വാജ്പേയിയുടെ വസതിയിലേക്ക് അമിത് ഷാ; ഇനി താമസം കൃഷ്ണമേനോൻ മാർഗിലെ വീട്ടിൽ
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇനി മുതൽ താമസിക്കാൻ പോകുന്നത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി താമസിച്ചിരുന്ന വീട്ടിൽ. കൃഷ്ണമേനോൻ മാർഗിലെ വസതിയിലേക്ക് അമിത് ഷാ മാറുമെന്നാണ് വിവരം. ദില്ലിയിൽ ഔദ്യോഗിക വസതികൾ ആർക്കൊക്കെ നൽകണമെന്ന് തീരുമാനിക്കുന്ന മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷനാണ് അമിത് ഷാ.
2004ൽ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് കൃഷ്ണമേനോൻ മാർഗിലെ വസതിയിലേക്ക് വാജ്പേയി മാറുന്നത്. 14 വർഷത്തോളം അവിടെ താമസിച്ചു കഴിഞ്ഞ ഓഗസ്റ്റിൽ വാജ്പേയിയുടെ മരണ ശേഷം നവംബറിൽ അദ്ദേഹത്തിന്റെ കുടുംബം ഈ വീട്ടിൽ നിന്നും താമസം മാറി.

നിലവിൽ അക്ബർ റോഡിലെ 11ാം നമ്പർ വസതിയിലാണ് അമിത് ഷാ താമസിക്കുന്നത്. പുതിയ വസതി സന്ദർശിച്ച ശേഷം ചില മാറ്റങ്ങൾ വരുത്താനും അറ്റകുറ്റപ്പണികൾ നടത്താനും അമിത് ഷാ നിർദ്ദേശം നൽകിയതായാണ് സൂചന. രണ്ട് മാസത്തിനകം പുതിയ വസതിയിലേക്ക് അമിത് ഷാ താമസം മാറും.
2014ൽ മോദി സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ ദില്ലിയിലെ ഔദ്യോഗിക വസതികളൊന്നും സ്മാരകങ്ങളാക്കി മാറ്റേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് എടുത്തിരുന്നു. സദൈവ് അടൽ എന്ന പേരിൽ രാഷ്ട്രീയ സ്മൃതി സ്ഥലിനടുത്ത് വാജ്പേയിക്കായി സ്മാരകം പണികഴിച്ചിട്ടുണ്ട്. 2019ലെ ബിജെപിയുടെ കൂറ്റൻ വിജയത്തിന് പിന്നാലെ കേന്ദ്ര മന്ത്രിസഭയിലേക്കും അമിത് ഷാ എത്തുകയായിരുന്നു. എൽകെ അദ്വാനിയുടെ മണ്ഡലമായിരുന്ന ഗാന്ധിനഗറിൽ നിന്നും മത്സരിച്ച അമിത് ഷാ അഞ്ച് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications