കർഷക പ്രക്ഷോഭം രാജ്യവ്യാപകമാക്കാൻ കിസാൻ സഭ.. മോദി സർക്കാരിനെതിരെ വൻ സമരമൊരുങ്ങുന്നു
ദില്ലി: മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭം വന്‍ വിജയമായതിന് പിന്നാലെ സമരം രാജ്യവ്യാപകമാക്കാന്‍ തീരുമാനമെടുത്ത് അഖില ഭാരതീയ കിസാന്‍ സഭ. മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്ക് എതിരെയാണ് കിസാന്‍ സഭ രാജ്യ വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന് ശേഷം ഉത്തര്‍ പ്രദേശില്‍ നടത്തിയ ചലോ ലഖ്നൗ സമരവും ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അതിന് മുന്‍പ് കര്‍ണാടകയിലും രാജസ്ഥാനിലും കിസാന്‍ സഭയുടെ കര്‍ഷക സമരങ്ങള്‍ വിജയം കണ്ടിരുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓഗസ്റ്റ് 9ന് ജയില്‍ നിറയ്ക്കല്‍ സമരത്തിനാണ് കിസാന്‍ സഭ ഒരുങ്ങുന്നത്.
കര്‍ഷകര്‍ക്ക് വായ്പ ഇളവ്, സ്വാമിനാഥന് കമ്മിറ്റി ശുപാര്‍ശ പ്രകാരമുള്ള താങ്ങുവില എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കിസാന്‍ സഭ കര്‍ഷകരില്‍ നിന്നും ഒപ്പ് ശേഖരണം നടത്തും. പത്ത് കോടി ഒപ്പുകള്‍ ശേഖരിച്ച് ഓഗസ്റ്റ് 9ന് ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറും. ത്രിപുരയിലെ കര്‍ഷകര്‍ക്ക് നേരെയുള്ള സംഘപരിവാര്‍ ആക്രമണത്തിനെതിരെ ഏപ്രിലില്‍ ത്രിപുര ഐക്യദാര്‍ഢ്യ ദിനം ആചരിക്കാനും അഖിലേന്ത്യ കിസാന്‍ കൗണ്‍സില്‍ തീരുമാനമെടുത്തു. ഗോസംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്ക് എതിരെ ഏപ്രില്‍ മൂന്നിന് ദില്ലിയില്‍ പെഹ്ലുഖാന് അനുസ്മരണം സംഘടിപ്പിക്കും. സെപ്റ്റംബറില്‍ മോദി സര്‍ക്കാരിനെതിരെ ദില്ലിയില്‍ കര്‍ഷകരുടേയും തൊഴിലാളികളുടേയും റാലിയും കിസാന്‍ സഭ സംഘടിപ്പിക്കും.
ബത്തക്ക ചർച്ചകൾക്കിടെ അപമാനഭാരങ്ങളുടെ കാൽപനികമല്ലാത്ത ഓർത്തെടുക്കലുകൾ- അപർണ പ്രശാന്തി
ഷമിയെ റോഡിലിട്ട് തല്ലണമെന്ന് ഹസിൻ ജഹാൻ.. അലിസ്ബ ഫാനല്ല, കാമുകി തന്നെ.. ഒരുമുറിയിൽ ഇരുവരും!