Get Updates
Get notified of breaking news, exclusive insights, and must-see stories!

അരവിന്ദ് കെജ്രിവാൾ നാളെത്തന്നെ തിഹാർ ജയിലിലേക്ക് മടങ്ങണം; ഹർജി പരിഗണിക്കുന്നത് നീട്ടി കോടതി

ഡൽഹി: മദ്യനയക്കേസിൽ ജാമ്യം നീട്ടിനൽകണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റി ഡൽഹി റൗസ് അവന്യൂ കോടതി. ജൂൺ 7 ലേക്കാണ് ഹർജി നീട്ടിയത്. ഇതോടെ ജൂൺ രണ്ടിന് തന്നെ കെജ്രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങണം.

മദ്യനയക്കേസിൽ മെയ് 10 നായിരുന്നു കെജ്രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 21 ദിവസത്തേക്കായിരുന്നു ജാമ്യം നൽകിയത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒരാഴ്ചത്തേക്ക് കൂടി ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. അതേസമയം കെജ്രിവാളിന്റെ ഹർ‍ജി സുപ്രീം കോടതി രജിസ്ട്രി പരിഗണിച്ചില്ല.അറസ്റ്റിനെതിരായ ഹർജിയിൽ വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മാത്രമല്ല സ്ഥിരം ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാൻ കെജ്രിവാളിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സ്ഥിര ജാമ്യത്തിനായി കെജ്രിവാൾ വിചാരണകോടതിയെ സമീപിച്ചത്.

kej-

അതേസമയം ജാമ്യം നൽകണമെന്ന ആവശ്യത്തെ ഇഡി കോടതിയിൽ ഇന്ന് ശക്തമായി എതിർത്തു. കെജ്രിവാൾ പല വസ്തുതളും മറച്ചുവെയ്ക്കുകയാണെന്നും ആരോഗ്യപ്രശ്നങ്ങൾ അടക്കമുള്ള പല കാര്യങ്ങളിലും തെറ്റായ പ്രസ്താവനയാണ് നടത്തിയിരിക്കുന്നതെന്നും ഇഡി കോടതിയിൽ പറഞ്ഞു. ജാമ്യ ഹർജി ഫയൽ ചെയ്തതിന് പിന്നാലെ ജൂൺ 2 ന് തന്നെ കീഴടങ്ങുമെന്ന തരത്തിൽ തെറ്റിധരിപ്പിക്കുന്ന പ്രസ്താവനയാണ് കെജ്രിവാൾ കഴിഞ്ഞ ദിവസം നടത്തിയതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിലാണ് താൻ ഞായറാഴ്ച ജയിലിലേക്ക് മടങ്ങുമെന്ന് കെജ്രിവാൾ വ്യക്തമാക്കിയത്.. താൻ വൈകീട്ട് മൂന്ന് മണിയോടെ വീട്ടിൽ നിന്ന് ജയിലിലേക്ക് ഇറങ്ങുമെന്നായിരുന്നു ഇന്നലെ പത്രസമ്മേളനത്തിൽ കെജ്രിവാൾ അറിയിച്ചത്. 'ഇക്കൂട്ടർ എത്രനാൾ എന്നെ ജയിലിലടയ്ക്കുമെന്ന് അറിയില്ല. രാജ്യത്ത് ഏകാധിപത്യം അവസാനിപ്പിക്കാനാണ് ഞാൻ ജയിലിൽ പോകുന്നതെന്നതിൽ അഭിമാനമുണ്ട്.അവർ എന്നെ പലവിധത്തിൽ തകർക്കാൻ ശ്രമിച്ചു. നിശ്ശബ്ദനാക്കാൻ ശ്രമിച്ചു. ഞാൻ പുറത്തില്ലെങ്കിലും പ്രവർത്തകർ തങ്ങളുടെ ജോലി അവസാനിപ്പിക്കരുത്',എന്നായിരുന്നു കെജ്രിവാളിന്റെ വാക്കുകൾ. ഏകാധിപത്യം പരാജയപ്പെടുമെന്നും ജനാധിപത്യം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യ അഴിമതി കേസിലെ പ്രധാന സൂത്രധാരനാണ് കെജ്രിവാൾ എന്നാണ് ഇഡിയുടെ ആരോപണം. കെജ്രിവാളിന്റെ പങ്കിനെ കുറിച്ച് ശക്തമായ തെളിവുണ്ടെന്നും ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+