ബിബിസി ഡോക്യുമെന്ററി ഇന്ത്യയെ തകര്‍ക്കുമെന്ന് ആന്റണിയുടെ മകന്, കേന്ദ്രത്തിന് പിന്തുണ; അമ്പരന്ന് കോണ്‍ഗ്രസ്
കേന്ദ്ര വിലക്ക് മറികടന്ന് യൂത്ത് കോണ്‍ഗ്രസ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നലെയാണ് അനില്‍ കെ ആന്റണിയുടെ പ്രതികരണം

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബി ബി സി ഡോക്യുമെന്ററി തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ കേരള മുന്‍ മുഖ്യമന്ത്രിയുമായി എ കെ ആന്റണിയുടെ മകന് അനില്‍ കെ ആന്റണി. കെ പി സി സി മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായ അനില്‍ കെ ആന്റണി പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കുന്ന നിലപാടുമായാണ് രംഗത്തെത്തിയിരിക്കുന്നത്.
ബി ബി സി പരിപാടിയെ വിമര്‍ശിച്ച് കൊണ്ട് ബി ജെ പി അനുകൂല പ്രതികരണമാണ് രാജ്യത്തെ തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളുടെ മകനായി അനില്‍ കെ ആന്റണി നടത്തിയിരിക്കുന്നത്. ബി ബി സിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററിയെ ആണ് അനില്‍ കെ ആന്റണി തന്റെ ട്വീറ്റിലൂടെ വിമര്‍ശിച്ചിരിക്കുന്നത്. ബി ബി സി മുന്‍വിധിയുള്ള ചാനലാണെന്നാണ് അനില്‍ കെ ആന്റണി വാദിക്കുന്നത്.

ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കും
ബി ബി സി ഡോക്യുമെന്ററിയിലെ വാദങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ സ്വീകരിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി ജെ പിയുമായി വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും, മുന്‍വിധികളുടെ ഒരു നീണ്ട ചരിത്രമുള്ള ബ്രിട്ടീഷ് സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് ചാനലായ ബി ബി സിയുടെയും ഇറാഖ് യുദ്ധത്തിന് പിന്നിലെ തലച്ചോറായ ജാക്ക് സ്ട്രോയുടെയും ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഏറ്റുപിടിക്കുന്നത് അപകടകരമാണ് എന്നാണ് അനില്‍ കെ ആന്റണി പറയുന്നത്.

പ്രതിരോധത്തിലായി കോണ്‍ഗ്രസ്
അത് ഇന്ത്യയിലുള്ളവര്‍ ഏറ്റുപിടിക്കുന്നത് അവര്‍ക്ക് അപകടകരമാം വിധം മുന്‍തൂക്കം നല്‍കും. ഇത് നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുമെന്നും താന്‍ കരുതുന്നതായും അനില്‍ കെ ആന്റണി പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ ബി ബി സി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കും എന്ന് പ്രഖ്യാപിച്ചിരിക്കെയാണ് അനില്‍ കെ ആന്റണിയുടെ പ്രതികരണം.

ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്ക്
2002 ലെ ഗുജറാത്ത് വംശഹത്യയെയും മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തതില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെയും പൊലീസിന്റെയും പങ്കിനെയും കുറിച്ചാണ് ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിയുടെ ആദ്യഭാഗത്തില്‍ പറയുന്നത്. ഇതിന്റെ രണ്ടാം ഭാഗം ഇന്ന് പുറത്തുവരും. കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജാഫ്രി കൊല്ലപ്പെട്ടതടക്കമുള്ള സാഹചര്യങ്ങള്‍ ഡോക്യുമെന്ററിയിലുണ്ട് എന്നിരിക്കെയാണ് കോണ്‍ഗ്രസിലെ തന്നെ ഉന്നത സ്ഥാനത്തിരിക്കുന്ന നേതാവിന്റെ പ്രതികരണം.

പിന്നോട്ടില്ലെന്ന് ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും
അതേസമയം ബി ബി സി ഡോക്യുമെന്ററി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. ഡോക്യുമെന്ററിയില്‍ നുണകള്‍ കെട്ടിച്ചമച്ചിരിക്കുകയാണ് എന്നും കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശിച്ചു. എന്നാല്‍ രാജ്യവ്യാപകമായി ഡോക്യുമെന്ററി ഇന്നും നാളേയുമായി പ്രദര്‍ശിപ്പിക്കും എന്നാണ് ഡി വൈ എഫ് ഐ പറഞ്ഞിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസും ഡോക്യുമെന്ററി പ്രദര്‍ശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications