Get Updates
Get notified of breaking news, exclusive insights, and must-see stories!

പവാറിന്റെ വഞ്ചനാ രാഷ്ട്രീയത്തിന് അന്ത്യം കുറിച്ചത് മഹാരാഷ്ട്രയിലെ ബിജെപിയുടെ വിജയം: അമിത് ഷാ

മുംബൈ: എന്‍സിപി (എസ്പി) അധ്യക്ഷന്‍ ശരദ് പവാറിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 1978 മുതല്‍ മഹാരാഷ്ട്രയില്‍ വഞ്ചനയുടെ രാഷ്ട്രീയമാണ് ശരദ് പവാര്‍ കളിച്ചതെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ സ്ഥാപിക്കാനുള്ള ബി ജെ പിയുടെ ദൃഢനിശ്ചയവും നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ വന്‍ വിജയവും അത് അവസാനിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ രാജവംശത്തിന്റെയും വഞ്ചനയുടെയും രാഷ്ട്രീയം തള്ളിക്കളഞ്ഞുകൊണ്ട് മഹാരാഷ്ട്രയിലെ ജനങ്ങള്‍ പവാറിനും ഉദ്ധവ് താക്കറെയ്ക്കും തങ്ങളുടെ സ്ഥാനം കാണിച്ചുകൊടുത്തുവെന്ന് അമിത് ഷാ പറഞ്ഞു. 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി, എന്‍സിപി, ശിവസേന എന്നീ കക്ഷികള്‍ ഉള്‍പ്പെട്ട മഹായുതി സഖ്യം സംസ്ഥാനത്തെ 288 സീറ്റുകളില്‍ 230ലും വിജയിച്ചിരുന്നു.

Amit Shah

1978-ല്‍ തുടങ്ങിയ മഹാരാഷ്ട്രയിലെ അസ്ഥിരതയുടെ രാഷ്ട്രീയവും ഈ തിരഞ്ഞെടുപ്പ് അവസാനിപ്പിച്ചു എന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ശരദ് പവാര്‍ മുഖ്യമന്ത്രി പദവും നിരവധി സഹകരണ സ്ഥാപനങ്ങളുടെ തലവനും കേന്ദ്ര കൃഷി മന്ത്രിയും ആയിരുന്നെങ്കിലും കര്‍ഷക ആത്മഹത്യ തടയാന്‍ സാധിച്ചില്ലെന്നും ഷാ പറഞ്ഞു. കര്‍ഷക ആത്മഹത്യ തടയാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ.

പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയുടെ പുരോഗതിയില്ലാതെ ഇന്ത്യയുടെ വികസനം സാധ്യമല്ലെന്നും സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അത് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പാര്‍ട്ടിയുടെ വന്‍ വിജയത്തിന്റെ യഥാര്‍ത്ഥ ശില്പികള്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് അമിത് ഷാ പറഞ്ഞു.

പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ പാര്‍ട്ടിയുടെ വിജയത്തിന് കാരണം നിങ്ങളാണ്. ബിജെപിയെ വീണ്ടും ഒറ്റിക്കൊടുക്കാന്‍ ആരും ധൈര്യപ്പെടാതിരിക്കാന്‍ നിങ്ങള്‍ ബിജെപിയെ അജയ്യമാക്കണം. ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും സ്ത്രീകളെയും കര്‍ഷകരെയും ഒപ്പം കൂട്ടാനും ബിജെപി പ്രവര്‍ത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു.

'550 വര്‍ഷങ്ങള്‍ക്ക് ശേഷം രാം ലല്ല ഒരു കൂടാരത്തില്‍ നിന്ന് ക്ഷേത്രത്തിലേക്ക് മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ബിജെപി ഉറപ്പാക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും തീവ്രവാദം അവസാനിപ്പിക്കുകയും ചെയ്തു. 2026 മാര്‍ച്ച് 31-നകം നക്‌സലിസം തുടച്ചുനീക്കുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്, ''അദ്ദേഹം പറഞ്ഞു.

ഡല്‍ഹി, പശ്ചിമ ബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടി 'ഇന്ത്യ ബ്ലോക്കിന്റെ പതനം ആരംഭിച്ചതായും അമിത് ഷാ പരിഹസിച്ചു. അടുത്ത മാസം നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+