കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25ലക്ഷം രൂപ നല്‍കി ആശാറാം ബാപ്പുവിനെതിരെ മൊഴി നല്‍കിയ സാക്ഷികളെ കൊന്നു!

  • By Sruthi K M
Google Oneindia Malayalam News

അഹമ്മദാബാദ്: ലൈംഗികാരോപണ കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിനെ രക്ഷിക്കാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. ആശാറാം ബാപ്പുവിനെതിരെ മൊഴി നല്‍കിയ സാക്ഷികളെ കൊല്ലാന്‍ ബാപ്പുവിന്റെ അനുയായികള്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തുകയായിരുന്നു.

വാടക കൊലയാളികള്‍ക്ക് 25ലക്ഷം രൂപയാണത്രേ നല്‍കിയത്. കാര്‍ത്തിക് ഹല്‍ദാര്‍ എന്ന ഷൂട്ടറിനെയാണ് കൊല്ലാന്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ഭീകരവിരുദ്ധ സ്‌ക്വാഡ് ഇയാളെ പിടികൂടിയിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഇയാള്‍ സത്യങ്ങള്‍ പുറത്തു പറഞ്ഞത്. 2014ല്‍ ആശാറാം ബാപ്പുവിന്റെ അനുയായികള്‍ പണം നല്‍കിയെന്നാണ് ഇയാള്‍ പറഞ്ഞത്.

asarambapu

മൂന്നു സാക്ഷികളെ കൊല്ലാനായിരുന്നു നിര്‍ദ്ദേശം. കോസുമായി ബന്ധപ്പെട്ട നാല് പേരെ കൊല്ലാന്‍ ശ്രമിച്ചുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതില്‍ മൂന്ന് പേരെ ഇതിനോടകം ഇയാള്‍ വകവരുത്തി കഴിഞ്ഞു. ആശാറാം ബാപ്പുവിന്റെ സ്വകാര്യ ഡോക്ടര്‍ അംറുത് പ്രജാപതി, അദ്ദേഹത്തിന്റെ പാചകക്കാരന്‍ അഖില്‍ ഗുപ്ത, ക്രിപാല്‍ സിങ് എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

മൂന്ന് പേരെയും കാര്‍ത്തിക് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ വെച്ചാണ് ഇയാളെ ഭീകരവിരുദ്ധ സ്‌ക്വാഡ് പിടികൂടുന്നത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ പല രസ്യങ്ങളും പുറത്തുവരുമെന്നാണ് പറയുന്നത്.

English summary
Followers of self-styled godman Asaram from across the country allegedly collected funds to hire a sharp shooter and paid him Rs 25 lakh to kill witnesses in rape cases filed against the religious leader, according to a report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X