സോഷ്യൽ മീഡിയയിൽ അനുകൂല വികാരങ്ങൾ വോട്ടുകളായി മാറിയില്ല: തേജസ്വി അനുകൂല വികാരം വർധിച്ചു, വിശകലനം
മുംബൈ: സോഷ്യൽ മീഡിയ ചാറ്ററുകളും വികാരങ്ങളും ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പോലുള്ള സംഭവങ്ങളുടെ അടിസ്ഥാന ഫലങ്ങളാവുന്നില്ലെന്ന് ചെക്ക്ബ്രാൻഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. എഡിജി ഫണ്ടിംഗിന് കീഴിലുള്ള ഓൺലൈൻ ധനസഹായമുള്ള ഓൺലൈൻ സെന്റിമെന്റ് അനാലിസിസ് കമ്പനിയാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്.
'ലാലു പറഞ്ഞത് മകൻ കേട്ടില്ല, കോൺഗ്രസിന് 50 സീറ്റിൽ കൂടുതൽ കൊടുത്തതിന്റെ ഫലം അനുഭവിക്കുന്നുണ്ടാകും'
ജനപ്രീതി വർധിച്ചു
ആർജെഡി നേതാവും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് സോഷ്യൽ മീഡിയ റാങ്കിംഗിൽ ജനപ്രീതി വർദ്ധിപ്പിച്ചുവെന്നാണ് കഴിഞ്ഞ ഒരു മാസത്തിനിടെ സോഷ്യൽ മീഡിയയിലെ വിവരങ്ങൾ വിശകലനം ചെയ്ത് അനുസരിച്ച് റിപ്പോർട്ടിൽ പറയുന്നത്. 28% ത്തിലധികം ആളുകൾക്ക് യാദവിനോട് അനുകൂല വികാരമാണ് പ്രകടിപ്പിച്ചിരുന്നത്. അതേസമയം 19% ആളുകൾക്ക് മുൻ ബീഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മകനോട് നല്ല രീതിയിലുള്ള പ്രതികരമണമില്ലായിരുന്നു. ഒക്ടോബർ മാസത്തിലെ മൂന്നാമത്തെയും നാലാമത്തെയും ആഴ്ചയിൽ തേജസ്വി പ്രതികൂല മനോഭാവം കൂടുതലായിരുന്നുവെന്നും പഠനം പറയുന്നു.
അനുകൂല വികാരത്തിൽ ഇടിവ്
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അനുകൂലവിശകലനം എക്കാലത്തെയും താഴ്ന്ന് 5% ലെത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ നിതീഷ് വിരുദ്ധ വികാരം എക്കാലത്തെയും ഉയർന്ന തോതിലായിരുന്നു. ഇത് 20 ശതമാനമാണെന്നാണ് ചെക്ക്ബ്രാൻഡിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
സുശീൽ മോദിയുടെ നില
ബിഹാർ ഉപമുഖ്യമന്ത്രി മുഖ്യമന്ത്രി സുശീൽ കുമാർ മോദിയ്ക്ക് അനുകൂലമായ വികാരം 3 ശതമാനവും നെഗറ്റീവ് വികാരങ്ങൾ 15 ശതമാനവും ആയിരുന്നു. ബിജെപിയുടെ മുതിർന്ന നേതാവായ ഇദ്ദേഹത്തിനനുകൂല വികാരം തിരഞ്ഞെടുപ്പിന് മുമ്പ് ഇതിലും മോശമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും തേജസ്വി യാദവിന്റെ ആർജെഡിയ്ക്കോ മഹാസഖ്യത്തിനോ ഓൺലൈനിൽ തങ്ങൾക്കുള്ള അനുകൂല വികാരങ്ങൾ വിജയത്തിന് നിർണ്ണായകമായിട്ടില്ല. ഈ സാഹചര്യത്തിൽ എൻഡിഎ സർക്കാർ തന്നെ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന സൂചനകളാണ് ചെക്ക് ബ്രാൻഡ് നൽകുന്നത്.
30 ലക്ഷം പ്രതികരണങ്ങൾ
"ഈ നിഗമനത്തിലെത്താൻ സോഷ്യൽ മീഡിയയിൽ 30 ദശലക്ഷത്തിലധികം പ്രതികരണങ്ങൾ ചെക്ക്ബ്രാൻഡ് വിശകലനം ചെയ്തുതായാണ് ബിഹാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശകലനത്തെക്കുറിച്ച് സംസാരിച്ച എഡിജി ഓൺലൈൻ മാനേജിംഗ് ഡയറക്ടർ അനുജ് സയാലിന്റെ പ്രതികരണം. ഒരു സെലിബ്രിറ്റിയെക്കുറിച്ചോ ബ്രാൻഡിനെക്കുറിച്ചോ ഉള്ള വികാരം മനസ്സിലാക്കാൻ എല്ലാവരും സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരെയാണ് പിന്തുടരുന്നത്. ചെക്ക്ബ്രാൻഡ് വിശകലനം ചെയ്തവരിൽ 78 ശതമാനം പുരുഷന്മാരും 22 ശതമാനം സ്ത്രീകളുമാണുണ്ടായിരുന്നത്. സ്ത്രീകളിൽ 51 ശതമാനത്തോളം പേരും 25നും 34നും ഇടയിൽ പ്രായമുള്ളവരാണ്.
തൊഴിലവസരങ്ങൾ
43 ശതമാനം പേരും കരുതുന്നത് സർക്കാർ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ്. 16 ശതമാനം പേർ ബിഹാറിന് പ്രത്യേക പദവി ലഭിക്കുമെന്നാണ് കരുതുന്നത്. 9 ശതമാനം പേരും സംസ്ഥാനത്ത് പുതിയ വ്യവസായങ്ങൾ വരുമെന്നും കരുതുന്നുണ്ട്. 6 ശതമാനം പേർ മദ്യനിരോധനത്തിന് അനുകൂലമായി നിൽക്കുമ്പോൾ 11 ശതമാനം പേർക്ക് മറ്റ് പ്രതീക്ഷകളാണുള്ളത്. സോഷ്യൽ മീഡിയയിലെ സാന്നിധ്യം, ചെലവഴിക്കുന്ന സമയം, പോസ്റ്റുകളുടെ റീച്ച്, പരാമർശങ്ങൾ, ഓൺലൈനിലുള്ള പ്രശസ്തി, ബ്ലോഗുകൾ, വാർത്തകൾ, ഡിജിറ്റൽ റാങ്കിംഗ്, സോഷ്യൽ മീഡിയ റാങ്കിംഗ്, മത്സര വിശകലനം, എന്നിവ പോലുള്ള അൽഗൊരിതം ഉപയോഗിച്ചാണ് ചെക്ക് ബ്രാൻഡിന്റെ സർവേ.
Recommended Video