Get Updates
Get notified of breaking news, exclusive insights, and must-see stories!

നേരിട്ട് മുട്ടിയ മൂന്നിടത്തും ബിജെപിയോട് തോറ്റു; ഇനി കോണ്‍ഗ്രസ് എങ്ങനെ ഉയര്‍ത്തെഴുന്നേല്‍ക്കും?

ന്യൂദല്‍ഹി: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ലീഡ് നില സംബന്ധിച്ച് ചിത്രം വ്യക്തമായതോടെ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ ഒന്നുമില്ലാതെയാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പും കടന്ന് പോകുന്നത്. തെലങ്കാനയില്‍ ബി ആര്‍ എസിനെ പുറത്താക്കി അധികാരം പിടിക്കാന്‍ സാധിച്ചെങ്കിലും ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടുകയാണ്.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആയതിനാല്‍ തന്നെ സെമിഫൈനല്‍ എന്നാണ് ഈ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളെ വിശേഷിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് ഒരേ സമയം തിരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്. ഇതില്‍ മിസോറാമില്‍ നാളെയാണ് ഫലം പ്രഖ്യാപിക്കുന്നത്. ബി ജെ പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ മൂന്ന് സംസ്ഥാനങ്ങളുടെ ഫലമാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്.

Assembly Election Results 2023

ഈ മൂന്നിടത്തും കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്നതാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത്. മധ്യപ്രദേശില്‍ ബി ജെ പി അധികാരം നിലനിര്‍ത്തിയപ്പോള്‍ ഛത്തീസ്ഗഢും രാജസ്ഥാനും കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. 2018 ല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ നേതാക്കള്‍ ബി ജെ പിയിലേക്ക് കൂറുമാറിയതോടെ മധ്യപ്രദേശില്‍ ഭരണം നഷ്ടമാകുകയായിരുന്നു.

നിലവില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലും ബി ജെ പി മുന്നിലാണ്. ഇന്നലെ വരെ മിക്കവാറും എല്ലാ സര്‍വേകളും ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് സുഖപ്രദമായ വിജയവും മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തില്‍ മധ്യപ്രദേശില്‍ വീണ്ടും അധികാരത്തില്‍ വരാനുള്ള സാധ്യതയും പ്രവചിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് ബി ജെ പിയുടെ മുന്നേറ്റം.

20 വര്‍ഷത്തിലേറെയായി അധികാരത്തിലിരുന്നിട്ടും 230 സീറ്റുകളില്‍ 156 ലും ലീഡ് നേടിയാണ് ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഷ്ട്രീയമായി വലിയ തോല്‍വി അഭിമുഖീകരിക്കപ്പെട്ടതും ഇവിടെയാണ്. ഒപ്പം ആകെയുള്ള 90 സീറ്റുകളില്‍ 50-ലധികം സീറ്റുകളില്‍ ബി ജെ പി ലീഡ് ചെയ്യുന്ന ഛത്തീസ്ഗഢിലെ ഫലവും കോണ്‍ഗ്രസിനെ കൂടുതല്‍ ഞെട്ടിക്കും.

2018-ല്‍ ഛത്തീസ്ഗഢില്‍ 15 വര്‍ഷം ഭരിച്ച ബി ജെ പിയെ തോല്‍പിച്ചാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്. എന്നാല്‍ വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം നഷ്ടപ്പെടുന്നത് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മാത്രമല്ല, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കനത്ത തിരിച്ചടിയാകും. ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗേലിനെയും മധ്യപ്രദേശില്‍ കമല്‍നാഥിനെയും രാഹുല്‍ ഗാന്ധിയാണ് 2018 ല്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

രാജസ്ഥാനില്‍ അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ്, മധ്യപ്രദേശില്‍ കമല്‍നാഥ്-ജ്യോതിരാദിത്യ സിന്ധ്യ പോലെ ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഗേല്‍-ടിഎസ് സിംഗ് ദിയോ പോര് ഉടലെടുത്തിരുന്നു. അന്ന് ബാഗേലിനൊപ്പമായിരുന്നു രാഹുല്‍. ഒരുകാലത്ത് രാഹുല്‍ ഗാന്ധിയുടെ ലെഫ്റ്റനന്റായിരുന്ന സിന്ധ്യ അഞ്ചാം തവണയും മധ്യപ്രദേശില്‍ ബി ജെ പി വിജയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

നിലവില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കും. 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത് വലിയ ഉത്തേജനമാകും. ഛത്തീസ്ഗഡ് (11), രാജസ്ഥാന്‍ (25), മധ്യപ്രദേശ് (29) എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളിലും ആകെ 65 ലോക്സഭാ സീറ്റുകളാണുള്ളത്. അതിനാല്‍ ബി ജെ പിക്ക് മൂന്നാം വട്ടവും കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ ഈ തിരഞ്ഞെടുപ്പ് ഫലം സഹായകമാകും.

ഈ തോല്‍വി ഹിന്ദി ഹൃദയഭൂമിയില്‍ മാത്രമല്ല, സീറ്റ് പങ്കിടല്‍ പോലും ഇതുവരെ നടത്തിയിട്ടില്ലാത്ത ഇന്ത്യന്‍ സഖ്യത്തിലും കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തും. ഒപ്പം മോദിക്കെതിരെ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടാനും കോണ്‍ഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെടും. നാലിടത്തും രാഹുല്‍ ഗാന്ധിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരകന്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+