പാകിസ്താന് കിട്ടിയ മറ്റൊരു അടി: ആക്രമണം നടത്തി ഇന്ത്യന്‍ ടീമും, ഫലം ഒന്നു തന്നെയെന്ന് അമിത് ഷാ
ദില്ലി: ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെ 89 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യന്‍ ടീം നേടിയ വിജയത്തില്‍ അഭിനന്ദനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും മുന്‍നിര നേതാക്കളും. പാകിസ്താന് നേരെ ആക്രമണം നടത്തി ഇന്ത്യന്‍ ടീമും, ഫലം ഒന്നു തന്നെയാണ്. മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍. ഓരോ ഇന്ത്യക്കാരനും ഈ വിജയത്തില്‍ അഭിമാനിക്കുന്നു. ഈ വിജയം എല്ലാവരും ആഘോഷിക്കുന്നു. ഷാ ട്വീറ്റ് ചെയ്തു. അതിശയകരമായ ഒരു മത്സരം കാഴ്ച വെച്ച ടീമിനെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങും അഭിനന്ദിച്ചു.
'യൂദാസുകളോട്
ജോസൂട്ടി
ക്ഷമിച്ചാലും
കർത്താവീശോ
മിശിഹാ
മാപ്പു
കൊടുക്കത്തില്ല'!ട്രോളി
ജയശങ്കർ
അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ബി.ജെ.പി. നേതാക്കളുമായ നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, സംസ്ഥാന സ്വതന്ത്ര സ്പോര്‍ട്സ് മന്ത്രി കിരണ്‍ റിജിജു എന്നിവരും ആശംസകള്‍ അറിയിച്ച് ട്വീറ്റ് ചെയ്തു. നീല കുപ്പായക്കാര്‍ക്ക് ട്വിറ്ററിലൂടെ 'നന്ദി,' അറിയിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. 'പാകിസ്താനെതിരെ അസാമാന്യമായ വിജയം കാഴ്ച വെച്ച ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍. നിങ്ങള്‍ കാരണം രാജ്യം ഇന്ന് അങ്ങേയറ്റം അഭിമാനം കൊള്ളുകയാണ്, നന്ദി. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രതികരണം ഇങ്ങനെയായിരുന്നു.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് എന്നിവരും ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തി. 'പാകിസ്താനെ തോല്‍പ്പിച്ച് നേടിയ ഈ മഹത്തായ വിജയത്തിന് ടീം ഇന്ത്യയ്ക്ക് അഭിനന്ദനം. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാന്‍ ഒരു നിമിഷമാണ് നിങ്ങള്‍ നല്‍കിയത്. അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.
പാകിസ്ഥാനെതിരെ
നിലനില്‍ക്കുന്ന
അദൃശ്യമായ
ഉത്തരവ്
പ്രാവര്‍ത്തികമാക്കിയ
ടീം
ഇന്ത്യയ്ക്ക്
ഹൃദയംഗമമായ
അഭിനന്ദനങ്ങള്‍,
ഒപ്പം
ഇനിയുള്ള
മത്സരങ്ങള്‍ക്ക്
ആശംസകളും.
ലോകകപ്പ്
നേടുന്നതിലൂടെ
നിങ്ങള്‍
രാജ്യത്തിന്റെ
ബഹുമാനം
കാത്തു
സൂക്ഷിക്കുമെന്ന്
ഞങ്ങള്‍
പ്രതീക്ഷിക്കുന്നു.
ടീം
ഇന്ത്യയെക്കുറിച്ച്
ഞങ്ങള്‍ക്ക്
അഭിമാനമുണ്ട്,
''പൈലറ്റ്
ഹിന്ദിയില്‍
ട്വീറ്റ്
ചെയ്തു.
ആം
ആദ്മി
പാര്‍ട്ടി
(എ.എ.പി)
ഇന്ത്യന്‍
ക്രിക്കറ്റ്
ടീമിനെ
''തടയാനാവില്ല''
എന്ന്
വിശേഷിപ്പിച്ചു.
രാജ്യത്തിന് അഭിമാനകരമായ ഒരു പ്രകടനം കാഴ്ച വെച്ച ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍. പാകിസ്താന് തോറ്റെങ്കിലും അവരുടെ സെല്‍ഫ് ട്രോളുകള്‍ ട്വിറ്ററിനെ കൂടുതല്‍ രസകരമാക്കിയെന്ന് ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിമാനമുളവാക്കുന്ന ഒരു പ്രകടനത്തിനായി രാജ്യം അഭിമാനിക്കുന്നു. പാകിസ്താന് പരാജയപ്പെട്ടുവെങ്കിലും ട്വിറ്റര്‍ കൂടുതല്‍ സ്വീകാര്യമായ തമാശയാക്കി. 'ജാമുയി കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. രോഹിത് ശര്‍മയുടെ സൂപ്പര്‍ 140 ഉം വിരാട് കോഹ്ലിയുടെ 77 റെക്കോര്‍ഡ് ബ്രേക്കിംഗ് ഇന്നിംഗ്സുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.
പാക്കിസ്താനോട്
ഒരു
ലോകകപ്പ്
മത്സരത്തിലും
പരാജയപ്പെടാത്ത
ഇന്ത്യ
പിന്നീട്
മികച്ചൊരു
പ്രകടനമാണ്
ഇന്നലെയും
നടത്തിയത്.
വിജയ്
ശങ്കര്‍,
ഹാര്‍ദിക്
പാണ്ഡ്യ,
കുല്‍ദീപ്
യാദവ്
എന്നിവര്‍
രണ്ട്
വിക്കറ്റ്
വീതം
വീഴ്ത്തിയതിനാല്‍
പാക്കിസ്ഥാനെ
212
റണ്‍സാണ്
നേടാനായത്.
മഴയും
കളിയെ
ബാധിച്ചു.