കലാമിന്റെ സമ്പാദ്യം വെളിപ്പെടുത്തി; പുസ്തകങ്ങളും യുവജനങ്ങളും
ദില്ലി: ഉയര്‍ന്ന ജോലിയും രാഷ്ട്രപതിസ്ഥാനവുമൊക്കെ കഴിഞ്ഞ ഒരു വ്യക്തിക്ക് സാധാരണ നിലയില്‍ ലക്ഷക്കണക്കിന് രൂപയുടെ സമ്പാദ്യമുണ്ടാകേണ്ടതാണ്. എന്നാല്‍, എല്ലായിപ്പോഴും സാധാരണക്കാര്‍ക്കിടയില്‍ കഴിഞ്ഞ മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന് സമ്പാദ്യമായുള്ളത് പുസ്തകങ്ങളും യുവജനങ്ങളും മാത്രം.
രണ്ട് ദശകങ്ങളായി അബ്ദുള്‍ കലാമിന്റെ സഹചാരിയും ഉപദേഷ്ടാവുമായ വി. പൊന്‍രാജ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാവങ്ങളെ കൈയ്യയച്ച് സഹായിച്ചിരുന്നയാളായിരുന്നു കലാം. അതുകൊണ്ടുതന്നെ സമ്പാദ്യമായി ഒന്നും സൂക്ഷിക്കാറുണ്ടായിരുന്നില്ല. കലാമിന്റെ ഉടമസ്ഥതയില്‍ ബാംഗ്ലൂരില്‍ ചില സ്വത്തുവകകള്‍ ഉണ്ടായിരുന്നെങ്കിലും അതും പിന്നീട് അദ്ദേഹം ഉപേക്ഷിച്ചെന്ന് പൊന്‍രാജ് പറഞ്ഞു.

നല്ലവാക്കുകളിലൂടെയും ഉപദേശങ്ങളിലൂടെയും പ്രവര്‍ത്തിയിലൂടെയും 64 കോടി യുവജനങ്ങള്‍ അദ്ദേഹത്തിന് സമ്പാദ്യമായുണ്ട്. പുസ്തകങ്ങള്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ ബന്ധുക്കളുമായി ആലോചിച്ച് തീരുമാനമെടുക്കും. ആരെയെങ്കിലും നോമിനിയാക്കിയിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും പൊന്‍രാജ് പറഞ്ഞു.
ഷില്ലോങ്ങില്‍ പരിപാടിക്കെത്തിയപ്പോള്‍ തന്നെ കലാം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പൊന്‍രാജ് പറയുന്നു. ഷില്ലോങില്‍ കുട്ടികളെ അഭിസംബോധന ചെയ്യുന്നതിനായാണ് എത്തിയത്. പടികള്‍ കയറുമ്പോള്‍ തന്നെ അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് വേദിയില്‍ അല്പനേരം വിശ്രമിച്ചാണ് പ്രസംഗിക്കാനായി എഴുന്നേറ്റത്. എന്നാല്‍ അദ്ദേഹം ഉടന്‍ വേദിയില്‍ കുഴഞ്ഞുവീണെന്നും പൊന്‍രാജ് പറഞ്ഞു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications