Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; ബിഎസ്പി നേതാവ് വധക്കേസ് പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തി പോലീസ്

ചെന്നൈ: തമിഴ്നാട്ടിൽ ബി എസ് പി നേതാവ് കെ ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളിലൊരാളെ വെടിവെച്ച് കൊലപ്പെടുത്തി പോലീസ്. സ്ഥിരം കുറ്റവാളിയായ തിരുവെങ്കടം ആണ് കൊല്ലപ്പെട്ടത്. ചെന്നൈ മാധവരത്തിന് അടുത്ത് വെച്ചായിരുന്നു സംഭവം. ഇവിടെ തെളിവെടുപ്പിനെ എത്തിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പ്രതിയെ വെടിവെച്ചതെന്നാണ് പോലീസ് വിശദീകരണം.

ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് കൊല്ലപ്പെട്ട സ്ഥലത്തേക്ക് തിരുവെങ്കിടത്തെ പോലീസ് എത്തിച്ചത്. കൊലപാതകത്തിനുപയുഗിച്ച ആയുധങ്ങൾ കണ്ടെടുക്കുന്നതിനായിരുന്നു ഇത്. ഇവിടെ വെച്ച് ഇയാൾ ഒരു എസ്ഐയെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചെന്നും അപ്പോഴാണ് വെടിയുതിർത്തതെന്നും പോലീസ് പറയുന്നു. വെടിയേറ്റ ഇയാളെ അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പോലീസ് അറിയിച്ചു. തമിഴ്നാട്ടില്‍ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്‍ കൊലയാണ് തിരുവെങ്കിടത്തിന്റേത്.

bsp2

കൊലപാതകത്തിന് മുന്നോടിയായി, ബി എസ് പി നേതാവിനെ പിന്തുടർന്ന് നിരീക്ഷിച്ചത് തിരുവെങ്കടമായിരുന്നു. ദിവസങ്ങളോളം ഇയാൾ ആംസ്ട്രോങിനെ പിന്തുടർന്നതായി പോലീസ് പറഞ്ഞു. അതേസമയം ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊന്നൈ വി ബാലു (39), ഡി രാമു (38), കെ എസ് തിരുമലൈ (45), ഡി സെൽവരാജ് (48), ജി അരുൾ (33), കെ മണിവണ്ണൻ (25), ജെ സന്തോഷ് (22) എന്നിവരെയാണ് ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്നതിന്റെ അടുത്ത ദിവസം ഇവർ പോലീസിൽ കീഴടങ്ങുകയായിരുന്നു. ഗോകുൽ, വിജയ്, ശിവശക്തി എന്നിവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

ജൂലൈ 5 വെള്ളിയാഴ്ച വടക്കൻ ചെന്നൈയിലെ പെരമ്പൂരിൽ വെച്ചായിരുന്നു ആംസ്ട്രോങിനെ പ്രതികൾ കൊലപ്പെടുത്തിയത്. നിർമാണത്തിലിരിക്കുന്ന തൻ്റെ വീടിന് സമീപം സുഹൃത്തുക്കൾക്കും അനുയായികൾക്കുമൊപ്പം സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം.ബൈക്കുകളിലെത്തിയ ആറംഗ സംഘം കയ്യിൽ കരുതിയിരുന്ന വെട്ടുകത്തിയും അരിവാളും ഉപയോഗിച്ച് പിന്നിൽനിന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ദേശീയതലത്തിലടക്കം വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ കടുത്ത വിമർശനമായിരുന്നു ബി എസ് പി അധ്യക്ഷ മായാവതി ഉയർത്തിയത്. കൊലപാതകത്തിൽ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+