ബിരിയാണി പുരുഷന്റെ ലൈംഗികാസക്തി കുറക്കുന്നു; കട അടച്ചുപൂട്ടി തൃണമൂല്‍ ഭരിക്കുന്ന മുനിസിപ്പാലിറ്റി
കൊല്‍ക്കത്ത: പുരുഷന്റെ ലൈംഗികാസക്തി കുറക്കുമെന്ന് ആരോപിച്ച് കൂച്ച് ബെഹാറിലെ രണ്ട് ബിരിയാണി കടകള്‍ അടച്ചുപൂട്ടി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കൂച്ച് ബെഹാര്‍ മുനിസിപ്പാലിറ്റി ചെയര്‍മാനുമായ രവീന്ദ്രനാഥ് ഘോഷ്. മമതാ ബാനര്‍ജി സര്‍ക്കാരിലെ മുന്‍ മന്ത്രി കൂടിയാണ് രവീന്ദ്രനാഥ് ഘോഷ്.
ബിരിയാണി കടകള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നതായും അതിനാലാണ് കടകള്‍ അടച്ച് പൂട്ടിയത് എന്നും അദ്ദേഹം പറഞ്ഞു. ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകളും മസാലകളും പുരുഷ സെക്സ് ഡ്രൈവ് കുറയ്ക്കുമെന്ന് നിരവധി ആളുകളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എന്ന് രവീന്ദ്രനാഥ് ഘോഷ് പറഞ്ഞു. എന്നാല്‍ പുരുഷന്റെ ലൈംഗികാസക്തിയെ തടസ്സപ്പെടുത്തുന്ന ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മസാലകള്‍ ഏതൊക്കെയാണെന്ന് അറിയില്ല എന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ പ്രദേശത്ത് ബിരിയാണി വില്‍ക്കുന്നുണ്ട്.

അവര്‍ ലൈസന്‍സില്ലാതെയാണ് കടകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നതോടെ തങ്ങള്‍ അവിടെ നേരിട്ട് പരിശോധനക്ക് എത്തിയിരുന്നു എന്നും വിശദമായി പരിശോധനക്കൊടുവിലാണ് കടകള്‍ക്ക് ട്രേഡ് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയത് എന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് കടകള്‍ അടച്ച് പൂട്ടിയത് എന്നും അദ്ദേഹം പറഞ്ഞു.

കൂച്ച് ബെഹാര്‍ മുനിസിപ്പല്‍ മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന നിരവധി കടകള്‍ക്കെതിരെ ആരോപണമുയര്ന്നിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി വൃത്തങ്ങള്‍ അറിയിച്ചു. 'കൊല്‍ക്കത്ത ബിരിയാണി ഷോപ്പിനെതിരെ' ഒരു ആരോപണം ഉണ്ടായിരുന്നു എന്നാണ് മുനിസിപ്പാലിറ്റി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ശാസ്ത്രീയമായ വിശദീകരണം നല്കുന്നതില് അധികൃതര്‍ പരാജയപ്പെട്ടു.

അതിനിടെ ഈ കട മാത്രമല്ല, റോഡുകള്‍ കയ്യേറുന്ന നിരവധി പേരുണ്ട് എന്നും അവര്‍ക്കെതിരെ നടപടിയെടുക്കും എന്നും രവീന്ദ്രനാഥ് ഘോഷ് പറഞ്ഞു. അവര്‍ വഴികളില്‍ പാചകം ചെയ്യുന്നു, എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല. രാത്രി വൈകുവോളം തുറന്നിരിക്കുന്ന ഈ കടകള്‍ എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ആളുകള്‍ ഇവിടെ എത്തി മദ്യപിക്കുകയും പരിസ്ഥിതി മലിനമാക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ആളുകള്‍ ആരാണെന്നും അവര്‍ എവിടെ നിന്നാണ് വരുന്നതെന്നും കണ്ടെത്താന്‍ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും രവീന്ദ്രനാഥ ഘോഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം പപ്പു ഖാന് എന്ന വ്യക്തിയാണ് കട നടത്തിയിരുന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുനിസിപ്പല്‍ ഏരിയയിലെ ശുചീകരണ പ്രക്രിയയുടെ ഭാഗമായാണ് കുടിയൊഴിപ്പിക്കല്‍ നടപടിയെന്നും ശരിയായ ട്രേഡ് ലൈസന്‍സും ഫുഡ് ലൈസന്‍സും ഉള്ളവര്‍ക്ക് കട നടത്താം എന്നും മുനിസിപ്പാലിറ്റി അറിയിച്ചു. എന്നാല്‍, അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിരവധി കടകളും സ്ഥാപനങ്ങളും ഉള്ളപ്പോള്‍ ഒരു കട മാത്രം ലക്ഷ്യമിട്ടത് എന്തുകൊണ്ടാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications