Get Updates
Get notified of breaking news, exclusive insights, and must-see stories!

'അംബേദ്കറിന്റെ ആശയങ്ങളാണ് ആധുനിക ഇന്ത്യ കെട്ടിപടുത്തത്'; കമൽഹാസൻ

ഡോ ബിആർ അംബേദ്കറിനെതിരായ പരാമർശത്തിൽ കേന്ദ്ര മന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. ആധുനിക ഇന്ത്യ കെട്ടിപ്പടുത്തതിന് പിന്നില്‍ അംബേദ്കറിന്റെ ആശയങ്ങളാണെന്നും അംബേദ്കറിന്റെ കാഴ്ചപ്പാടുകളിൽ വിശ്വസിക്കുന്നവർ‌ അദ്ദേഹത്തിന്റെ പൈതൃകത്തെ കളങ്കപ്പെടുത്താൻ ശ്രമിക്കില്ലെന്നും കമൽ ഹാസൻ പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ആധുനിക ഇന്ത്യ കെട്ടിപ്പടുത്തതിന് പിന്നില്‍ അംബേദ്കറിന്റെ ആശയങ്ങളാണ്. ഗാന്ധിജി ഇന്ത്യയെ വൈദേശികാധിപത്യത്തിൽ നിന്നും മോചിപ്പിച്ചപ്പോൾ ഡോ ബി ആർ അംബേദ്കർ രാജ്യത്ത് നിലനിന്നിരുന്ന സാമൂഹിക അനീതികളുടെ അതിർവരമ്പുകളിൽ നിന്നും ജനങ്ങളെ മോചിപ്പിച്ചു. എല്ലാവരും തുല്യരായി ജനിക്കുന്നുവെന്ന ബാബാസാഹിബിൻ്റെ ദർശനത്തിൽ വിശ്വസിക്കുകയും അതിനുവേണ്ടി പോരാടുകയും ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും അദ്ദേഹത്തിന്റെ പൈതൃകത്തെ കളങ്കപ്പെടുത്താൻ ഒരു കാലത്തും അനുവദിക്കില്ല.

kamalhassan2-17

ആധുനിക കാലത്തെ ആഗോള ശക്തിയെന്ന നിലയിൽ പാർലമെന്റിൽ അംബേദ്കറുടെ ആശയങ്ങളിൽ അർത്ഥവത്തായ ചർച്ചകളും സംവാദങ്ങളുമാണ് ഈ ഘട്ടത്തിൽ നടത്തേണ്ടത്. അദ്ദേഹത്തിന്റെ ആശയങ്ങളിൽ വിശ്വസിക്കുന്നവരുടെ വികാരം വ്രണപ്പെടുത്തിന് പകരം പുരോഗതിക്ക് വേണ്ടിയുള്ള പ്രചോദനമാകുകയാണ് വേണ്ടത്', കമൽ ഹാസൻ കുറിച്ചു.

കഴിഞ്ഞ ദിവസം നടൻ വിജയിയും അംബേദ്കർ വിവാദത്തിൽ ബി ജെ പിക്കും അമിത് ഷായ്ക്കുമെതിരെ രംഗത്തെത്തിയിരുന്നു. ചിലർക്ക് അംബേദ്കർ എന്ന പേരിനോട് അലർജിയാണെന്നും അദ്ദേഹത്തെ അവഹേളിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നുമായിരുന്നു വിജയ് പറഞ്ഞത്. അതേസമയം വിവാദ പരാമർശത്തിൽ തമിഴ്നാട്ടിലും വലിയ പ്രതിഷേധമാണ് ഉയർന്നത്. ഡി എം കെ നേതാക്കളും എ ഐ എ ഡി എം കെ നേതാക്കളും പരസ്യമായി തന്നെ അമിത് ഷാക്കെതിരെ രംഗത്തെത്തി. അംബേദ്കറിന്റെ ആശയങ്ങളിൽ വിശ്വസിക്കുന്നവർ വിഷയത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകുമെന്ന് നേതാക്കൾ പ്രതികരിച്ചു.

അതേസമയം വിവാദ പരാമർശത്തിൽ ഇന്ന് പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ പാർലമെന്റൽ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ഭരണ പക്ഷവും ഇതിനെതിരെ രംഗത്തെത്തിയതോടെ പാർലമെന്റ് വളപ്പിൽ വലിയ സംഘർഷമാണ് ഉടലെടുത്തത്. നേതാക്കൾ പരസ്പരം ഏറ്റുമുട്ടിയതോടെ ചിലർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് ബി ജെ പി എംപിമാരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ ബി ജെ പി പരാതി നൽകിയിട്ടുണ്ട്. അതേസമയം വിഷയത്തിൽ അമിത് ഷാ മാപ്പ് പറയണമെന്ന ഉറച്ച നിലപാടിൽ തുടരുകയാണ് പ്രതിപക്ഷം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+