Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് ചാരക്കേസ്: അറസ്റ്റിലായ ഫര്‍ഹാത്ത് 20 വര്‍ഷമായി ഐഎസ്‌ഐ ചാരന്‍, കൈപ്പറ്റുന്നത് ലക്ഷങ്ങളും

ഐഎസ്‌ഐയ്ക്ക് വേണ്ടി ഇന്ത്യന്‍ പ്രതിരോധ രേഖകളും പാര്‍ലമെന്റുമായി ബന്ധപ്പെട്ട രേഖകളുമാണ് ഫര്‍ഹാത്ത് ഖാന്‍ ചോര്‍ത്തി നല്‍കിയത്

ദില്ലി: പാക് ചാരക്കേസില്‍ അറസ്റ്റിലായ ഫര്‍ഹാത്ത് ഖാന്‍ 20 വര്‍ഷമായി ഐഎസ്‌ഐയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് കണ്ടെത്തല്‍. പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് വേണ്ടി ഇന്ത്യന്‍ പ്രതിരോധ രേഖകളും പാര്‍ലമെന്റുമായി ബന്ധപ്പെട്ട രേഖകളുമാണ് ഫര്‍ഹാത്ത് ഖാന്‍ ചോര്‍ത്തി നല്‍കിയത്. ഖാനെ ചോദ്യം ചെയ്ത പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തര്‍ പാകിസ്താനിലേക്ക് മടങ്ങുന്നതുവരെയും ഫര്‍ഹാത്ത് ചാരശൃഖലയുടെ ഭാഗമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ കൊണ്ട് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന പാകിസ്താന്റെ നീക്കത്തിനൊപ്പമാണ് പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ദില്ലിയില്‍ വച്ച് അറസ്റ്റിലാവുന്നത്. മഹ്മൂദ് അക്തറിനെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ഐഎസ്‌ഐയുടെ ചാരശൃഖലയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരനെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറാന്‍ ഈ അറസ്റ്റ് സഹായിക്കുകയായിരുന്നു.

20 വര്‍ഷത്തിനൊടുവില്‍

20 വര്‍ഷത്തിനൊടുവില്‍

പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ദില്ലി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്ത സമാജ് വാദി പാര്‍ട്ടി നേതാവിന്റെ സഹായി ഫര്‍ഹാത്ത് കഴിഞ്ഞ ഇരുപത് വര്‍ഷമായി പാക് ഐഎസ്‌ഐയുടെ ചാരനായി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്നാണ് കണ്ടെത്തല്‍. പ്രതിയെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദില്ലി പൊലീസിലെ ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

എംപിയുടെ ആത്മഹത്യാ ഭീഷണി

എംപിയുടെ ആത്മഹത്യാ ഭീഷണി

തനിക്ക് പാക് ചാരക്കേസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ ആത്മഹ്യ ചെയ്യുമെന്നാണ് സമാജ് വാദി പാര്‍ട്ടി എംപി സലീമിന്റെ ഭീഷണി.

എംപിമാരുടെ സഹായി

എംപിമാരുടെ സഹായി

വിവിധ പാര്‍ലമെന്റ് കമ്മിറ്റികളില്‍ അംഗമായിരുന്ന എംപിമാരുടേതുള്‍പ്പെടെ 1996 മുതല്‍ ഖാന്‍ വിവിധ എംപിമാരുടെ സഹായിയായിരുന്നതായി പൊലീസ് പറയുന്നു.

രേഖകള്‍ മോഷ്ടിക്കുന്നത്

രേഖകള്‍ മോഷ്ടിക്കുന്നത്

പാര്‍ലമെന്റുമായി ബന്ധപ്പെട്ട രേഖകള്‍, റിപ്പോര്‍ട്ടുകള്‍, എംപിമാരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ എന്നിവ ഐഎസ്‌ഐയ്ക്ക് കൈമാറുകയായിരുന്നു ഖാന്റെ ദൗത്യം. രേഖകളുടെ പ്രാധാന്യമനുസരിച്ച് 10, 000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഇയാള്‍ ഐഎസ്‌ഐയില്‍ നിന്ന് കൈപ്പറ്റിയിരുന്നത്. അക്തറുമായി ഫോണിലും നേരിട്ടും ഖാന്‍ ബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

 കൂടിക്കാഴ്ച മാസത്തില്‍ ഒരിക്കല്‍

കൂടിക്കാഴ്ച മാസത്തില്‍ ഒരിക്കല്‍

എംപിയുടെ ഫിറോസ് ഷാ റോഡിലുള്ള വീടിന് സമീപത്തുള്ള മാണ്ടി ഹൗസ് മെട്രോ സ്‌റ്റേഷനില്‍ വച്ച് മാസത്തില്‍ ഒരിക്കല്‍ തങ്ങള്‍ കൂടിക്കാഴ്ച നടത്താറുണ്ടെന്ന് അക്തര്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഖാന്റെ അറസ്റ്റ്. ഖാന്റെ ക്വാര്‍ട്ടേഴ്‌സിലും എംപിയുടെ വീട്ടിലും നടത്തിയ തിരച്ചിലില്‍ വിവിധ രേഖകള്‍ പൊലീസ് കണ്ടെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+