നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ; ബിഹാറിൽ കോസി റെയിൽ പദ്ധതി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
പട്ന; ബിഹാറിൽ കോസി റെയില്‍ മഹാസേതുവിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വ്വഹിക്കും.വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം. ഇതിനൊപ്പം ബീഹാറിലെ 12 റെയില്‍ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കിയൂല്‍ നദിയിലെ പുതിയ റെയില്‍വേ പാലം, രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍, 5 വൈദ്യുതീകരണ പദ്ധതികള്‍, ഒരു ഇലക്ട്രിക് ലോക്കോമോട്ടീവ് ഷെഡ്, ബര്‍ഹ്-ബഖ്തിയാര്‍പുര്‍ തേര്‍ഡ് ലൈന്‍ പദ്ധതി എന്നിവയ്ക്കാണ് തുടക്കം കുറിക്കുക.തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി നിര്‍മ്മാണ പദ്ധതികളാണ് ബിഹാറില്‍ പുരോഗമിക്കുന്നത്.
കോസി റെയില്‍ മഹാസേതു രാജ്യത്തിനു സമര്‍പ്പിക്കുമ്പോള്‍ ബീഹാറിനും വടക്കുകിഴക്കന്‍ മേഖലയുമായി ബന്ധിപ്പിക്കപ്പെടുന്ന മുഴുവന്‍ പ്രദേശങ്ങള്‍ക്കും അതൊരു ചരിത്രമുഹൂര്‍ത്തമായി മാറുമെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. 1887 ല്‍ നിര്‍മാലിക്കും ഭപ്തിയാഹിക്കും (സാറായ്ഗഢ്) ഇടയില്‍ മീറ്റര്‍ ഗേജ് പാത നിര്‍മിച്ചിരുന്നു. 1934ലെ കനത്ത വെള്ളപ്പൊക്കത്തിലും, ഇന്തോ-നേപ്പാള്‍ ഭൂകമ്പത്തിലും ഈ പാത ഒലിച്ചുപോയി. തുടര്‍ന്ന് കോസി നദിയുടെ സവിശേഷതമായ ചുറ്റിത്തിരിഞ്ഞുള്ള ഒഴുക്ക് പരിഗണിച്ച് ഈ റെയില്‍ പാത പുനഃസ്ഥാപിക്കാന്‍ സാധിച്ചിരുന്നില്ല.
2003-04 കാലഘട്ടത്തിലാണ് കോസി മെഗാ ബ്രിഡ്ജ് ലൈന്‍ പദ്ധതിക്ക് ഇന്ത്യാ ഗവണ്മെന്റ് അനുമതി നല്‍കിയത്. കോസി റെയില്‍ മഹാസേതുവിന് 1.9 കിലോമീറ്റര്‍ നീളമാണുള്ളത്. നിര്‍മാണച്ചെലവ് 516 കോടി രൂപയാണ്.
Recommended Video
മഹാസേതു
സമര്‍പ്പിക്കുന്നതിനൊപ്പം
പ്രധാനമന്ത്രി
സുപോള്‍
സ്റ്റേഷനില്‍
നിന്ന്
സഹര്‍സ-
അസന്‍പൂര്‍
കുഫ
ഡെമോ
ട്രെയിനും
ഫ്ളാഗ്
ഓഫ്
ചെയ്യും.
ട്രെയിന്‍
സര്‍വീസ്
പതിവാകുമ്പോള്‍
സുപോള്‍,
അരരിയ,
സഹര്‍സ
ജില്ലകള്‍ക്ക്
പ്രയോജനപ്പെടും.
കൊല്‍ക്കത്ത,
ഡല്‍ഹി,
മുംബൈ
എന്നിവിടങ്ങളിലേക്ക്
ദീര്‍ഘദൂര
യാത്രകളും
എളുപ്പമാക്കും.ഹാജിപൂര്‍-ഘോസ്വര്‍-വൈശാലി,
ഇസ്ലാംപൂര്-നടേശര്‍
എന്നീ
രണ്ട്
പുതിയ
പാതകളുടെ
പദ്ധതികളും
കര്‍നൗട്ടി-ബഖ്തിയാര്‍പൂര്‍
ലിങ്ക്
ബൈപാസും
ബര്‍ഹ്-ബഖ്തിയാര്‍പൂര്‍
മൂന്നാം
പാതയും
മുസാഫര്‍പൂര്‍
-
സീതാമര്‍ഹി,
കടിഹാര്‍-ന്യൂ
ജല്‍പായ്ഗുരി,
സമസ്തിപൂര്‍-ദര്‍ഭംഗ-ജയ്നഗര്‍,
സമസ്തിപൂര്‍-ഖഗേറിയ,
ഭാഗല്പൂര്-ശിവനാരായണ്‍പൂര്‍
സെക്ഷനിലെ
വൈദ്യുതീകരണ
പദ്ധതികളും
പ്രധാനമന്ത്രി
ഇന്ന്
ഉദ്ഘാടനം
ചെയ്യും.