Get Updates
Get notified of breaking news, exclusive insights, and must-see stories!

അൻ്റാർട്ടിക് പാർലമെൻ്റ് സമ്മേളനം ഇന്ത്യയിൽ; കൊച്ചി ആതിഥേയത്വം വഹിക്കുന്നു, വിശദമായി അറിയാം

46-ാമത് അൻ്റാർട്ടിക് ഉടമ്പടി കൺസൾട്ടേറ്റീവ് മീറ്റിംഗ് (എടിസിഎം 46) മെയ് 20 മുതൽ 30 വരെ കൊച്ചിയിൽ നടക്കുകയാണ്. ഇന്ത്യ നടത്തുന്ന ഒരു സുപ്രധാനമായ ചുവടുവെപ്പാണ് ഇത്. അൻ്റാർട്ടിക് പാർലമെൻ്റ് എന്നും അറിയപ്പെടുന്ന ഈ പരിപാടി, ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് (MoES) കീഴിലുള്ള ഗോവയിലെ നാഷണൽ സെൻ്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് ആണ് സംഘടിപ്പിക്കുന്നത്. അൻ്റാർട്ടിക് ഉടമ്പടിയിലെ 56 അംഗരാജ്യങ്ങളുടെ പങ്കാളിത്തം സമ്മേളനത്തിൽ ഉണ്ടാകും. ഇന്ത്യ അവസാനമായി 2007-ൽ ന്യൂഡൽഹിയിൽ ആണ് എടിസിഎമ്മിന് ആതിഥേയത്വം വഹിച്ചത്.

ശീതയുദ്ധകാലത്ത് 1959-ൽ സ്ഥാപിതമായ അൻ്റാർട്ടിക്ക് ഉടമ്പടി, സൈനികവൽക്കരണം, ആണവ പരീക്ഷണം, റേഡിയോ ആക്ടീവ് മാലിന്യ നിർമാർജനം എന്നിവ നിരോധിക്കുന്ന, സമാധാനപരമായ ആവശ്യങ്ങൾക്കും ശാസ്ത്രീയ ഗവേഷണങ്ങൾക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു പ്രദേശമായി അൻ്റാർട്ടിക്കയെ മാറ്റി. 1983-ൽ ഇന്ത്യ പങ്കാളിയായ ഈ ഉടമ്പടി, അൻ്റാർട്ടിക്കയിലെ ഭരണത്തിനും പ്രവർത്തനങ്ങൾക്കും അടിത്തറയായി പ്രവർത്തിക്കുന്നു.

ANTARTICA

അൻ്റാർട്ടിക് ഉടമ്പടിയുടെ കൺസൾട്ടേറ്റീവ് പാർട്ടിയായി മാറിയത് മുതൽ അൻ്റാർട്ടിക്കയിൽ ഇന്ത്യയുടെ ഇടപെടൽ വളരെ പ്രധാനമാണ്. രാജ്യം 1981-ൽ അൻ്റാർട്ടിക് ശാസ്ത്ര ഗവേഷണം ആരംഭിക്കുകയും 1983-ൽ അതിൻ്റെ ആദ്യത്തെ ഗവേഷണ കേന്ദ്രമായ ദക്ഷിണ ഗംഗോത്രി സ്ഥാപിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് 1989-ൽ മൈത്രി സ്റ്റേഷൻ സ്ഥാപിതമായി. ഇപ്പോഴും പ്രവർത്തിക്കുന്നു.

സമുദ്രശാസ്ത്രപരവും ഭൂമിശാസ്ത്രപരവുമായ പഠനങ്ങളിൽ അതിൻ്റെ കഴിവുകൾ വർധിപ്പിച്ചുകൊണ്ട് 2012-ൽ ഇന്ത്യ അതിൻ്റെ മൂന്നാമത്തെ ഗവേഷണ കേന്ദ്രമായ ഭാരതി ഉദ്ഘാടനം ചെയ്തു. മൈത്രി II എന്ന പുതിയ സ്റ്റേഷൻ പൈപ്പ് ലൈനിലാണ്, 2029 ഓടെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2022ലെ അൻ്റാർട്ടിക് നിയമം അൻ്റാർട്ടിക് ഉടമ്പടിയുടെ തത്വങ്ങളോടുള്ള ഇന്ത്യയുടെ സമർപ്പണം വ്യക്തമാക്കുന്നു. നിയമം, ലോജിസ്റ്റിക്‌സ്, ഭരണം, ശാസ്ത്രം, വിനോദസഞ്ചാരം, സുസ്ഥിരത തുടങ്ങി അൻ്റാർട്ടിക്കയുടെ വിവിധ നിർണായക വശങ്ങളെപ്പറ്റി കൊച്ചിയിൽ നടക്കുന്ന എ ടി സി എം യോഗം വിലയിരുത്തും. ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഭൂഖണ്ഡത്തെ ബാധിക്കരുതെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് അൻ്റാർട്ടിക്കയിൽ സമാധാനപരമായ ഭരണം വളർത്തിയെടുക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

അൻ്റാർട്ടിക്കയിലെ വിനോദസഞ്ചാരത്തെ നിയന്ത്രിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു പുതിയ വർക്കിംഗ് ഗ്രൂപ്പിൻ്റെ ആമുഖമാണ് ഈ മീറ്റിംഗിൽ ഇന്ത്യ പ്രാധാന്യം കൊടുക്കുന്നത്. എം.ഒ.ഇ.എസ് സെക്രട്ടറി ഡോ. എം രവിചന്ദ്രൻ വിനോദസഞ്ചാരത്തെ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകളും അൻ്റാർട്ടിക്കയുടെ ആവാസവ്യവസ്ഥയ്‌ക്കുള്ള ഭീഷണികളും ഉയർത്തിക്കാട്ടി. നെതർലാൻഡ്‌സ്, നോർവേ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയുള്ള വർക്കിംഗ് ഗ്രൂപ്പ്, സുസ്ഥിര വിനോദസഞ്ചാരത്തിനായുള്ള നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപപ്പെടുത്താൻ ലക്ഷ്യമിടുന്നു.

" 2016 മുതൽ അൻറാർട്ടിക്കയിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ത്യ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഇതാദ്യമായാണ് ഒരു സമർപ്പിത വർക്കിംഗ് ഗ്രൂപ്പ് നിയന്ത്രണങ്ങൾ രൂപീകരിക്കാനും വിനോദസഞ്ചാര പ്രവർത്തനങ്ങൾ ട്രാക്കുചെയ്യാനും നിയമങ്ങൾ രൂപീകരിക്കാനും പ്രവർത്തിക്കുന്നത്, "രവിചന്ദ്രൻ പറഞ്ഞു.

എടിസിഎം ചർച്ചകളിൽ സുസ്ഥിര മാനേജ്മെൻ്റ്, ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങൾ, എടിസിഎമ്മിൻ്റെ അനുമതി ആവശ്യമുള്ള ഇന്ത്യയുടെ മൈത്രി II പദ്ധതിയുടെ നിർദ്ദേശം എന്നിവയും ഉൾപ്പെടും. ഈ ചർച്ചകളിലെ ഇന്ത്യയുടെ സജീവ പങ്കാളിത്തവും സംരംഭങ്ങളും അൻ്റാർട്ടിക് ഉടമ്പടിയുടെ തത്വങ്ങളോടും അൻ്റാർട്ടിക്കയുടെ സുസ്ഥിര മാനേജ്മെൻ്റിനോടുമുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+