാണെന്ന് ഗിയാനി രഗ്ബീര്‍ സിംഗ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച സുവര്‍ണക്ഷേത്ര സമുച്ചയത്തിലെ ശുചിമുറികള്‍ വൃത്തിയാക്കാന്‍ ഇവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പഞ്ചാബിന്റെ ചില ഭാഗങ്ങളില്‍ ദേര അനുയായികളും സിഖുകാരും തമ്മില്‍ സംഘര്‍ഷത്തിന് കാരണമായ ബലിദാന കേസുകള്‍ക്ക് ഗുര്‍മീത് റാം റഹീമിന് മാപ്പ് നല്‍കിയതും ഇതില്‍ ഉള്‍പ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+