Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രക്കാരുടെ പോക്കറ്റ് കീറും; ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ആകാശ എയറും; ഇന്ധന സര്‍ചാര്‍ജ് നാളെ മുതല്‍

മുംബൈ: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധ സാഹചര്യത്തെ തുടര്‍ന്ന് വിമാന ഇന്ധനവില കുതിച്ചുയരുന്നതിനാല്‍ വിമാനക്കമ്പനികള്‍ കൂട്ടത്തോടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നു. എയര്‍ ഇന്ത്യയ്ക്കും ഇന്‍ഡിഗോയ്ക്കും പിന്നാലെ ബജറ്റ് വിമാനക്കമ്പനിയായ ആകാശ എയറും ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി. ഇതോടെ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വിമാനക്കമ്പനിയായി ആകാശ എയര്‍ മാറി. വിമാനയാത്രക്കാര്‍ക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുന്ന ഈ തീരുമാനം നാളെ മുതല്‍ (മാര്‍ച്ച് 15) പ്രാബല്യത്തില്‍ വരും.

ആഗോള വിപണിയില്‍ വിമാന ഇന്ധനത്തിന് വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് അധിക ബാധ്യത വരുത്തിവെക്കുന്ന ഈ തീരുമാനം കമ്പനി കൈക്കൊണ്ടത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചതാണ് വിമാനക്കമ്പനികളെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.

പുതിയ തീരുമാനം അനുസരിച്ച് 2026 മാര്‍ച്ച് 15 മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 199 രൂപ മുതല്‍ 1,300 രൂപ വരെ അധിക സര്‍ചാര്‍ജ് നല്‍കേണ്ടി വരും. വിമാനയാത്രയുടെ ദൈര്‍ഘ്യവും സഞ്ചരിക്കുന്ന ദൂരവും കണക്കിലെടുത്തായിരിക്കും ഈ തുക നിശ്ചയിക്കുക. മാര്‍ച്ച് 15 പുലര്‍ച്ചെ 12:01-ന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ഈ വര്‍ധന ബാധകമല്ലെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. ആഭ്യന്തര സര്‍വീസുകള്‍ക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും ഈ നിരക്ക് വര്‍ധന ബാധകമാണ്. നിലവില്‍ കുവൈറ്റ്, ദോഹ, ജിദ്ദ, റിയാദ്, അബുദാബി തുടങ്ങിയ പശ്ചിമേഷ്യന്‍ നഗരങ്ങളിലേക്ക് ആകാശ എയര്‍ സര്‍വീസ് നടത്തുന്നുണ്ട്.

Akasa Air

വിമാനക്കമ്പനികളുടെ മൊത്തം പ്രവര്‍ത്തന ചെലവിന്റെ വലിയൊരു ഭാഗം ഇന്ധനത്തിനായി ചെലവാകുന്നതിനാല്‍, നിലവിലെ അമിതഭാരം കുറയ്ക്കാന്‍ ഇത്തരം നീക്കങ്ങള്‍ അനിവാര്യമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ആകെ പ്രവര്‍ത്തന ചെലവിന്റെ ഏകദേശം 40 ശതമാനത്തോളം ഇന്ധനത്തിനായാണ് ചെലവാകുന്നത്.

പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷങ്ങളും ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ഇന്ധനവില വര്‍ധിക്കാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇറാന്‍-ഇസ്രായേല്‍ തര്‍ക്കങ്ങളും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഇടപെടലുകളും അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്. ഈ അധിക ബാധ്യതയാണ് യാത്രക്കാരിലേക്ക് കൈമാറാന്‍ തീരുമാനിച്ചതെന്ന് ആകാശ എയര്‍ അറിയിച്ചു.

മറ്റ് വിമാനക്കമ്പനികളും ഇതിനോടകം തന്നെ സമാനമായ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ മാര്‍ച്ച് 14 മുതല്‍ ആഭ്യന്തര റൂട്ടുകളില്‍ 425 രൂപ മുതലും യൂറോപ്പ് പോലുള്ള ദീര്‍ഘദൂര യാത്രകള്‍ക്ക് 2,300 രൂപ വരെയും സര്‍ചാര്‍ജ് ഈടാക്കിത്തുടങ്ങി. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും മാര്‍ച്ച് 12 മുതല്‍ വിവിധ ഘട്ടങ്ങളിലായി നിരക്ക് വര്‍ധന നടപ്പാക്കി വരികയാണ്. അമേരിക്കയിലേക്കോ ഓസ്ട്രേലിയയിലേക്കോ ഉള്ള യാത്രകള്‍ക്ക് 200 ഡോളര്‍ വരെയാണ് എയര്‍ ഇന്ത്യ അധികമായി ഈടാക്കുന്നത്. ഇന്ധന വില വര്‍ധന തുടരുന്ന സാഹചര്യത്തില്‍ എയര്‍ ഏഷ്യയും നിരക്ക് വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

വിമാന ഇന്ധനത്തിന്മേലുള്ള എക്‌സൈസ് ഡ്യൂട്ടിയും വാറ്റും കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് സ്‌പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 90 ഡോളറിന് അടുത്ത് ക്രൂഡ് ഓയില്‍ വില നില്‍ക്കുമ്പോള്‍ സര്‍ചാര്‍ജ് ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് വിമാനക്കമ്പനികളുടെ നിലപാട്. വരും ആഴ്ചകളില്‍ വിമാനയാത്ര കൂടുതല്‍ ചെലവേറിയതാകുമെന്ന് ഉറപ്പായിട്ടുണ്ട്. യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പ് പുതുക്കിയ നിരക്കുകള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+