സീനിയറുടെ വിയോഗം വേദനിപ്പിക്കുന്നുവെന്ന് ശശി തരൂര്‍, അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ്
ദില്ലി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി അരുണ്‍ ജെയ്റ്റിലിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ശശി തരൂര്‍. അടുത്ത സുഹൃത്തും തന്റെ സീനിമായിരുന്ന അരുണ്‍ ജെയ്റ്റ്ലിയുടെ വിയോഗം ഏറെ വേദനിപ്പിക്കുന്നുവെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
മോദിയെ പുകഴ്ത്തല്‍ രാഷ്ട്രീയ മാറ്റത്തിനുള്ള തയ്യാറെടുപ്പോ? അഭ്യൂഹം ശക്തം, തരൂരിന്റെ മറുപടി
'തന്റെ അടുത്ത സുഹൃത്തും ദില്ലി യൂനിവേഴ്സിറ്റില്‍ തന്റെ സീനിയറുമായിരുന്ന അരുൺ ജെയ്റ്റ്ലിയുടെ വിയോഗം ഏറെ വേദനിപ്പിക്കുന്നു. ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത് അദ്ദേഹം ഡിയുഎസ്യുവില് ഉണ്ടായിരുന്നപ്പോഴാണ്. അന്ന് ഞാന്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് യൂണിയന് പ്രസിഡന്റ് ആയിരുന്നു. രാഷ്ട്രീയത്തിലെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്കിടയിലും ആരോഗ്യകരമായ പരസ്പര ബഹുമാനം ഞങ്ങൾ പങ്കിട്ടിരുന്നു. അദ്ദേഹത്തിന്റെ ബജറ്റ് പലപ്പോഴും ലോക്സഭയില്‍ ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് കനത്ത നഷ്ടമാണ്, തരൂര്‍ ട്വീറ്റ് ചെയ്തു.
Deeply saddened by the tragic passing of my friend&DelhiUniv senior @arunjaitley. We first met when he was at DUSU& I was President of StStephen’sCollegeUnion. Despite political differences we enjoyed a healthy mutual respect&debated his Budget often in LS. A great loss4India pic.twitter.com/RzxO1V6NTV
— Shashi Tharoor (@ShashiTharoor) 24 August 2019
ജെയ്റ്റിലിക്ക് അനുശോചനം അറിയിച്ച് കോണ്‍ഗ്രസും ട്വീറ്റ് ചെയ്തു. അരുണ്‍ ജെയ്റ്റിലിയുടെ വിയോഗം വേദനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു, കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
We are deeply saddened to hear the passing of Shri Arun Jaitley. Our condolences to his family. Our thoughts and prayers are with them in this time of grief. pic.twitter.com/7Tk5pf9edw
— Congress (@INCIndia) 24 August 2019
ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അരുണ്‍ ജെയ്റ്റിലുടെ അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എയിംസിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു. ഏറെ നാളത്തെ അനാരോഗ്യത്തെ തുടര്‍ന്നാണ് അദ്ദേഹം രണ്ടാം മോദി സര്‍ക്കാരില്‍ നിന്ന് വിട്ടു നിന്നത്.
യെഡ്ഡിയെ വരിഞ്ഞ് മുറുക്കി വിമതര്‍!! കോര്പ്പറേഷന് പദവികള്‍ വേണം: സ്വരം കടുപ്പിച്ചു, മുന്നറിയിപ്പ്
'പ്രളയത്തിന്റെ മറവില്‍ നിയമന തട്ടിപ്പ്; എംഎ റഹീമിന്റെ സഹോദരി,പികെ ശ്രീമതിയുടെ മുന്‍ പിഎയുടെ ഭാര്യ'