ആർക്കിടെക്ടിന്റെ ആത്മഹത്യ; അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
ദില്ലി; ആത്മഹത്യ പ്രേരണ കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. അര്‍ണബിനെ പെട്ടെന്ന് തന്നെ മോചിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് സുപ്രീം കോടതി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
Recommended Video

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ബെഞ്ചാണ് നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 50000 രൂപ ബോണ്ടില്‍ എത്രയും പെട്ടെന്ന് അര്‍ണബ് ഗോസ്വാമിയെയും അറസ്റ്റിലായ മറ്റ് രണ്ട് പേരെയും വിട്ടയക്കണമെന്ന നിര്‍ദ്ദേശമാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.
ഇടക്കാല ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് തെറ്റെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഇന്റീരിയര്‍ ഡിസൈനല്‍ ആത്മഹത്യ ചെയ്ത കേസില്‍ ജാമ്യം നിഷേധിച്ച ബോബെ ഹൈക്കോടതി ഉത്തരവിനെതിരെ അര്‍ണബ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തികളെ ലക്ഷ്യമിട്ടാല്‍ അവുടെ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇവിടെ സുപ്രീം കോടതിയുണ്ടെന്ന് ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പരാമര്‍ശിച്ചു.
മുബൈ പൊലീസ് അറസ്റ്റ് ചെയ്ത അര്‍ണബ് ഗോസ്വാമി മുംബൈ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനെ തുടര്‍ന്ന് മുംബൈയിലെ തലോല ജയിലിലാണ് അര്‍ണബ് ഉള്ളത്.
ആത്മഹത്യ ചെയ്ത ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യാ കുറുപ്പില്‍ അര്‍ണബ് ഗാസ്വാമിയെക്കുറിച്ച് പരാമര്‍ശമുള്ളതിനെ തുടര്‍ന്നാണ് മുംബൈ പൊലീസ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. 2018ല്‍ നടന്ന സംഭവത്തില്‍ നേരത്തെ മുംബൈ പൊലീസ് അന്വേഷണം അവസാനിപ്പിച്ചെങ്കിലും പിന്നീട് 2019ല്‍ മരിച്ച ഇന്റീരിയര്‍ ഡിസൈനറുടെ മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.












Click it and Unblock the Notifications