പണം നഷ്ടമാകുമെന്ന് ആശങ്ക: തമിഴ്നാട്ടില്‍ മുസ്ലിങ്ങള്‍ മൂന്ന് ദിവസത്തിനിടെ പിന്‍വലിച്ചത് നാല് കോടി
ചെന്നൈ: തമിഴ്നാട്ടിലെ ബാങ്കുകളില്‍ മൂന്ന് ദിവസത്തിനിടെ പിന്‍വലിച്ചത് നാല് കോടി രൂപ. സംസ്ഥാനത്തെ നാഗപട്ടണം ജില്ലയിലെ മുസ്ലിം സമുദായത്തില്‍പ്പെട്ട നൂറോളം നിക്ഷേപകരാണ് ബാങ്കുകളില്‍ നിന്ന് വ്യാപകമായി പണം പിന്‍വലിക്കുന്നത്. സര്‍ക്കാര്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പിലാക്കുന്നതോടെ തങ്ങളുടെ പണം നഷ്ടമാകുമെന്ന് ഭയന്നാണ് നീക്കം. തെരിഴണ്ടൂര് ഗ്രാമത്തിലെ ജനങ്ങള്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് അധികൃതരോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനകം തന്നെ പ്രചരിച്ചിരുന്നു. പണം പിന്‍വലിക്കരുതെന്ന് ബാങ്ക് അധികൃതര്‍ നിക്ഷേപകരോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
ജനങ്ങളുടെ സമ്പാദ്യം ബാങ്കില്‍ സുരക്ഷിതമാണെന്നും ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ രേഖകള്‍ സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമല്ലെന്നും ബാങ്ക് അധികൃതര്‍ നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ബാങ്ക് മാനേജരും ജീവനക്കാരും പ്രാദേശിക ജമാഅത്ത് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയതോടെ തങ്ങളുടെ സമ്പാദ്യം നഷ്ടമാകുമെന്ന ഭയത്തിലാണ് ഗ്രാമവാസികള്‍ കഴിയുന്നതെന്ന് ജമാഅത്ത് പ്രതിനിധിയും വ്യക്തമാക്കി.

"ബാങ്കുകള്‍ എന്‍പിആര്‍ രേഖയെ കെവൈസി ഡാറ്റയുടെ ഭാഗമാക്കിയതായി അറിഞ്ഞു. ഭാവിയില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ സമ്പാദ്യം നഷ്ടമാകരുത്. പൗരത്വം തെളിയിക്കാന്‍ എന്ത് രേഖയാണ് വേണ്ടതെന്ന് ഞങ്ങള്‍ക്കറിയില്ല. അതുകൊണ്ട് വര്‍ഷങ്ങളായി ഞങ്ങള്‍ സമ്പാദിച്ച പണം പിന്‍വലിക്കുകയാണ്." ജമാഅത്ത് പ്രതിനിധി പറയുന്നു. മിക്ക ഗ്രാമീണരും കരുതുന്നത് ആവശ്യമായ രേഖകള്‍ ഇല്ലാത്തതുകൊണ്ട് തങ്ങള്‍ പ്രതിസന്ധിയിലാകുമെന്നാണ്.
അക്കൗണ്ട് ദാതാക്കള്‍ എത്രയും പെട്ടെന്ന് കെവൈസി വേരിഫിക്കേഷന് പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തമിഴ് മാധ്യമങ്ങളില്‍ അറിയിപ്പ് നല്‍കിയിരുന്നു. ഇതാണ് ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്ക് വഴിയൊരുക്കിയത്. കെവൈസി വേരിഫിക്കേഷനായി പരിഗണിക്കുന്ന രേഖകളില്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ രേഖയും ഉള്‍പ്പെടുത്തിയിരുന്നു. തൂത്തുക്കുടി ജില്ലയിലെ കായല്‍പട്ടണത്താണ് സംഭവം.
ഇതോടെയാണ് ന്യൂപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവര്‍ ബാങ്കുകള്‍ക്ക് മുമ്പില്‍ വരിനിന്ന് പണം പിന്‍വലിക്കാന്‍ ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നാല് കോടി രൂപയാണ് ഇത്തരത്തില്‍ പിന്‍വലിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് അഫ്ഗാനിസ്താന്, പാകിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നത്. മൂന്ന് രാജ്യങ്ങളില്‍ നിന്നുമുള്ള മുസ്ലിം ഇതര സമുദായത്തില്‍പ്പെട്ടവര്‍ക്കാണ് ഇതോടെ ഇന്ത്യന്‍ പൗരത്വം ലഭിക്കുക.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications