കൊവിഡ് കേന്ദ്രത്തില്‍ യുവതിയെ പീഡിപ്പിച്ചു; താനെയില്‍ അറ്റന്റന്റ് അറസ്റ്റില്‍
താനെ: മഹാരാഷ്ട്രയില്‍ കൊവിഡ് നീരീക്ഷണ കേന്ദ്രത്തില്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. 27 കാരനായ കൊവിഡ് നീരീക്ഷണ കേന്ദ്രം അറ്റന്റന്റിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര താനെ ജില്ലയിലാണ് സംഭവം.
ജൂണിലായിരുന്നു സംഭവം നടന്നതെങ്കിലും ശനിയാഴ്ച്ചയാണ് 20 കാരിയായ യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. നവ്ഗര് പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സമ്പത്ത് പട്ടീലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെണ്‍കുട്ടി 11 വയസ് പ്രായമുള്ള ബന്ധുവിനൊടൊപ്പം ക്വാറന്റീനില്‍ കഴിയവെയാണ് പ്രതി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നു.
അങ്ങാടിയിൽ തോററതിന് അമ്മയോട്: മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കാത്തതില്‍ ജലീലിന്റെ വിശദീകരണം
കൊവിഡ് സ്ഥിരീകരിച്ചയാളുടെ പരിചരണാര്‍ത്ഥം യുവതി തന്റെ 10 മാസം മാത്രം പ്രായമുള്ള മകളൊടൊപ്പം കേന്ദ്രത്തില്‍ കഴിയവെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. ചൂട് വെള്ളം നല്‍കാമെന്ന വ്യാജേന പ്രതി യുവതിയുടെ മുറിയിലെത്തുകയും ലൈംഗീകാതിക്രമത്തിന് ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ യുവതി എതിര്‍ത്തതോടെ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നു പൊലീസ് ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി. പ്രതി യുവതിയെ മൂന്ന് തവണ മുറിയില്‍വെച്ച് പീഡിപ്പിച്ചുവെന്ന് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
എന്നാല്‍ പ്രതി തന്റെ കുടുംബാംഗങ്ങളെ ഉപദ്രവിക്കുമെന്ന ഭയത്തിലായിരുന്നു യുവതി പൊലീസില്‍ പരാതി നല്‍കാതിരുന്നത്. എന്നാല്‍ പരാതി നല്‍കിയതിന് പിന്നാലെ ഐപിസി സെഷന് 376 പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
'റിയ ചക്രബര്‍ത്തി ബംഗാളിന്റെ മകള്‍'; പിന്തുണച്ച് കോണ്‍ഗ്രസ്; ചൗധരിയുടെ നേതൃത്വത്തില്‍ റാലി