അമിത് ഷായ്ക്ക് രോഗം ഭേദമായി; ഉടൻ ആശുപത്രി വിടുമെന്ന് എയിംസ്
ദില്ലി; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുഖം പ്രാപിച്ചതായി എയിംസ്. ഉടൻ തന്നെ അദ്ദേശം ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. കൊവിഡ് ഭേദമായതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെയാണ് അമിത് ഷാ വീണ്ടും എയിംസിൽ ചികിത്സ തേടിയത്.
ആഗസ്റ്റ് 18 നായിരുന്നു കൊവിഡ് ഭേദമായ പിന്നാലെ ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരവേദനയും ക്ഷീണവും കിതപ്പും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ഡയറക്ടര്‍ ഡോ രന്ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണെന്നും എയിംസ് പ്രസ്താവനയിൽ അറിയിച്ചു.
Recommended Video
ആഗസ്റ്റ് 2 നായിരുന്നു അമിത് ഷായ്ക്ക് കൊവിഡ് ബാധിച്ചത്. തുടർന്ന് അദ്ദേഹത്തെ ഗുരുഗ്രാമിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് സ്ഥിരീകരിച്ച ആദ്യ കേന്ദ്രമന്ത്രിയായിരുന്നു അമിത് ഷാ. അതിന് ശേഷം നാല് കേന്ദ്രമന്ത്രിമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആയുഷ് മന്ത്രി ശ്രീപദ് നായിക്കിനാണ് ഏറ്റവും ഒടുവിലായി രോഗം സ്ഥിരീകരിച്ചത്.
അറുപതിലും കുട്ടിത്തം വിടാത്ത അമ്മയുടെയും ചിറ്റന്മാരുടെയും പൂക്കളങ്ങള്‍.. കൃഷ്ണ ഗോവിന്ദ് എഴുതുന്നു
എൻഡിഎയ്ക്കെതിരെ പഴുതടച്ചുള്ള നീക്കവുമായി ബീഹാറില്‍ മഹാസഖ്യം!! ഇടതുപാർട്ടികളും ഒപ്പം
കോവിഡ് ഒന്നും ബാധകമല്ല, ഹാര്‍ബറില്‍ കിടന്ന് വിലസി ബോട്ട്, തീരദേശ പോലീസ് കണ്ടപ്പോള്‍ സംഭവിച്ചത്!!
പണ്ട് പങ്കാളിത്ത പെന്‍ഷനെതിരെ ഉറഞ്ഞുതുള്ളിയ സിപിഎം ഇപ്പോള്‍ അത് നടപ്പിലാക്കുന്നു: ഉമ്മന്‍ചാണ്ടി