കൈക്കൂലി വാങ്ങിയ പണം ഫ്ലഷ് ചെയ്തു; സെപ്റ്റിക് ടാങ്ക് തുറന്ന് പുറത്തെടുത്ത് അഴിമതി വിരുദ്ധ ബ്യൂറോ
മുംബൈ: കൈക്കൂലി വാങ്ങിയതിന്റെ തെളിവ് നശിപ്പിക്കാൻ ഉദ്യോഗസ്ഥൻ ഫ്ലഷ് ചെയ്ത നശിപ്പിച്ച പണം സെപ്റ്റിക് ടാങ്ക് തുറന്ന് പുറത്തെടുത്ത് അഴിമതി വിരുദ്ധ ബ്യൂറോ (എ സി ബി). ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷലെ (ബി എം സി) മുതിർന്ന ഉദ്യോഗസ്ഥനായാ പ്രഹ്ലാദ് ശീതോളാണ് പിടിയിലായത്.
ബോറിവലിയിലെ റെസ്റ്റോറന്റ് നടത്തിപ്പുമായ ബന്ധപ്പെട്ട് എൻ ഒ സി ( നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ) വാങ്ങാൻ ശിതോളയുടെ അടുത്തെത്തിയതായിരുന്നു സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ പരാതിക്കാരൻ. എൻ ഒ സി നൽകണമെങ്കിൽ 1,30,000 രൂപ നൽകണമെന്നാണ് ആവശ്യപ്പെട്ടത്.

പരാതിക്കാരൻ അഴിമതി വിരുദ്ധ ബ്യൂറോയെ ഇക്കാര്യം അറിയിച്ചു. പരാതിയെ തുടർന്നാണ് എസിബി ഓപ്പറേഷൻ ആരംഭിച്ചത്. ഏകദേശം ഒരു മാസം മുമ്പ് ആണ് പി എൻ ജി ഗ്യാസ് കണക്ഷൻ സ്ഥാപിക്കുന്നതിന് ബ്രിഹൻമുംബൈ അഗ്നിശമനസേന പോർട്ടൽ വഴി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന് (എൻ ഒ സി) അപേക്ഷിച്ചത്
1,30,000 രൂപ നൽകണമെന്ന് പറഞ്ഞ ശീതോൾ പീന്നീട് 80,000 രൂപയായി കുറച്ചു. ബുധനാഴ്ച, പരാതിക്കാരൻ ശീതോളിനെ അദ്ദേഹത്തിൻ്റെ ഓഫീസിൽ കാണാൻ പോയപ്പോൾ, ഉദ്യോഗസ്ഥൻ 50,000 രൂപയ്ക്ക് മുകളിലുള്ള തുക ചോദിച്ചു. സംഭവം പരാതിക്കാരൻ വ്യാഴാഴ്ച വർളിയിലെ എസിബിയുടെ ഹെഡ് ഓഫീസിൽ റിപ്പോർട്ട് ചെയ്തു. പരാതി പരിശോധിച്ച എ.സി.ബി. 60,000, നൽകി ശീതോളിനെ കയ്യോടെ പിടികൂടാൻ തയ്യാറായി.
തെളിവ് ശേഖരണം
"ആരെയെങ്കിലും കുടുക്കുന്നതിന് മുമ്പ്, ഞങ്ങൾ കറൻസിയുടെ സീരിയൽ നമ്പറുകൾ രേഖപ്പെടുത്തുകയും നോട്ടുകളിൽ ഫിനോൾഫ്താലിൻ പൗഡർ പൂശുകയും ചെയ്യുന്നു. കെണിക്ക് ശേഷം, പൊടി പൊതിഞ്ഞ കൈകൾ പിങ്ക് നിറത്തിലുള്ള ലായനിയിൽ മുക്കി കോടതിയിൽ തെളിവായി നൽകും." ഒരു മുതിർന്ന എസിബി ഉദ്യോഗസ്ഥൻ നടപടിക്രമം വിശദീകരിച്ചു. ശീതോളിൻ്റെ ഷർട്ട്, ബാത്ത്റൂം ലോക്ക്, മെയിൻ ഡോർ എന്നിവയിൽ നിന്ന് ഫിനോൾഫ്താലിൻ പൊടിയും എസിബി സംഘം കണ്ടെത്തി, ഇത് ഈ കേസിലെ തെളിവാകും,
വീണ്ടെടുക്കൽ ശ്രമങ്ങൾ
ശീതോളിൻ്റെ ഓഫീസിൽ പണം ഇല്ലെന്ന് കണ്ടെത്തിയ എസിബി സംഘം അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് പോയെങ്കിലും കണ്ടെത്താനായില്ല. ശീതോൾ പിന്നീട് ഓഫീസിലേക്ക് മടങ്ങി, അവിടെ നിന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ നോട്ടുകൾ ഫ്ലഷ് ചെയ്തതായി ശീതോൾ സമ്മതിച്ചു. കേസ് കോടതിയിൽ നിലനിൽക്കണമെങ്കിൽ കൈക്കൂലി പണം തിരിച്ചുപിടിക്കണം. ഉദ്യോഗസ്ഥർക്ക് കെട്ടിടത്തിൻ്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പണം കണ്ടെത്തേണ്ടി വന്നു. ഇരുപതോളം ഗട്ടറുകളും പ്ലംബർമാരുടെ സഹായത്തോടെ പരിശോധിച്ചു.
57,000 രൂപ വീണ്ടെടുത്തു. എന്നാൽ ബാക്കി ഒഴുകിപ്പോയ 3000 രൂപ വീണ്ടെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് അറസ്റ്റിലായ ശീതോളിനെതിരെ അഴിമതി നിരോധന നിയമപ്രകാരവും ബിഎൻഎസ് ആക്ട് പ്രകാരം തെളിവ് നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ സെപ്തംബർ മൂന്ന് വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications