കാര്‍ഷിക നിയമം തിരിച്ചടിയായി; എന്നിട്ടും കര്‍ഷക ക്ഷേമത്തില്‍ അചഞ്ചലരായി കേന്ദ്രം
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കാര്‍ഷിക നയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവാണ്. 2020-ല്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ അവതരിപ്പിച്ചതില്‍ നിന്നാണ് അതില്‍ ഏറ്റവും ശ്രദ്ധേയമായ വിവാദം ഉടലെടുത്തത്. അവ പിന്നീട് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വിധേയമായി. പഞ്ചാബിലും ഹരിയാനയിലും ഇതിനെ ചൊല്ലി ശക്തമായ പ്രതിഷേധങ്ങള്‍ ഉടലെടുത്തു.
കര്‍ഷക സമൂഹത്തിന്റെ ചെലവില്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഇടപെടുകയാണെന്നും ഈ സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമാണ് എന്നും വിമര്‍ശകര്‍ മുദ്രകുത്തി. എന്നാല്‍ കര്‍ഷകരുടെ ജീവിതവും ഉപജീവനവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഏഴ് പ്രധാന പദ്ധതികള്‍ക്ക് അടുത്തിടെ അംഗീകാരം ലഭിച്ചതോടെ സര്‍ക്കാരിനെ ചുറ്റിപ്പറ്റിയുള്ള കര്‍ഷക വിരുദ്ധ പ്രതിച്ഛായ തകരുകയാണ്. കര്‍ഷകരോട് കേന്ദ്രത്തിന് എത്രമാത്രം അനുഭാവമുണ്ട് എന്ന് ഇത് കാണിക്കുന്നുവെന്ന് പലരും പറയുന്നു.

കാര്‍ഷിക നിയമങ്ങളിലെ വിവാദം: തെറ്റിദ്ധാരണയോ തെറ്റായ വിവരമോ?
കാര്‍ഷിക മേഖലയെ ഉദാരവല്ക്കരിക്കുന്നതിനായി രൂപകല്പന ചെയ്ത മൂന്ന് കാര്‍ഷിക നിയമങ്ങള്‍, കര്‍ഷകരെ ശാക്തീകരിക്കുന്നതിനുള്ള വിപ്ലവകരമായ നടപടികളായിട്ടാണ് സര്‍ക്കാര്‍ ആദ്യം ചിത്രീകരിച്ചത്. നിയന്ത്രിത എപിഎംസി മാര്‍ക്കറ്റുകള്‍ക്ക് പുറത്ത് കര്‍ഷകരെ അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് അനുവദിക്കുക, കരാര്‍ കൃഷി പ്രാപ്തമാക്കുക, അവശ്യവസ്തുക്കളുടെ സ്റ്റോക്ക് ഹോള്‍ഡിംഗ് പരിധികള്‍ നീക്കം ചെയ്യുക എന്നിവയാണ് നിയമങ്ങള്‍ ലക്ഷ്യമിട്ടത്.
ഈ പരിഷ്കാരങ്ങള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണി പ്രവേശനവും വിലനിര്‍ണ്ണയ വഴക്കവും നല്‍കുന്നതിന് ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നിരുന്നാലും സര്‍ക്കാരിന് കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്നു. പ്രാഥമികമായി ഈ നിയമങ്ങള്‍ മിനിമം താങ്ങുവില (എംഎസ്പി) സമ്പ്രദായം ഇല്ലാതാക്കുമെന്നും കര്‍ഷകരെ വന്‍കിട കോര്‍പ്പറേറ്റുകളുടെ ചൂഷണത്തിന് ഇരയാക്കുമെന്നുമുള്ള ഭയം ഉടലെടുത്തു.
തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ തീവ്രവും ഏറെ നാള് നീണ്ടുനില്‍ക്കുന്നതുമായിരുന്നു. കര്‍ഷക സമൂഹത്തിന്റെ ആശങ്കകളോട് സര്‍ക്കാരിന് പ്രതിബദ്ധതയില്ലെന്ന തരത്തില്‍ മാധ്യമങ്ങള്‍ ചിത്രീകരിച്ചു. ബിജെപിയെ കര്‍ഷക വിരുദ്ധമെന്ന് മുദ്രകുത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ ആ അതൃപ്തി മുതലെടുത്തു. എല്ലാത്തിനുമൊടുവില്‍ 2021 നവംബറില്‍ നിയമങ്ങള്‍ അസാധുവാക്കാനുള്ള നടപടി പ്രധാനമന്ത്രി സ്വീകരിച്ചു. ഈ നീക്കം ഒരു രാഷ്ട്രീയ ആവശ്യകതയായാണ് പലരും കണ്ടത്. പ്രതിപക്ഷത്തിന്റെ ആഖ്യാനം പൊതുബോധത്തെ എത്രത്തോളം സ്വാധീനിച്ചു എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഇത് ഉയര്‍ത്തി.
പുതിയ സംരംഭങ്ങള്‍: വ്യക്തമായ കര്‍ഷക അനുകൂല അജണ്ട
കാര്‍ഷിക നിയമങ്ങള്‍ തിരിച്ചടിയായിട്ടും, മോദി സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നത് തുടരുന്നു. 13,966 കോടി രൂപ അടങ്കലുള്ള ഏഴ് പ്രധാന പദ്ധതികള്‍ക്ക് അടുത്തിടെ അംഗീകാരം നല്‍കിയത് ഇതിന്റെ തെളിവാണ്. സുസ്ഥിരതയും കാലാവസ്ഥാ പ്രതിരോധവും മുതല്‍ വരുമാന വര്‍ധനയും സാങ്കേതിക പുരോഗതിയും വരെ കാര്‍ഷിക മേഖല നേരിടുന്ന ബഹുമുഖ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭങ്ങള്‍ തെളിയിക്കുന്നത്.
ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മിഷന്
2,817 കോടി രൂപ അനുവദിച്ച ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മിഷനാണ് ഈ സംരംഭങ്ങളുടെ പ്രഥമസ്ഥാനത്ത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, ജിയോസ്പേഷ്യല്‍ ടെക്നോളജികള്‍ എന്നിവയുള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാര്‍ഷിക രീതികളില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. കാര്‍ഷിക വിവരങ്ങളുടെ സമഗ്രമായ ഡിജിറ്റല്‍ ശേഖരമായ അഗ്രി സ്റ്റാക്കിന്റെ സൃഷ്ടിയും ഫാര്‍മേഴ്സ് രജിസ്ട്രിയുടെയും വില്ലേജ് ലാന്‍ഡ് മാപ്സ് രജിസ്ട്രിയുടെയും സ്ഥാപനവും ഫാം മാനേജ്മെന്റും തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയകളും കാര്യക്ഷമമാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കര്‍ഷകരെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതിലൂടെ, ഇടനിലക്കാരുടെ പങ്ക് കുറയ്ക്കാനും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
ഭക്ഷ്യ-പോഷകാഹാര സുരക്ഷയ്ക്കുള്ള വിള ശാസ്ത്രം
3,979 കോടി ബജറ്റില്‍ ക്രോപ്പ് സയന്‍സ് ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍ സെക്യൂരിറ്റി സ്കീം സര്‍ക്കാരിന്റെ മറ്റൊരു പദ്ധതിയാണ്. ജനിതക മെച്ചപ്പെടുത്തലിനും റിസോഴ്സ് മാനേജ്മെന്റിനും ഊന്നല്‍ നല്‍കിക്കൊണ്ട് കാര്‍ഷിക ഗവേഷണവും വിദ്യാഭ്യാസവും ശക്തിപ്പെടുത്തുന്നതില്‍ ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ കര്‍ഷകരെ സജ്ജരാക്കുന്നതിലൂടെ ഈ പദ്ധതി ഇന്ത്യയുടെ കാര്‍ഷിക മേഖലയുടെ പ്രതിരോധശേഷിയും ഭാവിയിലെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള കഴിവും ഉറപ്പാക്കുന്നു.
കാര്‍ഷിക വിദ്യാഭ്യാസവും കന്നുകാലി ആരോഗ്യവും ശക്തിപ്പെടുത്തുക
കൃഷിയില്‍ വിദ്യാഭ്യാസത്തിന്റെയും കന്നുകാലികളുടെയും പ്രാധാന്യം തിരിച്ചറിഞ്ഞ്, കാര്‍ഷിക വിദ്യാഭ്യാസം, മാനേജ്മെന്റ്, സോഷ്യല്‍ സയന്‍സസ് എന്നിവ ശക്തിപ്പെടുത്തുന്നതിന് 2,291 കോടി രൂപയും സുസ്ഥിര കന്നുകാലി ആരോഗ്യത്തിനും ഉല്പാദനത്തിനും വേണ്ടി 1,702 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ സംരംഭങ്ങള്‍ അടുത്ത തലമുറയിലെ കാര്‍ഷിക വിദഗ്ധരെ നൂതന വൈദഗ്ധ്യത്തോടെ സജ്ജരാക്കുന്നതിനും കന്നുകാലി ഇനങ്ങളുടെ ജനിതക മെച്ചപ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. ഇത് ഇന്ത്യയുടെ കൃഷി മത്സരപരവും സുസ്ഥിരവുമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നു.
ഹോര്‍ട്ടികള്‍ച്ചര്‍ വികസനവും പ്രകൃതിവിഭവ മാനേജ്മെന്റും
കര്‍ഷകരുടെ വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നു എന്നത് 860 കോടി രൂപ അനുവദിച്ചിട്ടുള്ള സുസ്ഥിര വികസന ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതിയില്‍ വ്യക്തമാണ്. വൈവിധ്യമാര്‍ന്ന ഹോര്‍ട്ടികള്‍ച്ചറല്‍ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ഈ സംരംഭം കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും കാര്‍ഷിക ഉല്പാദനക്ഷമത വര്‍ധിപ്പിക്കാനും ശ്രമിക്കുന്നു. കൂടാതെ, പ്രകൃതിവിഭവ മാനേജ്മെന്റ് പദ്ധതി, 1,115 കോടി ബജറ്റില്‍, ദീര്‍ഘകാല പ്രവര്‍ത്തനക്ഷമത ഉറപ്പാക്കിക്കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കുന്ന സുസ്ഥിര കാര്‍ഷിക രീതികളോടുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത അടിവരയിടുന്നു.
ബിജെപി 'കര്‍ഷക വിരുദ്ധ'മെന്ന ആഖ്യാനം പൊളിച്ചെഴുതി
ഈ പദ്ധതികള്‍ മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമാണെന്ന് ദീര്‍ഘകാലമായി ആരോപിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മുഖത്തേറ്റ അടിയാണ്. ഈ സംരംഭങ്ങളുടെ ഗണ്യമായ സാമ്പത്തിക ചെലവും സമഗ്രമായ സ്വഭാവവും കര്‍ഷകരുടെ ജീവിതവും ഉപജീവനവും മെച്ചപ്പെടുത്തുന്നതിനുള്ള വ്യക്തമായ പ്രതിബദ്ധത പ്രകടമാക്കുന്നു. കാര്‍ഷിക നിയമ വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയില്‍ താല്‍ക്കാലിക വിള്ളല്‍ സൃഷ്ടിച്ചിരിക്കാമെങ്കിലും, ഈ പുതിയ പദ്ധതികളുടെ ദീര്‍ഘകാല ആഘാതം ബിജെപി യഥാര്‍ത്ഥത്തില്‍ കര്‍ഷക അനുകൂലമാണെന്ന ധാരണ ശക്തിപ്പെടുത്താന്‍ സാധ്യതയുണ്ട്.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications