ജമ്മു കശ്മീർ: ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉചിതമായ സമയത്ത് പുനസ്ഥാപിക്കുമെന്ന് അമിത്ഷാ
ദില്ലി: കശ്മീരിലെ സ്ഥിതിഗതികള്‍ സമാധാനപരമാണെന്നും ഉചിതമായ സമയമാകുമ്പോള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യസഭ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയവെയാണ് അമിത്ഷാ ഇക്കാര്യം അറിയിച്ചത്. കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് അവിടുത്തെ ആരോഗ്യ വിദ്യാഭ്യാസ അവസ്ഥയെ കുറിച്ച് കോണ്‍ഗ്രസ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് ഉള്‍പ്പെടെ നിരവധി അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഉചിതമായ സമയം വരുമ്പോള്‍ കശ്മീരിലെ അധികാരികള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുമെന്ന് ഷാ പറഞ്ഞു. എല്ലാവര്ക്കും അറിയുന്നത് പോലെ അയല്‍ രാജ്യമായ പാകിസ്ഥാനും കശ്മീരില്‍ വിവിധ രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതിനാല്‍ നിയമം കണക്കിലെടുത്ത് മാത്രമേ ഇത്തരം കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനാകൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷായുടെ മറുപടിയെ വെല്ലുവിളിച്ച ആസാദ്, 1947 മുതല്‍ പാകിസ്താന് ഇന്ത്യയുടെ അയല്‍ രാജ്യമാണെന്ന് അഭിപ്രായപ്പെട്ടു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍, താഴ് വരയില്‍ ഇന്റര്‍നെറ്റ് ഒരിക്കലും പുനസ്ഥാപിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവരങ്ങള്‍ ലഭിക്കാനും കൈമാറാനും ഇന്റര്‍നെറ്റ് വളരെ അനിവാര്യമാണെന്നും അതിനാല്‍ എത്രയും വേഗം പുനസ്ഥാപിക്കണമെന്ന അഭിപ്രായത്തോട് താന്‍ യോജിക്കുന്നതായി ഷാ സമ്മതിച്ചു. എന്നാല്‍ 1995ല്‍ ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ അവതരിപ്പിച്ചെങ്കിലും കശ്മീരില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ ലഭിച്ചത് 2003ലാണ്. അത് ബിജെപി ഭരണകാലത്താണെന്നും ഷാ ഓര്‍മ്മിച്ചിച്ചു. സുരക്ഷാ കാരണങ്ങളാല്‍ 2002ല്‍ മാത്രമാണ് ഇന്റര്‍നെറ്റ് സേവനം താഴ്വരയില് ലഭ്യമാകുന്നത്. ഇന്നത്തെ കാലത്ത് ഇന്റര്‍നെറ്റ് അത്യാവശ്യ സൗകര്യമാണ്.
എന്നാല്‍ സുരക്ഷയും ക്രമസമാധാനവുമാണ് ഇപ്പോഴത്തെ മുന്‍ഗണനയെന്ന് മനസ്സിലാക്കണമെന്നും ഷാ ആവശ്യപ്പെട്ടു. ആരോഗ്യസംരക്ഷണ സൗകര്യങ്ങള്‍, സ്കൂള്‍ പരീക്ഷാ ഹാജര്‍, അടുത്തിടെ നടന്ന ബ്ലോക്ക് ഡവലപ്മെന്റ് കൗണ്‍സില്‍ വോട്ടെടുപ്പിലെ പോളിംഗ് ശതമാനം, ലാന്‍ഡ് ലൈനുകളും മൊബൈല്‍ ഫോണും പുനസ്ഥാപിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണമാണെന്ന് ഷാ വാദിച്ചത്. തിരഞ്ഞെടുപ്പ് നടന്ന 316 ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സിലുകളില്‍ 307 ബിഡിസികളില്‍ 98.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഈ തിരഞ്ഞെടുപ്പുകള്‍ ഭയമില്ലാത്ത അന്തരീക്ഷത്തിലാണ് നടത്തിയതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
കശ്മീരികള്‍ക്ക് ആവശ്യത്തിനുള്ള മരുന്നുകള്‍ ലഭ്യമാണ്. ആശുപത്രികളും മൊബൈല്‍ വാനുകളും പൂര്‍ണമായി സജ്ജമാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ ശ്രീനഗറിലെ 7.66 ലക്ഷം പേര് ഒപിഡിയില്‍ പരിശോധനയ്ക്കെത്തി. ഒക്ടോബറില്‍ [താഴ്വരയില് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രണ്ട് മാസത്തിനുശേഷം] ഒപിഡി രോഗികളുടെ എണ്ണം 7.91 ലക്ഷമായി ഉയര്‍ന്നു. ആര്‍ട്ടിക്കിള്‍ 370 ഫലപ്രദമായി റദ്ദാക്കിയ ആഗസ്റ്റ് 5ന് ശേഷം താഴ്വരയില് നടന്ന പോലീസ് വെടിവയ്പില്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും കല്ലെറിയല്‍ കേസുകളില്‍ കഴിഞ്ഞ വര്‍ഷത്തെ 802 സംഭവങ്ങളില്‍ നിന്ന് ഈ വര്‍ഷം 544 ആയി കുറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരിലെ എല്ലാ 20,411 സ്കൂളുകളും തുറന്നു. അടുത്തിടെ നടന്ന 11-ാം ക്ലാസ് പരീക്ഷകളില്‍ 99.48% കുട്ടികള്‍ ഹാജരായി. അടുത്തിടെ നടന്ന പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ 99.7% കുട്ടികള്‍ പരീക്ഷയെഴുതിയതായും ഷാ സഭയെ അറിയിച്ചു.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications