അസം പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു; അടുത്തതെന്ത്? പുറത്ത് പോയവർക്ക് എന്ത് സംഭവിക്കും?
ദേശീയ പൗരത്വ റജിസ്റ്ററിന്റെ (എൻആർസി) അന്തിമപട്ടിക പ്രസിദ്ധീകരിച്ചതോടെ അസമിലെ 19 ലക്ഷത്തിലേറെ ജനങ്ങൾ വഴിയാധാരമായിരിക്കുകയാണ്. 1 ലക്ഷം പേരെ ഒഴിവാക്കിക്കൊണ്ടുള്ള കരടു പട്ടിക ഏറെ വിവാദമായിരുന്നു. പൗരത്വം തെളിയിക്കുന്നതിനു സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും സങ്കീർണ്ണമായ നടപടികൾക്കൊടുവിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാൽ ചോദ്യങ്ങൾ ഇപ്പോഴും അവസാനിക്കുകയാണ്.
എന്താണ് അടുത്തത്? എൻആർസിയിൽ നിന്ന് പുറത്ത് പോയവർക്ക് എന്ത് സംഭവിക്കും? ഇവർക്ക് നീണ്ട നിയമ പോരാട്ടിൽ ഏർപ്പെടാം. എൻആർസിയുടെ അന്തിമ പട്ടികയിൽ നിന്ന് പുറത്ത് പോയവരെ 'വിദേശികൾ' എന്ന് മുദ്രകുത്തുകയോ വിഷയം കോടതിയിൽ എത്തുന്നതുവരെ അറസ്റ്റ് ചെയ്യുകയയോ ഇല്ലെന്ന് അസം സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് 120 ദിവസം വരെ ഫോറിന്‍ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാം. എന്നാൽ ആറ് മാസത്തിനകം ഇതിന്റെ തീരുാമനമെടുക്കണം.
നിയമ പോരാട്ടത്തിന് ലക്ഷങ്ങൾ വേണം
ഒരു
അവകാശിയുടെ
പൗരത്വം
തെളിയിക്കുന്നതിനുള്ള
നിയമപോരാട്ടത്തിന്റെ
ചെലവ്
ലക്ഷങ്ങൾ
വേണ്ടിവരുമെന്ന്
എൻആർസി
കഴിഞ്ഞ
വർഷം
പുറത്തിറക്കിയ
പട്ടികയിൽ
നിന്ന്
വിട്ടുപോയവർക്ക്
ഇതിനകം
നിയമ
സഹായം
നൽകിയിട്ടുള്ള
സർക്കാരിതര
സംഘടനയായ
സിറ്റിസൺസ്
ഫോർ
ജസ്റ്റിസ്
ആൻഡ്
പീസ്
(സിജെപി),
വ്യക്തമാക്കുന്നു.
സുപ്രീംകോടതിൽ
നിയമപോരാട്ടത്തിന്
ഒരാൾക്ക്
തന്നെ
40000
മുതൽ
ലക്ഷങ്ങൾ
വരെ
വേണഅടി
വരുമെന്ന്
സിജെപിയുടെ
അസം
കോർഡിനേറ്റർ
സംസർ
അലി
വ്യക്തമാക്കുന്നു.
നൂറോളം സന്നദ്ധ പ്രവർത്തകർ
നിയമപരമായതും ഭരണപരമായതുമായ ചെലവുകൾ സാധാരണ ഗതിയിൽ അപേക്ഷകൻ വഹിക്കേണ്ടതായിട്ടുണ്ട്. അഭിഭാഷകന്റെ ഫീസ്, ഭരണപരമായ ചിലവുകൾ, പേപ്പർ വർക്കുകൾക്കും പ്രധാനപ്പെട്ട രേഖകൾ ശേഖരിക്കുന്നതിനുമെല്ലാം ചിലവുകൾ കൂടുപതലാണെന്ന് സംസർ അലി പറയുന്നു. എൻആർസിയിൽ നിന്ന് പേരുകൾ ഒഴിവാക്കിയ ആളുകളുടെ പൗരത്വം സംരക്ഷിക്കാൻ സഹായിക്കുന്നതിനായി അസമിലെ 100 ഓളം പേർക്ക് സിജെപി പരിശീലനം നൽകിയിട്ടുണ്ട്.
നിരവധി സംഘടനകൾ രംഗത്ത്
ചില സാങ്കേതിക പിശകുകൾ കാരണം ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന് പുറത്തു പോകുന്ന യഥാർത്ഥ ഇന്ത്യക്കാരെ സഹായിക്കാൻ അഞ്ഞൂറോളം അഭിഭാഷകർ ഉൾപ്പെട്ട സംഘം സിജെപിക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പട്ടികയിൽ നിന്ന് പുറത്താകപ്പെട്ട യഥാർത്ഥ ഇന്ത്യക്കാർക്ക് സേവനം നൽകുന്നതിനായി നിരവധി സംഘടനകൾ രംഗത്തുണ്ട്. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എപിസിആർ) എന്ന സംഘടനയും സൗജന്യ സേവനം നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ വകയും സൗജന്യ സേവനം
ചില
ഘടകങ്ങളുടെ
അടിസ്ഥാനത്തിൽ
സംസ്ഥാന
സർക്കാരും
സൗജന്യ
സേവനം
നൽകുന്നുണ്ട്.
സൗജന്യ
നിയമസഹായം,
ഡ്രാഫ്റ്റിങ്,
ടൈപ്പിങ്,
അഭിഭാഷകരുടെ
ഫീസ്
എന്നിവയാണ്
സർക്കാർ
ലഹിക്കുക.
ചെലവുകൾ
ജില്ലാ
ലീഗൽ
സർവീസസ്
അതോറിറ്റി
(ഡിഎൽഎസ്എ)
വഹിക്കും.
വാർഷിക
വരുമാനം
3
ലക്ഷത്തിൽ
താഴെയുള്ള
ആളുകൾക്ക്
സ
legal
ജന്യ
നിയമ
സേവനങ്ങൾക്ക്
അർഹതയുണ്ടെന്ന്
സംസ്ഥാന
സർക്കാർ
2018
ഡിസംബറിൽ
പുറപ്പെടുവിച്ച
ഉത്തരവിൽ
അറിയിക്കുന്നു.
സൗജന്യ സേവനത്തിന് അർഹരായവർ
പട്ടികജാതി പട്ടിവർഗത്തിൽ ഉൾപ്പെട്ടവർ, മനുഷ്യക്കടത്തിന് ഇരയായവർ, യാചകൻ, യുവതി അല്ലെങ്കിൽ കുട്ടി, അംഗവൈകല്ല്യം സംഭവിച്ചയാൾ, പ്രകൃതി ക്ഷോഭമായ പ്രളയം, വരൾച്ച, ഭൂമികുലുക്കം അല്ലെങ്കിൽ വ്യാവസായിക തൊഴിലാളികൾ, കസ്റ്റഡിയിലുള്ള ആളുകൾ എന്നിവർക്കും സർക്കാരിന്റെ സൗജന്യ സേവനം ലഭിക്കും.