Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുണ്‍ ജെയ്റ്റ്ലി ഇനി ജ്വലിക്കുന്ന ഓര്‍മ്മ; ഭൗതിക ശരീരം നിഗം ബോധിഘട്ടില്‍ സംസ്കരിച്ചു

ദില്ലി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലിക്ക് രാജ്യം വിടചൊല്ലി. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നിഗം ബോധഘട്ടിലാണ് അദ്ദേഹത്തിന്‍റെ ഭൗതിക ശരീരിം സംസ്കരിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്, സ്മൃതി ഇറാനി, ബിജെപി വര്‍ക്കിങ് പ്രസി‍ഡന്‍റ് ജെപി നദ്ദ, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ , മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി എന്നിവര്‍ ചടങ്ങുകള്‍ക്ക് എത്തിയിരുന്നു.

arunjetlydemise

ദിലാഷ് കോളനിയിലെ വസതിയില്‍ ഇന്നലെ വൈകീട്ട് മുതല്‍ പൊതുദര്‍ശനത്തിന് വെച്ച് മൃതദേഹത്തില്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ബിജെപി നേതാക്കാളായ രാം മാധവ്, ശിവരാജ് സിങ് ചൗഹാന്‍, തുടങ്ങിയവര്‍ ഇന്ന് രാവിലെ തന്നെ വസതിയിലെത്തി ജെയ്റ്റിലിക്ക് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ വെച്ച് ഇന്നലെ ഉച്ചയ്ക്കായിരുന്നു അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചത്. 66 വയസായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ഈ മാസം ഒമ്പതിനാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. ഏറെ നാളായി അനാരോഗ്യം അദ്ദേഹത്തെ അലട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടാം മോദി സര്‍ക്കാരില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹം തീരുമാനമെടുത്തത്. ആരോഗ്യപരമായ കാരണങ്ങളാല്‍ രണ്ടാം മോദി മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്നാവശ്യപ്പെട്ട് അരുണ്‍ ജെയ്റ്റ്‌ലി നേതാക്കള്‍ക്ക് കത്ത് നല്‍കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+