അസമിൽ ഭൂരഹിതരായ 40,000 തദ്ദേശീയർക്ക് ഭൂമി നൽകാനൊരുങ്ങി സർക്കാർ
ഗുവാഹത്തി: സംസ്ഥാനത്തെ 40,000ത്തിലധികം വരുന്ന ഭൂരഹിതര്‍ക്ക് പട്ടയം നല്‍കാനൊരുങ്ങി അസം സര്‍ക്കാര്‍. ജനുവരി 28ന് നല്‍കാനാണ് തീരുമാനം. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അധ്യക്ഷനായ റവന്യൂ ദുരന്തനിവാരണ വകുപ്പിന്റെ അവലോകന യോഗത്തിലാണ് തീരുമാനം.
കേന്ദ്ര മന്ത്രിസഭാ വികസനത്തിനൊരുങ്ങി മോദി സർക്കാർ, 26 അംഗങ്ങൾക്ക് സാധ്യത
പുതിയ പൗരത്വ നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം നടക്കുന്നതിനിടെയാണ് അസം സര്‍ക്കാരിന്റെ തീരുമാനം പുറത്ത് വന്നിരിക്കുന്നത്. മാത്രമല്ല ഏറ്റവും അക്രമാസക്തമായ സമരങ്ങള്‍ക്ക് സാക്ഷിയായ സംസ്ഥാനം കൂടിയാണ് അസം. ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഉത്തരവെന്ന് കരുതുന്നു.
ഒരു
ലക്ഷം
ഭൂരഹിതരായ
തദ്ദേശവാസികള്‍ക്ക്
ഭൂമി
പട്ടയം
നല്‍കാനാണ്
സര്‍ക്കാര്‍
പദ്ധതിയിടുന്നത്.
ഇതിന്റെ
ആദ്യ
ഘട്ടമെന്നോണമാണ്
40000
പേര്‍ക്ക്
പട്ടയം
നല്‍കാനുള്ള
തീരുമാനം.
പിന്നീടുള്ള
ഘട്ടങ്ങളില്‍
മറ്റ്
ഗുണഭോക്താക്കള്‍ക്ക്
പട്ടയം
നല്‍കാന്‍
മുഖ്യമന്ത്രി
വകുപ്പിന്
നിര്‍ദ്ദേശം
നല്‍കി.
സംസ്ഥാനത്തെ
160
ക്ഷേത്രങ്ങള്‍ക്ക്
സംസ്ഥാന
സര്‍ക്കാര്‍
നല്‍കുന്ന
പതിവ്
വാര്‍ഷിക
വേതനത്തിന്
പുറമേ
പ്രതിവര്‍ഷം
രണ്ട്
ലക്ഷം
രൂപ
കൊടുക്കാനും
യോഗത്തില്‍
തീരുമാനമായി.
സാമ്പത്തികമായി
ദുര്‍ബല
വിഭാഗങ്ങളിലുള്ള
ആളുകള്‍ക്ക്
വിവാഹം
രജിസ്റ്റര്‍
ചെയ്യുന്നതിനായി
10
ഗ്രാം
സ്വര്‍ണ്ണാഭരണങ്ങള്‍
വാങ്ങുന്ന
പണം
നല്‍കുന്ന
അരുന്ധതി
സ്വര്‍ണ്ണ
പദ്ധതി
മാര്‍ച്ച്
ആദ്യ
വാരത്തില്‍
ആരംഭിക്കുമെന്നും
യോഗത്തില്‍
അറിയിച്ചു.