Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമ്രാന്‍ ഖാന് വീണ്ടും തിരിച്ചടി: മുന്‍ പാക് പ്രധാനമന്ത്രിക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ചു

ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. സൈഫർ കേസ്' എന്നറിയപ്പെടുന്ന സംസ്ഥാനത്തിൻ്റെ രഹസ്യവിവരങ്ങൾ ചോർത്തിയെന്ന കേസിലാണ് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും പാകിസ്ഥാൻ കോടതി ചൊവ്വാഴ്ച 10 വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഫെബ്രുവരി 8 ലെ പൊതു തെരഞ്ഞെടുപ്പിന് ഒമ്പത് ദിവസം മുമ്പ് പുറപ്പെടുവിച്ച വിധി ഇമ്രാന്‍ ഖാൻ്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ വിജയ സാധ്യതകളെ കൂടുതൽ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. മറുവശത്ത് ഇമ്രാന്‍ ഖാന്റെ ജനപിന്തുണയില്‍ അസഹിഷ്ണുതയുള്ള ഭരണകൂടം മനപ്പൂർവ്വം നടത്തുന്ന നീക്കങ്ങളാണ് ഇത്തരം കേസിനും വിധികള്‍ക്കും പിന്നിലെന്നാണ് പി ടി ഐ നേതാക്കള്‍ വാദിക്കുന്നത്.

imran-khan

വിചാരണ നടന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ പ്രിസൈഡിംഗ് ജഡ്ജി അബുൽ ഹസ്നത്ത് സുൽഖർനൈനാണ് വിധി പ്രഖ്യാപിച്ചത്. വാഷിംഗ്ടണിലെ പാകിസ്ഥാൻ എംബസിയിൽ നിന്ന് ലഭിച്ച നയതന്ത്ര വിവരങ്ങള്‍ ചോർത്തിയതിന് ഖാനെയും ഖുറേഷിയെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനായി ഔദ്യോഗിക രഹസ്യ നിയമപ്രകാരം സ്ഥാപിച്ച പ്രത്യേക കോടതിയിൽ ഇരു നേതാക്കളും ഹാജരാകുകയും ചെയ്തിരുന്നു.

തന്നെ പ്രധാനമന്ത്രി പദത്തിൽ നിന്ന് പുറത്താക്കുമെന്ന യുഎസിൽ നിന്നുള്ള മുന്നറിയിപ്പ് ഈ നയതന്ത്ര വിവരത്തിലുണ്ട് ഖാനും പിടിഐയും നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ 2022-ലെ അവിശ്വാസ വോട്ടെടുപ്പിൽ ഖാൻ പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. അതേസയമം മറ്റൊരു കേസില്‍ മൂന്ന് വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇമ്രാന്‍ ഖാന് സാധിക്കില്ല. 150 ല്‍ അധികം കേസുകളാണ് പാകിസ്താന്റെ മുന്‍ പ്രസിഡന്റിനെതിരെ നിലവിലുള്ളത്.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥൻ ഡൊണാൾഡ് ലുവുമായി അന്നത്തെ ദൂതൻ അസദ് മജീദ് നടത്തിയ കൂടിക്കാഴ്ചയെ അടിസ്ഥാനമാക്കിയുള്ള നയതന്ത്ര രേഖ ഖാനെ പുറത്താക്കാൻ യുഎസ് ഭരണകൂടം പാകിസ്ഥാനിലെ ഘടകങ്ങളുമായി ഗൂഢാലോചന നടത്തിയെന്ന പിടിഐയുടെ അവകാശവാദത്തിൻ്റെ പ്രധാന കേന്ദ്ര ബിന്ദുവായിരുന്നു.

അവിശ്വാസ പ്രമേയത്തിൽ സ്ഥാനത്തുനിന്ന് നീക്കിയതിനെത്തുടർന്ന്, തൻ്റെ സർക്കാരിനെതിരെ യുഎസ് ഗൂഢാലോചന നടത്തിയെന്ന് അവകാശപ്പെടാൻ ഇമ്രാന്‍ ഖാന്‍ അതീവ രഹസ്യ രേഖ ദുരുപയോഗം ചെയ്യുകയായിരുന്നു. ഇത് രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും വ്യാപകമായ സംഘർഷങ്ങള്‍ക്കും കാരണമാവുകയും ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+