Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രയില്‍ പിടിമുറുക്കാന്‍ ജഗന്റെ പുതിയ ടീം റെഡി; മന്ത്രിസഭയില്‍ 13 പുതുമുഖങ്ങള്‍, പുനഃസംഘടന പൂര്‍ത്തിയായി

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി തിങ്കളാഴ്ച സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് ആദ്യത്തെ മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ 13 പുതുമുഖങ്ങളെയും തന്റെ ആദ്യ ടീമില്‍ നിന്ന് 11 പേരെ വീണ്ടും ഉള്‍പ്പെടുത്തുകയും ചെയ്താണ് ജഗന്‍ പുതിയ മന്ത്രിസഭ രീപീകരിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ കാലാവധിയുടെ പകുതിയില്‍ എത്തിനില്‍ക്കുമ്പോഴാണ് വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിര്‍ണായക നീക്കം നടത്തിയത്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നും സൂചനയുണ്ട്.

1

തലസ്ഥാന നഗരമായ അമരാവതിയിലെ സെക്രട്ടേറിയറ്റിന് സമീപം നടന്ന പൊതുചടങ്ങില്‍ ഗവര്‍ണര്‍ ബിശ്വ ഭൂഷണ്‍ ഹരിചന്ദന്‍ 25 കാബിനറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുതിര്‍ന്ന നിയമസഭാംഗമായ ധര്‍മ്മന പ്രസാദ റാവുവിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹമാണ് പുതിയ മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന മന്ത്രി. അതേസമയം, ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നിന്ന് ആരെയും മന്ത്രിസഭയില്‍ എടുത്തില്ല.

2


പുതിയ ക്യാബിനെറ്റ് ജാതി, സാമുദായിക അടിസ്ഥാനത്തില്‍ മാത്രമാണ് രൂപീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെ രണ്ടുപേര്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരും അഞ്ചുപേര്‍ പട്ടികജാതിക്കാരും ഒരാള്‍ പട്ടികവര്‍ഗക്കാരുമാണ്. റെഡ്ഡി, കാപ്പു വിഭാഗങ്ങളില്‍ നിന്ന് നാലുപേരെ വീതവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാബിനറ്റില്‍ നാല് വനിതാ അംഗങ്ങളാണുള്ളത്, ഒരാള്‍ ആദ്യത്തെ മന്ത്രിസഭയില്‍ അംഗമാണ്.

3

മുന്‍ മന്ത്രിസഭയില്‍ ഓരോ പ്രതിനിധി വീതം ഉണ്ടായിരുന്ന കമ്മ, ക്ഷത്രിയ, വൈശ്യ സമുദായങ്ങള്‍ ഇപ്പോള്‍ പൂര്‍ണമായും പുറത്തായി. ബ്രാഹ്മണ സമുദായത്തില്‍ നിന്നും ആരും മന്ത്രിസഭയിലേക്കില്ല. സംസ്ഥാനത്തെ ആകെയുള്ള 26 ജില്ലകളില്‍ ഏഴെണ്ണത്തിലുള്ളവര്‍ക്ക് മന്ത്രിസഭയിലേക്ക് പ്രാതിനിഥ്യം ലഭിച്ചില്ല. ബി സി, എസ് സി, എസ് ടി, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 70 ശതമാനം പ്രാതിനിധ്യമുള്ള സോഷ്യല്‍ ക്യാബിനറ്റ് എന്നാണ് ഭരണകക്ഷിയായ വൈ എസ് ആര്‍ കോണ്‍ഗ്രസ് ഇതിനെ വിശേഷിപ്പിച്ചത്.

4

2019 ജൂണില്‍ തന്റെ ആദ്യ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍, രണ്ടര വര്‍ഷത്തിനുശേഷം നവീകരണം നടത്തുമെന്നും 90 ശതമാനം പുതുമുഖങ്ങളെ കൊണ്ടുവരുമെന്നും 10 ശതമാനം മാത്രം നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു പുനസംഘടന നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു.

5

കഴിഞ്ഞ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിമാരായിരുന്ന അംസാത് ബാഷ ഷെയ്ക് ബേപ്പാരി, കെ നാരായണ സ്വാമി എന്നിവരെ വീണ്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോട്സ സത്യനാരായണ, പിആര്‍സി റെഡ്ഡി, പി വിശ്വരൂപ്, എ സുരേഷ്, ബുഗ്ഗന രാജേന്ദ്രനാഥ് തുടങ്ങിയ മുതിര്‍ന്നവരും പതുമുഖങ്ങളുടെ പട്ടികയില്‍ ഇടം നേടി. എസ് അപ്പല രാജു, സി എച്ച് വേണുഗോപാല കൃഷ്ണ, ജി ജയറാം, ടി വനിതാ എന്നിവര്‍ക്ക് ജാതി കണക്കുകൂട്ടലുകള്‍ കാരണം രണ്ടാമതൊരു അവസരം ലഭിച്ചു. ചലച്ചിത്രതാരം ആര്‍ കെ റോജ ഒടുവില്‍ മന്ത്രിസഭയില്‍ ഇടം നേടിയിട്ടുണ്ട്.

6

ഗുഡിവാഡ അമര്‍നാഥ്, പി രാജണ്ണ ഡോറ, ബി മുത്യാല നായിഡു, ദാദിസെട്ടി രാമലിംഗേശ്വര റാവു, കെ വി നാഗേശ്വര റാവു, കെ സത്യനാരായണ, ജെ രമേഷ്, വി രജനി, എം നാഗാര്‍ജുന, കെ ഗോവര്‍ദ്ധന്‍ റെഡ്ഡി, ഉഷ ശ്രീചരണ്‍ എന്നിവരാണ് പുതിയ മന്ത്രിമാര്‍. 2024 ലെ തന്റെ പദ്ധതിയുടെ ഭാഗമായി ഒരു പുതിയ മന്ത്രിസഭ ടീമിനെ തിരഞ്ഞെടുക്കുമെന്ന് റെഡ്ഡി പറഞ്ഞിരുന്നു. തന്നോടൊപ്പമുള്ള എല്ലാവര്‍ക്കും അവസരം നല്‍കുക എന്ന തന്ത്രവും ഇതിന് പിന്നിലുണ്ട് . നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ലക്ഷ്യമാക്കിയാണ് ജഗന്‍ മോഹന്‍ റെഡിയുടെ പദ്ധതികള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+