ലൈംഗികാരോപണം: അനുരാഗ് കശ്യപിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പോലീസ്, ഉപദ്രവിക്കുന്നുവെന്ന് അഭിഭാഷകൻ
മുംബൈ: ലൈംഗിക കുറ്റകൃത്യക്കേസിൽ സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് പോലീസ്. മൊഴി രേഖപ്പെടുത്തുന്നതിനായി വ്യാഴാഴ്ച വെർസോവ പോലീസ് സ്റ്റേഷനിൽ ഹാജാരാവാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അഭിഭാഷകനൊപ്പം മുംബൈ പോലീസിനെ സമീപിച്ചിരുന്നു. അനുരാഗ് കശ്യപിനെതിരെയുള്ള അന്വേഷണം വേഗത്തിലാക്കി നടപടി സ്വീകരിച്ചില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് നടി മുന്നറിയിപ്പ് നൽകിയിരുന്നു.

നിയമനടപടിയെന്ന്
തനിക്കെതിരെ ഉയർന്നിട്ടുള്ള ലൈംഗികാരോപണം അടിസ്ഥാന രഹിതമാണെന്നുള്ള നിലപാടാണ് തുടക്കം മുതൽ തന്നെ അനുരാഗ് കശ്യപ് സ്വീകരിച്ചിട്ടുള്ളത്. അഭിഭാഷക പ്രിയങ്ക ഖിമാനി വഴി പ്രസ്താവന പുറത്തിറക്കിയ അനുരാഗ് കശ്യപ് സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. നടിയുടെ പരാതിയിൽ വെർസോവ പോലീസ് സ്റ്റേഷനിൽ അനുരാഗ് കശ്യപിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

എന്തുകൊണ്ട് ചെയ്യുന്നില്ല?
പരാതി നൽകിയിട്ടുള്ളത് ഒരു സാധാരണക്കാരനെതിരെയോ ഒരു ഓട്ടോ ഡ്രൈവർക്കെതിരെയോ ആണ് പരാതി ലഭിച്ചിരുന്നതെങ്കിൽ പോലീസ് ഉടനടി അയാളെ മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തേനെയെന്നാണ് നടിയുടെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചത്. ഈ കേസിൽ പോലീസ് ഒരിഞ്ച് പോലും നീങ്ങിയിട്ടില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. എന്തുകൊണ്ടാണ് പരാതി ലഭിച്ചിട്ടും അനുരാഗ് കശ്യപിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അഭിഭാഷകൻ ചോദിക്കുന്നു.

നീതി ലഭിക്കുന്നില്ല?
ഇതുവരെയും അനുരാഗ് കശ്യപിനെ മൊഴിയെടുക്കുന്നതിനായി വെർസോവ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇരയായ നടിയ്ക്ക് എല്ലാദിവസവും സ്റ്റേഷനിലേക്ക് പോയി അന്വേഷണത്തിന്റെ ഭാഗമാകേണ്ടതായി വരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തന്നെ പീഡനത്തിനിരയാക്കിയ സ്ഥലം ഇരയായ നടി തിരിച്ചറിഞ്ഞിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കായി നടിയെ വിളിപ്പിച്ച ശേഷം 6- 7 മണിക്കൂർ ഇരുത്തിയ ശേഷം തിരിച്ചയയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പോലീസ് സമീപനം
ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ കേസ് രജിസ്റ്റർ ചെയ്യുന്നതിനായി രണ്ട് തവണ നടത്തിച്ചതായും നടിയുടെ അഭിഭാഷകൻ സാക്ഷ്യപ്പെടുത്തുന്നു. ആദ്യത്തെ തവണ ഓഷിവാര പോലീസ് പിന്നീട് വെർസോവ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അടുത്ത ദിവസം വെർസോവ പോലീസ് സ്റ്റേഷനിലെത്തിയപ്പോഴും ഇതുതന്നെയാണ് അവസ്ഥ. അവർ ഞങ്ങളെ ഉപദ്രവിക്കുകയാണ് ചെയ്യുന്നതെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
Recommended Video

അറസ്റ്റ് വേണമെന്ന്
രാജ്യസഭാ എംപിയും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തവാലക്കൊപ്പം കഴിഞ്ഞ ദിവസം നടി മഹാരാഷ്ട്ര ഗവർണർ ബിഎസ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിൽ അനുരാഗ് കശ്യപിനെ അറസ്റ്റ് ചെയ്യണമെന്നും നടിയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകണമെന്നുമുള്ള ആവശ്യങ്ങളെയും പിന്തുണച്ചുകൊണ്ടാണ് അത്തവാലെ രംഗത്തെത്തിയിട്ടുള്ളത്. നടിയുടെ ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകണമെന്നും തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ അത്തവാലെ വ്യക്തമാക്കിയിരുന്നു.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications