ഒഡീഷയില്‍ വീണ്ടും ട്രെയിന്‍ അപകടം; ഗുഡ്സ് ട്രെയിനിന് അടിയിൽപ്പെട്ട് ആറ് മരണം, രണ്ട് പേർക്ക് പരിക്ക്
ഭുവനേശ്വര്‍ : ഒഡീഷയിലെ ജജ്പൂര്‍ റോഡ് റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് അടിയിൽപ്പെട്ട് ആറ് തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ഗുഡ്സ് ട്രെയിനിന് എഞ്ചിന് ഘടിപ്പിച്ചിട്ടില്ലായിരുന്നു. എന്നാൽ പിന്നീട് ട്രയിനിന് എഞ്ചിൻ ഘടിപ്പിച്ച് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം.
ഇടിമിന്നലുള്ള സമയത്ത് ട്രെയിനിന്റെ റേക്കുകള്ക്കടിയില് അഭയം പ്രാപിച്ച തൊഴിലാളികളാണ് മരണപ്പെട്ടതെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ജജ്പൂര്‍ കിയോഞ്ചര്‍ റോഡിന് സമീപം റെയില്‍വേ ജോലിക്കായുള്ള കരാര്‍ തൊഴിലാളികളാണ് മരിച്ചത്.

അപകടത്തെ തുടര്‍ന്ന് ഡി ആര് എം ഖുര്‍ദാ റോഡിന്റെ നേതൃത്വത്തില്‍ ഡിവിഷണല്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. 2009ല്‍ കോറമണ്ഡല്‍ എക്സ്പ്രസ് ഇതേ സ്ഥലത്ത് അപകടത്തില്‍പ്പെട്ടിരുന്നു. രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടം നടന്ന ഒഡീഷയില്‍ തന്നെയാണ് വീണ്ടും ട്രെയിന്‍ അപകടത്തില്‍പ്പെട്ട് ആറ് പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടത്.
278 പേരാണ് ഒഡീഷയില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ മരിച്ചത്. 1200ഓളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ചെന്നൈ കോറോമണ്ഡല്‍ എക്സ്പ്രസ്, ബംഗളൂരു-ഹൗറ എക്സ്പ്രസ്, ഒരു ഗുഡ്സ് ട്രെയിന്‍ എന്നിവയാണ് കൂട്ടിയിടിച്ചത്. മരിച്ചവരില്‍ 83 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പശ്ചിമ ബംഗാള്‍, ഒഡീഷ, ബീഹാര്‍, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. ഭുവനേശ്വറിലെ എയിംസ് മോര്‍ച്ചറിയില്‍ 123 മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ക്യാപിറ്റല്‍ ഹോസ്പിറ്റല്‍, സം ഹോസ്പിറ്റല്‍, അമ്രി ഹോസ്പിറ്റല്‍, കിംസ് ഹോസ്പിറ്റല്‍, ഭുവനേശ്വറിലെ ഹൈടെക് ആശുപത്രി എന്നിവിടങ്ങളിലെ മോര്‍ച്ചറികളില്‍ 70ഓളം മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ട്.
അപകടത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥലം സന്ദര്‍ശിച്ചിരുന്നു. ദുരന്തത്തില്‍പ്പെട്ടവരുടെ കൂടെയാണ് സര്‍ക്കാരെന്ന് അദ്ദേഹം അറിയിച്ചിരുന്നു. കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവും രക്ഷാപ്രവര്‍ത്തക സംഘങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും തല്‍സ്ഥിതി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.
ഇതിനിടെ, അപകടത്തില്‍ 40ഓളം പേര് മരിച്ചത് വൈദ്യുതാഘാതമേറ്റാണെന്ന റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു. ഇവരുടെ ശരീരങ്ങളില്‍ പരിക്കുകളേറ്റതിന്റെ ലക്ഷണങ്ങള്‍ ദൃശ്യമായിട്ടില്ല. റെയില്‍വെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അപകടത്തിന് പിന്നാലെ ഇലക്ട്രിക്ക് ലൈനുകള്‍ പൊട്ടിവീണിരുന്നു. ഇതില്‍ തട്ടിയാണ് യാത്രക്കാര്‍ക്ക് ഷോക്കേറ്റത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications