Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുര്‍ഹന്‍ വാനിയും ഹാഫീസ് സയീദുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്

ഫോണ്‍ സംഭാഷണത്തിലുടനീളം ബുര്‍ഹന്‍ വാനി ഇന്ത്യയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹാഫീസ് സയീദുമായി സംസാരിക്കുന്നുണ്ട്.

ദില്ലി: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ഇന്ത്യാവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ മുഖ്യ കണ്ണിയാണെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തായി. ബുര്‍ഹന്‍ വാനിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കറെ തൊയിബ തലവനുമായ ഹാഫിസ് സയീദും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തായത്.

ഫോണ്‍ സംഭാഷണത്തിലുടനീളം ബുര്‍ഹന്‍ വാനി ഇന്ത്യയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹാഫീസ് സയീദുമായി സംസാരിക്കുന്നുണ്ട്. ഇന്ത്യന്‍ സുരക്ഷാ സേനയ്‌ക്കെതിരായ ജിഹാദും, അതിനായി കൂടുതല്‍ പണവും ആയുധവും ആവശ്യപ്പെടുന്നതും സംഭാഷണത്തില്‍ വ്യക്തമാണ്. എന്നാല്‍, ടേപ്പ് ലഭിച്ച ദേശീയ മാധ്യമത്തിന് ഇതിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ല.

burhanwani

കശ്മീരില്‍ വാനി നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഹാഫീസ് സയീദ് പുകഴ്ത്തുന്നുണ്ട്. കൂടുതല്‍ ശക്തമായി ഇന്ത്യ സൈന്യത്തെ നേരിടണമെന്നും ആവശ്യപ്പെടുന്നു. കശ്മീരിലെ ഒളിസങ്കേതത്തിലിരുന്നു പാക്കിസ്ഥാനിലുള്ള ഹാഫീസ് സയീദുമായി വാനി നടത്തിയ സംഭാഷണം ഇന്ത്യന്‍ ഇന്റലിജന്‍സ് ആണ് ചോര്‍ത്തിയത്.

ഈ വര്‍ഷം ജൂലൈ എട്ടിന് സുരക്ഷാ സേനയും ഇന്റലിജന്‍സും ചേര്‍ന്നു അനന്ത്‌നാഗില്‍ നടത്തിയ സൈനിക നടപടിയില്‍ വാനി കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് വാനി ഇന്ത്യാ വിരുദ്ധനെല്ലെന്നും വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്നും കാട്ടി കാശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം നാലുമാസമാണ് നീണ്ടുനിന്നത്. ഒട്ടേറെ പേര്‍ സംഘര്‍ഷത്തില്‍ മരിക്കുകയും ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+