Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജനാധിപത്യം വീണ്ടും കൊലചെയ്യപ്പെട്ടു': പ്രവർത്തകന്റെ ആത്മഹത്യയിൽ മമതക്കെതിരെ ബിജെപി

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി പ്രവർത്തകനെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തി. ഗോഹത്ത് ഹൂഗ്ലി ജില്ലയിലാണ് സംഭവം. സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നും കൊലപാതകമാണന്നുമാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം. ഗണേഷ് റായ് എന്ന പാർട്ടി പ്രവർത്തകന്റെ മൃതദേഹമാണ് ഞായറാഴ്ച കണ്ടത്തിയത്. ശനിയാഴ്ച മുതൽ തന്നെ ഇയാളെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ മൃതേദഹം കണ്ടെത്തിയത്. ഗണേഷിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നാണ് കുടുംബവും ഉന്നയിക്കുന്ന ആരോപണം. തൃണമൂൽ പ്രവർത്തകർ നേരത്തെ റോയിയെയും തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

പാർട്ടി പ്രവർത്തകനെ തൃണമൂൽ പ്രവർത്തകർ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി ഗോഹത്തിലെ പ്രധാന റോഡുകൾ ഉപരോധിച്ചിട്ടുണ്ട്. ഇതോടെ ക്രമസമാധാന നില പുനസ്ഥാപിക്കുന്നതിനും സംഘർഷാവസ്ഥ ഒഴിവാക്കാനുമായി പ്രദേശത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഗോഹട്ട്- അരംബാഗ് റോഡിലെ ഉപരോധം പോലീസെത്തി ഒഴിപ്പിക്കുകായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യം വീണ്ടും കൊലചെയ്യപ്പെട്ടുവന്നാണ് ബംഗാൾ ബിജെപി സംഭവത്തിൽ പ്രതികരിച്ചത്. റോയിയുടെ മൃതദേഹം മരത്തിൽ തൂങ്ങിക്കിടക്കുന്ന വീഡിയോയ്ക്കൊപ്പമാണ് ബിജെപിയുടെ ട്വീറ്റ് പുറത്തുവന്നിട്ടുള്ളത്.

bjp1-157352

രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം. എപ്പോഴും ജനാധിപത്യത്തിന്റെ മരണം എന്ന് ആക്രോശിക്കുന്നവർ മമതാ ബാനർജി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ ബിജെപി നേതാക്കൾ കൊല്ലപ്പെടുമ്പോൾ മൌനം പാലിക്കുന്നുവെന്നും പാർട്ടി ആരോപിക്കുന്നു. പ്രദേശത്തെ ബിജെപി പ്രവർത്തകർക്കിടയിൽ ഭീതി പടർത്തുന്നതിന് വേണ്ടിയാണ് കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ മൃതദേഹം അവിടെ കൊണ്ടുപോയി കെട്ടിത്തൂക്കിയിട്ടുള്ളതെന്നും ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് ആരോപിക്കുന്നു.

ബിജെപി പ്രവർത്തകരെ തൂക്കിക്കൊല്ലുന്നത് പുതിയൊരു ട്രെൻഡായി മാറിക്കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഞങ്ങൾ ശക്തമായ പ്രതിരോധം തീർക്കും. ബിജെപിക്കുള്ള പിന്തുണ വർധിക്കുന്നത് തൃണമൂലിനെ ഭയപ്പെടുത്തുന്നുവെന്നും ബിജെപി പറയുന്നു. കഴിഞ്ഞ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി- തൃണമൂൽ പോര് പലപ്പോഴും അക്രമാസക്തമായിത്തീർന്നിട്ടുണ്ട്. അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ പോര് വരും ദിവസങ്ങളിൽ ശക്തമാകാനും സാധ്യതയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+