എടിഎം ആക്രമണം, ആന്ധ്ര കൊലയാളി?
ബാംഗ്ലൂര്‍: എടിഎം കൗണ്ടറില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ ആക്രമിച്ച സംഭവത്തിലെ പ്രതി ആന്ധ്ര സ്വദേശിയായ കൊലപാതകിയെന്ന് സംശയം. ആന്ധ്രയില്‍ സമാനമായ രീതിയില്‍ എടിഎം കൗണ്ടറില്‍ വച്ച് ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.
സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് ഇത്തരമൊരു സംശയം ഉടലെടുത്തത്. ആന്ധ്രയില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ എടിം കാര്‍ഡ് ഉപയോഗിച്ച വ്യക്തിക്കും ബാംഗ്ലൂരില്‍ യുവതിയെ ആക്രമിച്ച വ്യക്തിക്കും രൂപ സാദൃശ്യമുണ്ട് എന്നാണ് പോലീസ് പറയുന്നത്.

2013 നവംബര്‍ 10 നാണ് ആന്ധ്രയില്‍ എടിഎം കൗണ്ടറില്‍ പണമെടുക്കാന്‍ എത്തിയ യുവതിയെ കൊലപ്പെടുത്തിയ സംഭവം ഉണ്ടായത്. അനന്തപുര്‍ ജില്ലയിലെ ധര്‍മാവരം എന്ന സ്ഥലത്തായിരുന്നു സംഭവം. പ്രമീള എന്ന യുവതിയാണ് അന്ന് കൊല്ലപ്പെട്ടത്. ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന രണ്ട് എടിഎം കാര്‍ഡുകളും മൊബൈല്‍ ഫോണും അക്രമി തട്ടിയെടുത്തിരുന്നു. പിന്നീട് മറ്റൊരു എടിഎം കൗണ്ടറില്‍ യുവതിയില്‍ നിന്ന് തട്ടിയെടുത്ത കാര്‍ഡ് അക്രമി ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിട്ടുണ്ട്.
ധര്‍മാവരത്ത് എടിഎം കൗണ്ടറിലെ അക്രമി ധരിച്ചത് പോലുള്ള വസ്ത്രവും ബാഗും തന്നെയാണ് ബാംഗ്ലൂരിലെ അക്രമിക്കും ഉണ്ടായിരുന്നത്. ഇത് സംശയം കൂടുതല്‍ ബലപ്പെടുത്തുന്നു. ആന്ധ്രയിലെ കൊലപാതകം കഴിഞ്ഞ് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം ആണ് ബാംഗ്ലൂരില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥ ആക്രമിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ആന്ധ്രയില്‍ നിന്ന് കൊല നടത്തി രക്ഷപ്പെട്ട പ്രതി തന്നെയായിരിക്കും ബാംഗ്ലൂരിലെ കവര്‍ച്ചക്കും പിറകിലും എന്ന സംശയം ബലപ്പെടുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications