അമിത് ഷാ അധ്യക്ഷ പദവി ഒഴിയില്ല!! വന്‍ നീക്കവുമായി ബിജെപി!! ലക്ഷ്യം മൂന്ന് സംസ്ഥാനങ്ങള്‍
ദില്ലി: രണ്ടാം മോദി സര്‍ക്കാരില്‍ അതിശക്തനായ ആഭ്യന്തര മന്ത്രിയായിരിക്കുകയാണ് ഇപ്പോള്‍ അമിത് ഷാ. സര്‍ക്കാരിന്റെ സുപ്രധാന തിരുമാനങ്ങളില്‍ എല്ലാം അമിത് ഷായുടെ സാന്നിധ്യവും ഇടപെടലുകളും ഉണ്ട്. പ്രധാനമന്ത്രി രൂപീകരിച്ച എട്ട് കാബിനറ്റ് ഉപസമിതികളില്‍ എല്ലാത്തിലും അംഗമായ ഒരേ ഒരു മന്ത്രിയും അമിത് ഷാ മാത്രമാണ്. സര്‍ക്കാരിലെ അവിഭാജ്യ ഘടകമായി ഷാ മറുമ്പോള്‍ ഇനി ആര് പാര്‍ട്ടിയുടെ അധ്യക്ഷ പദവി ഏറ്റെടുക്കുമെന്ന ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുകയാണ്. പല പേരുകളും ഉയരുന്നുണ്ടെങ്കിലും അമിത് ഷാ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
ഡിസംബര്‍ വരെ അമിത് ഷാ തുടരുമെന്നാണ് വിവരം. അതിന് ഒരു കാരണം കൂടിയുണ്ട്. മൂന്ന് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കങ്ങള്‍.വിശദാംശങ്ങളിലേക്ക്

അമിത് ഷാ തന്നെ
അമിത് ഷായ്ക്ക് സുപ്രധാനമായ മന്ത്രി സ്ഥാനം ലഭിച്ചതോടെ രാഷ്ട്രീയ ചാണക്യന് പകരം പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് ആരെത്തും എന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. രണ്ടാം മോദി സര്‍ക്കാരില്‍ ജെപി നദ്ദയ്ക്ക് മന്ത്രിസ്ഥാനം നല്‍കാതിരുന്നതോടെ നദ്ദ ബിജെപിയുടെ തലപ്പത്ത് എത്തിയേക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ എത്തി. എന്നാല്‍ നദ്ദയല്ല അമിത് ഷാ തന്നെ അധ്യക്ഷ പദവിയില്‍ തുടരുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്കുന്ന വിവരം. ഡിസംബര്‍ വരെ അധ്യക്ഷ പദവിയില്‍ അമിത് ഷാ തന്നെ തുടരട്ടെയെന്നാണ് നേതൃത്വത്തിന്റെ തിരുമാനം.

തിരുമാനം ഇങ്ങനെ
2014 ലാണ് രാജ്സനാഥ് സിങ്ങില്‍ നിന്ന് അമിത് ഷാ പാര്‍ട്ടിയുടെ അധ്യക്ഷ പദവി ഏറ്റെടുക്കുന്നത്. രാജ്നാഥ് സിങ്ങിന് 18 മാസം കാലാവധി തീരാന്‍ ഉണ്ടെന്നിരിക്കെയായിരുന്നു ഷായുടെ നിയമനം. അമിത് ഷായുടെ കാലാവധി 2019 ജനവരയില് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ 2018 സപ്തംബറില്‍ ദില്ലിയില്‍ ചേര്‍ന്ന ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം സംഘടന തിരഞ്ഞെടുപ്പ് ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് തിരുമാനിക്കുകയായിരുന്നു. ഇതോടെ അമിത് ഷായുടെ കാലാവധിയും നീട്ടി.

സംഘടനാ തിരഞ്ഞെടുപ്പ്
ഷാ ആഭ്യന്തര മന്ത്രിയായതോടെ മറ്റൊരു അധ്യക്ഷന്‍ പാര്‍ട്ടിയുടെ തലപ്പത്ത് എത്തും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിജെപിയുടെ സംഘടനാ തിരഞ്ഞെടുപ്പ് കഴിയും വരെ അമിത് ഷാ തന്നെ പാര്‍ട്ടി തലപ്പത്ത് തുടരുമെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ചേരുന്ന സംഘടനാ ഭാരവാഹികളുടെ യോഗത്തില്‍ സംഘട തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള തിരുമാനങ്ങള്‍ കൈക്കൊള്ളും.
ബിജെപിയുടെ ദേശീയ ഭാരവാഹികളേയും സംസ്ഥാന അധ്യക്ഷന്മാരേയും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കന്മാരേയും അമിത് ഷാ യോഗത്തില്‍ കാണും.

മൂന്ന് സംസ്ഥാനങ്ങള്‍
ജൂണ്‍ 18 ന് മറ്റൊരു യോഗവും ഷാ വിളിച്ചിട്ടുണ്ട്. ഒരു വര്‍ക്കിങ്ങ് പ്രസിഡന്റിനെ നിയമിച്ചേക്കാനും സാധ്യതകള്‍ ഉണ്ടെന്ന അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും പാര്‍ട്ടി വൃത്തങ്ങള്‍ ഇത് തള്ളി. അതേസമയം മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന എന്നിവിടങ്ങളില്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കുമെന്നും നേതൃത്വം വ്യക്തമാക്കി. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും ബിജെപി സ്വപ്നം കാണുന്നില്ല. അതുകൊണ്ട് തന്നെ അമിത് ഷായുടെ ഇടപെടല്‍ ഇവിടങ്ങളില്‍ വേണമെന്ന നിലപാടാണ് നേതൃത്വത്തിന്. മാത്രമല്ല ഏത് നിമിഷവും കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

കര്‍ണാടകത്തില്‍
കര്‍ണാടകത്തില്‍ കേവല ഭൂരിപക്ഷത്തിന് ബിജെപിക്ക് വെറും ഏഴ് സീറ്റുകള്‍ മാത്രമാണ് ആവശ്യം. ഭരണ പക്ഷത്തെ നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള സകല നീക്കങ്ങളും ബിജെപിയുടെ നേതൃത്വത്തില്‍ ഇവിടെ നടത്തുന്നുണ്ട്. സഖ്യകക്ഷികളായ കോണ്‍ഗ്രസും ദളും പരസ്പരം പോരടിച്ച് തീരുമെന്നും ബിജെപി സ്വപ്നം കാണുന്നുണ്ട്. അതുകൊണ്ട് തന്നെ സുസജ്ജമായിരിക്കുകയാണ് ബിജെപി. ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ ഉണ്ടെന്നിരിക്കെ അമിത് ഷാ സ്ഥാനമൊഴിയുന്നത് ഗുണകരമാകില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications